
ഹനിയ്യ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ഒപ്പം നിര്‍ഭയനും

ഗസ്സ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ആയിരുന്നു ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഒന്നാമനായ ഇസ്മാഈല്‍ ഹനിയ്യ. മറ്റേതൊരു ഹമാസ് നേതാവിനെയും പോലെ നിര്‍ഭയനുമായിരുന്നു. സയണിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യ പേരുകാരനായതിനാല്‍ ഏതുനിമിഷവും എവിടെവച്ചും മരണംസംഭവിച്ചേക്കാമെന്നും ഹനിയ്യക്ക് അറിയാമായിരുന്നു.
1948ല്‍ നിയമവിരുദ്ധമായി ഇസ്റാഈല്‍ രൂപീകരിക്കപ്പെട്ടതോടെ അസ്ഖലാനില്നിന്ന് പലായനം ചെയ്യേണ്ടിവന്ന അധിനിവേശത്തിന്റെ ഇരകളായിരുന്നു ഹനിയ്യയുടെ കുടുംബം. ഗസ്സയിലെ അല്‍ ഷാതി അഭയാര്‍ഥി ക്യാംപില്‍ 1962 ജനുവരിയിലാണ് ഹനിയ്യ ജനിച്ചത്. ഗസ്സയിലെ ഇസലാമിക് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീന് വിമോചനമുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഹനിയ്യ, ഹമാസിന്റെ ആദ്യ രൂപമായ ഇസ്ലാമിക് സ്റ്റുഡന്റ് ബ്ലോക്ക് നേതൃനിരയിലെത്തി. പഠനംപൂര്‍ത്തിയായ ആ വര്‍ഷം തന്നെയാണ് വിമോചനമുന്നേറ്റമായ ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടത്. ആ സമയത്ത് തന്നെയാണ് ഹമാസ് രൂപീകരിക്കുന്നതും. ഇന്‍തിഫാദയില്‍ സജീവമായ ഹനിയ്യ, ഹമാസിന്റെ സംസ്ഥാപനത്തിലും പങ്കുവഹിച്ചു.
ഇന്‍തിഫാദയില്‍ മുന്നിലുണ്ടായിരുന്നതിനാല്‍ ഇസ്റാഈല്‍സൈന്യം അറസ്റ്റ്ചെയ്യുമ്പോള്‍ ഹനിയ്യയുടെ പ്രായം വെറും 22 വയസ്സ്. 18 ദിവസത്തെ തടവിന് ശേഷം ഹനിയ്യ മോചിതനായി. പിന്നീട് ഇടയ്ക്കിടെ ഹനിയ്യയെ സയണിസ്റ്റുകള്‍ അറസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 1998ല്‍ മൂന്നുവര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ച ഹനിയ്യയെ ഇസ്റാഈല്‍ ലബനാനിലേക്ക് നാടുകടത്തി.
ഓസ്ലോ ഉടമ്പടിക്ക് പിന്നാലെ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുകയും ഗസ്സ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനാകുകയുംചെയ്തു. മതപണ്ഡിതനും സൂഫിവര്യനുമായ ശൈഖ് അഹമ്മദ് യാസീനുമായി ഈ സമയത്ത് അടുപ്പംപുലര്‍ത്തിയ ഹനിയ്യ 1997ല്‍ ഹമാസിന്റെ ഓഫിസ് സെക്രട്ടറിയായി നിയമിതനായി. ഫലസ്തീന് അതോരിറ്റിയിലെ പ്രതിനിധിയുമായി. രണ്ടാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഹനിയ്യ ഹമാസിലെ മൂന്നാമനായിരുന്നു. 2004ല്‍ ശൈഖ് യാസീന്‍ കൊല്ലപ്പെട്ടു. അതേവര്‍ഷം തന്നെ അബ്ദുല്‍ അസീസ് റന്തീസിയും കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഒന്നാം നമ്പര്‍ നേതാവാി ഹനിയ്യ മാറി. ഇതിനിടെ ഒന്നിലധികം തവണ ഹനിയ്യ ഇസ്റാഈലിന്റെ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു.
2006ലെ തെരഞ്ഞെടുപ്പില്‍ ഫതഹിനെതിരേ ഹമാസിന് വന്‍വിജയം നേടിക്കൊടുത്തതോടെ ഹനിയ്യ രാജ്യാന്തരതലത്തിലും സ്വാധീനമുണ്ടാക്കി. ഫലസ്തീന് അതോറിറ്റിയുടെ പ്രധാനമന്ത്രിയുമായി.
യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ഹമാസ് ആഗോളതലത്തില്‍ ഇസ്റാഈലിനോട് നയതന്ത്രമേശകളില് പിടിച്ചുനിന്നത് ഇസ്മാഈല്‍ ഹനിയ്യയുടെ മിടുക്ക് കൊണ്ടായിരുന്നു. പേരുകേട്ട ഇസ്റാഈലിന്റെ സര്‍വ പ്രതിരോധസംവിധാനത്തെയും ഒരുനിമിഷം സ്തംഭിപ്പിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഫലസ്തീനില്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ട് നാളേക്ക് 300 ദിവസമാകാനായിട്ടും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ സയണിസ്റ്റുകള്‍ക്കായിട്ടില്ല. നേതാക്കളെ വകവരുത്തിയാല്‍ മാത്രമെ ഹമാസ് തളരൂവെന്ന് അറിയാവുന്നതിനാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഉന്നത ഹമാസ് നേതാക്കളെ നിരന്തരം ലക്ഷ്യംവച്ചുവരികയായിരുന്നു ഇസ്റാഈല്‍. യഹ്യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി, നബില്‍ അബൂസല്‍മിയ, ഇക്കഴിഞ്ഞ ജനുവരിയില്‍ സാലിഹ് അല്‍ അരൂറി... ആ പട്ടികയിലെ അവസാന രക്തസാക്ഷിയായി ഇപ്പോള്‍ ഹനിയ്യയും.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്റാഈല്‍ നടത്തിവരുന്ന കടന്നുകയറ്റത്തിനിടെ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ പത്തുമാസത്തിനുള്ളില്‍ കുടുംബങ്ങളില്‍പ്പെട്ട 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. ചെറിയപെരുന്നാള്‍ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നു. വേദനയുണ്ടെങ്കിലും ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും നടുറോഡില്‍ ബോംബിട്ട് കൊന്നാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും വിമോചനലക്ഷ്യം വെടിയില്ലെന്നുമായിരുന്നു മരിക്കുന്നതിന് കൃത്യം 110 ദിവസം മുമ്പ് ഹനിയ്യ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെടുന്നതുവരെ ഹനിയ്യ കാത്തു.
the remarkable journey of Ismail Haniyeh, from his early days in Gaza's refugee camps to becoming Hamas' top leader. his relentless fight for Palestinian liberation, his diplomatic efforts, and the personal sacrifices he endured in the ongoing conflict with Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു
Kerala
• an hour ago
ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ
National
• an hour ago
കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം
qatar
• 2 hours ago
വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി
Cricket
• 2 hours ago
കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം
International
• 2 hours ago
ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്
Kerala
• 2 hours ago
അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം
Kerala
• 2 hours ago
നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ
Kerala
• 3 hours ago
ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും
National
• 3 hours ago
'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ
Football
• 3 hours ago
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
National
• 4 hours ago
ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന; 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്നസ് സെന്റർ ഉടമ അറസ്റ്റിൽ
crime
• 4 hours ago
ബിജെപിയെ തറപറ്റിക്കും; താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ്, രാജ് താക്കറെമാർ ഒരുമിച്ച് പോരിനിറങ്ങും
National
• 4 hours ago
യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്
uae
• 4 hours ago
ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി
crime
• 6 hours ago
നവംബർ 1 മുതൽ ദുബൈയിലെ ഡെലിവറി റൈഡർമാർ ഹൈ-സ്പീഡ് ലെയ്നുകൾ ഉപയോഗിക്കുന്നതിന് വിലക്ക്; പുതിയ നിയമവുമായി ആർടിഎ
uae
• 6 hours ago
മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും
uae
• 6 hours ago
അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു
Kerala
• 7 hours ago
ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ
Kerala
• 5 hours ago
ഒമാൻ: എനർജി ഡ്രിങ്കുകൾക്ക് 'ടാക്സ് സ്റ്റാമ്പ്' നിർബന്ധം; നിയമം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ
latest
• 5 hours ago
വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ
crime
• 5 hours ago