
സി.പി.എം സംസ്ഥാന സമിതി യോഗം: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രങ്ങളും ചര്‍ച്ചയാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്നലെ ആരംഭിച്ചു. ഇന്ന് അവസാനിക്കുന്ന യോഗത്തിന്റെ പ്രധാന അജന്‍ഡ സംസ്ഥാന സര്‍ക്കാരിന് പ്രവര്‍ത്തന മാര്‍ഗരേഖ തയാറാക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാരിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള മാര്‍ഗരേഖകളും യോഗത്തില്‍ വിഷയമാകും.
തുടര്‍ഭരണം ലഭിച്ചത് സര്‍ക്കാരിലെന്നപോലെ പാര്‍ട്ടിയിലും എന്ത് സമ്മര്‍ദമാണ് ഉണ്ടാക്കിയെന്നതും പാര്‍ട്ടി ഇക്കാര്യത്തില്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ പാലിക്കപ്പെട്ടോയെന്നും ദ്വിദിന യോഗത്തില്‍ ചര്‍ച്ചയാകുന്നതായാണ് വിവരം.
സംസ്ഥാന ഭരണം രണ്ടാം തവണയും പിണറായി സര്‍ക്കാരിന് ലഭിച്ചതോടെ തുടര്‍ഭരണം ഉണ്ടാക്കാനിടയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി സംസ്ഥാന സമിതി 35 നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരേ അനുദിനമുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നതുകൊണ്ടാണോ എന്ന പരിശോധനയാണ് നടക്കുന്നത്. വീഴ്ചകള്‍ സമിതി കണ്ടെത്തിയാല്‍ പുതിയ മാര്‍ഗരേഖ അതിനെ അവലംബിച്ച് തയാറാക്കാനാണ് സമിതി കൂടുന്നത്.
ജനങ്ങളുടെ ഇച്ഛയ്ക്ക് അനുസരിച്ചായിരിക്കണം തുടര്‍ഭരണം എന്നായിരുന്നു സംസ്ഥാന സമിതി സര്‍ക്കാരിന് നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനം. എന്നാല്‍ ജനങ്ങളോട് അടുക്കുന്നതിനു പകരം അകലാന്‍ കാരണമായ നിരവധി കാരണങ്ങള്‍ ഭരണത്തിലുണ്ടായെന്ന വിലയിരുത്തല്‍ സംസ്ഥാന സമിതിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കും. ഇതിനു ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയാണ്. സംസ്ഥാന സര്‍ക്കാരിനെതിരായ വിലയിരുത്തലാണ് തോല്‍വിയെന്ന് മുതിര്‍ന്ന നേതാക്കള്‍ പോലും തുറന്നു പറഞ്ഞത് സമിതി നേരത്തെ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന സൂചനയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്.
സര്‍ക്കാരിന് 35 നിര്‍ദേശങ്ങള്‍ സമിതി നല്‍കിയതിലും പിശകുണ്ടോ എന്ന പുനര്‍വിചിന്തനത്തിനും യോഗം വേദിയാകും. വകുപ്പുകളില്‍ പ്രതിസന്ധി വരുമ്പോള്‍ അതിവേഗം ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തീര്‍പ്പാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും അതില്‍ വീഴ്ച ഉണ്ടായോ എന്നാണ് പ്രധാന പരിശോധന. വകുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തലത്തില്‍ നടക്കേണ്ട ചര്‍ച്ചകള്‍ ഫലപ്രദമായോ എന്നതും യോഗത്തില്‍ വിഷയമാകും. രണ്ടാം പിണറായി സര്‍ക്കാരിനെതിരേ വ്യാപക അഴിമതി ആരോപണങ്ങളുണ്ടാകുന്നതായി സമിതി വിലയിരുത്തുന്നു. ഈ ആരോപണങ്ങളില്‍ പരിശോധന നടന്നോ എന്നത് യോഗത്തില്‍ പ്രധാന വിഷയമാകും.
ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം ആശാവഹമാണോ എന്നത് വിഷയമാകും. സാധാരണക്കാരുടെ വിഷയങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്ന സമിതി നിര്‍ദേശം പാലിക്കപ്പെട്ടോ എന്നതില്‍ സുപ്രധാന മാര്‍ഗരേഖ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവാദങ്ങളില്‍ പെടുന്നതും യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുടെ അനവസരത്തിലെ പ്രതികരണങ്ങളും ഫലത്തില്‍ പാര്‍ട്ടിക്ക് ദോഷകരമാകുന്നെന്നും അധികാരമുണ്ടെന്ന രീതിയില്‍ പൊലിസിനോടു പോലും മോശമായി പെരുമാറിയെന്ന ആരോപണങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. ഇക്കാര്യത്തിലൊക്കെ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിലയിരുത്തും. ഇത്തരം പ്രശ്‌നങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകാതിരിക്കാനും തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് സര്‍ക്കാരിനെയും അതുവഴി പാര്‍ട്ടിയെയും സജ്ജമാക്കുന്നതും യോഗം തീരുമാനിക്കുന്ന മാര്‍ഗരേഖയിലുണ്ടാകുമെന്നാണ് അറിയുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ വിലയിരുത്തിയ ശേഷമുള്ള നേതൃയോഗങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
The CPM State Committee meeting will focus on discussing strategies for the upcoming local elections
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദേശീയ പാത അറ്റകുറ്റപണി; ഒരാഴ്ച്ചക്കുള്ളിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി
Kerala
• 2 days ago
ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്; ആഗോളതലത്തിൽ 21-ാം സ്ഥാനം; വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ യുഎഇയുടെ സർവ്വാധിപത്യം
uae
• 2 days ago
അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ
Saudi-arabia
• 2 days ago
പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ
Cricket
• 2 days ago
'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്
International
• 2 days ago
"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി
Kuwait
• 2 days ago
അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം
Football
• 2 days ago
രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം
National
• 2 days ago
ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ
uae
• 2 days ago
ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്
Cricket
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 2 days ago
95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം
Cricket
• 2 days ago
നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 2 days ago
മസ്കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 2 days ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 2 days ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 2 days ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 2 days ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 2 days ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 2 days ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 2 days ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 2 days ago