
സി.പി.എം സംസ്ഥാന സമിതി യോഗം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നലെ ആരംഭിച്ചു. ഇന്ന് അവസാനിക്കുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മാര്‍ഗരേഖകളും യോഗത്തില്‍ വിഷയമാകും.
തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിലെന്നപോലെ പാര്‍ട്ടിയിലും എന്ത് സമ്മര്‍ദമാണ് ഉണ്ടാക്കിയെന്നതും പാര്‍ട്ടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കപ്പെട്ടോയെന്നും ദ്വിദിന യോഗത്തില്‍ ചര്‍ച്ചയാകുന്നതായാണ് വിവരം.
സംസ്ഥാന ഭരണം രണ്ടാം തവണയും പിണറായി സര്‍ക്കാരിന് ലഭിച്ചതോടെ തുടര്‍ഭരണം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സമിതി 35 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരേ അനുദിനമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണോ എന്ന പരിശോധനയാണ് നടക്കുന്നത്. വീഴ്ചകള്‍ സമിതി കണ്ടെത്തിയാല്‍ പുതിയ മാര്‍ഗരേഖ അതിനെ അവലംബിച്ച് തയാറാക്കാനാണ് സമിതി കൂടുന്നത്.
ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണം തുടര്‍ഭരണം എന്നായിരുന്നു സംസ്ഥാന സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ജനങ്ങളോട് അടുക്കുന്നതിനു പകരം അകലാന്‍ കാരണമായ നിരവധി കാരണങ്ങള്‍ ഭരണത്തിലുണ്ടായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് തോല്‍വിയെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും തുറന്നു പറഞ്ഞത് സമിതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
സര്‍ക്കാരിന് 35 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയതിലും പിശകുണ്ടോ എന്ന പുനര്‍വിചിന്തനത്തിനും യോഗം വേദിയാകും. വകുപ്പുകളില്‍ പ്രതിസന്ധി വരുമ്പോള്‍ അതിവേഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തീര്‍പ്പാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതില്‍ വീഴ്ച ഉണ്ടായോ എന്നാണ് പ്രധാന പരിശോധന. വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായോ എന്നതും യോഗത്തില്‍ വിഷയമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളുണ്ടാകുന്നതായി സമിതി വിലയിരുത്തുന്നു. ഈ ആരോപണങ്ങളില്‍ പരിശോധന നടന്നോ എന്നത് യോഗത്തില്‍ പ്രധാന വിഷയമാകും.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമാണോ എന്നത് വിഷയമാകും. സാധാരണക്കാരുടെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടോ എന്നതില്‍ സുപ്രധാന മാര്‍ഗരേഖ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവാദങ്ങളില്‍ പെടുന്നതും യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളും ഫലത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകുന്നെന്നും അധികാരമുണ്ടെന്ന രീതിയില്‍ പൊലിസിനോടു പോലും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലൊക്കെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിലയിരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാതിരിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാരിനെയും അതുവഴി പാര്‍ട്ടിയെയും സജ്ജമാക്കുന്നതും യോഗം തീരുമാനിക്കുന്ന മാര്‍ഗരേഖയിലുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
The CPM State Committee meeting will focus on discussing strategies for the upcoming local elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
Kerala
• 6 hours ago
'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി
International
• 6 hours ago
കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
latest
• 6 hours ago
അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്' ആപ്പുമായി സ്വിഗ്ഗി
National
• 7 hours ago
യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ
uae
• 7 hours ago
ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ
uae
• 8 hours ago
സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
Kerala
• 8 hours ago
'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്
National
• 8 hours ago
' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്
Kerala
• 9 hours ago
ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 9 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 9 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 10 hours ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• 10 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 10 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 11 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 11 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 11 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 11 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 12 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 12 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 10 hours ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• 10 hours ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 11 hours ago