
ഹനിയ്യ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ഒപ്പം നിര്‍ഭയനും

ഗസ്സ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ആയിരുന്നു ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഒന്നാമനായ ഇസ്മാഈല്‍ ഹനിയ്യ. മറ്റേതൊരു ഹമാസ് നേതാവിനെയും പോലെ നിര്‍ഭയനുമായിരുന്നു. സയണിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യ പേരുകാരനായതിനാല്‍ ഏതുനിമിഷവും എവിടെവച്ചും മരണംസംഭവിച്ചേക്കാമെന്നും ഹനിയ്യക്ക് അറിയാമായിരുന്നു.
1948ല്‍ നിയമവിരുദ്ധമായി ഇസ്റാഈല്‍ രൂപീകരിക്കപ്പെട്ടതോടെ അസ്ഖലാനില്നിന്ന് പലായനം ചെയ്യേണ്ടിവന്ന അധിനിവേശത്തിന്റെ ഇരകളായിരുന്നു ഹനിയ്യയുടെ കുടുംബം. ഗസ്സയിലെ അല്‍ ഷാതി അഭയാര്‍ഥി ക്യാംപില്‍ 1962 ജനുവരിയിലാണ് ഹനിയ്യ ജനിച്ചത്. ഗസ്സയിലെ ഇസലാമിക് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീന് വിമോചനമുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഹനിയ്യ, ഹമാസിന്റെ ആദ്യ രൂപമായ ഇസ്ലാമിക് സ്റ്റുഡന്റ് ബ്ലോക്ക് നേതൃനിരയിലെത്തി. പഠനംപൂര്‍ത്തിയായ ആ വര്‍ഷം തന്നെയാണ് വിമോചനമുന്നേറ്റമായ ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടത്. ആ സമയത്ത് തന്നെയാണ് ഹമാസ് രൂപീകരിക്കുന്നതും. ഇന്‍തിഫാദയില്‍ സജീവമായ ഹനിയ്യ, ഹമാസിന്റെ സംസ്ഥാപനത്തിലും പങ്കുവഹിച്ചു.
ഇന്‍തിഫാദയില്‍ മുന്നിലുണ്ടായിരുന്നതിനാല്‍ ഇസ്റാഈല്‍സൈന്യം അറസ്റ്റ്ചെയ്യുമ്പോള്‍ ഹനിയ്യയുടെ പ്രായം വെറും 22 വയസ്സ്. 18 ദിവസത്തെ തടവിന് ശേഷം ഹനിയ്യ മോചിതനായി. പിന്നീട് ഇടയ്ക്കിടെ ഹനിയ്യയെ സയണിസ്റ്റുകള്‍ അറസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 1998ല്‍ മൂന്നുവര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ച ഹനിയ്യയെ ഇസ്റാഈല്‍ ലബനാനിലേക്ക് നാടുകടത്തി.
ഓസ്ലോ ഉടമ്പടിക്ക് പിന്നാലെ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുകയും ഗസ്സ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനാകുകയുംചെയ്തു. മതപണ്ഡിതനും സൂഫിവര്യനുമായ ശൈഖ് അഹമ്മദ് യാസീനുമായി ഈ സമയത്ത് അടുപ്പംപുലര്‍ത്തിയ ഹനിയ്യ 1997ല്‍ ഹമാസിന്റെ ഓഫിസ് സെക്രട്ടറിയായി നിയമിതനായി. ഫലസ്തീന് അതോരിറ്റിയിലെ പ്രതിനിധിയുമായി. രണ്ടാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഹനിയ്യ ഹമാസിലെ മൂന്നാമനായിരുന്നു. 2004ല്‍ ശൈഖ് യാസീന്‍ കൊല്ലപ്പെട്ടു. അതേവര്‍ഷം തന്നെ അബ്ദുല്‍ അസീസ് റന്തീസിയും കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഒന്നാം നമ്പര്‍ നേതാവാി ഹനിയ്യ മാറി. ഇതിനിടെ ഒന്നിലധികം തവണ ഹനിയ്യ ഇസ്റാഈലിന്റെ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു.
2006ലെ തെരഞ്ഞെടുപ്പില്‍ ഫതഹിനെതിരേ ഹമാസിന് വന്‍വിജയം നേടിക്കൊടുത്തതോടെ ഹനിയ്യ രാജ്യാന്തരതലത്തിലും സ്വാധീനമുണ്ടാക്കി. ഫലസ്തീന് അതോറിറ്റിയുടെ പ്രധാനമന്ത്രിയുമായി.
യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ഹമാസ് ആഗോളതലത്തില്‍ ഇസ്റാഈലിനോട് നയതന്ത്രമേശകളില് പിടിച്ചുനിന്നത് ഇസ്മാഈല്‍ ഹനിയ്യയുടെ മിടുക്ക് കൊണ്ടായിരുന്നു. പേരുകേട്ട ഇസ്റാഈലിന്റെ സര്‍വ പ്രതിരോധസംവിധാനത്തെയും ഒരുനിമിഷം സ്തംഭിപ്പിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഫലസ്തീനില്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ട് നാളേക്ക് 300 ദിവസമാകാനായിട്ടും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ സയണിസ്റ്റുകള്‍ക്കായിട്ടില്ല. നേതാക്കളെ വകവരുത്തിയാല്‍ മാത്രമെ ഹമാസ് തളരൂവെന്ന് അറിയാവുന്നതിനാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഉന്നത ഹമാസ് നേതാക്കളെ നിരന്തരം ലക്ഷ്യംവച്ചുവരികയായിരുന്നു ഇസ്റാഈല്‍. യഹ്യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി, നബില്‍ അബൂസല്‍മിയ, ഇക്കഴിഞ്ഞ ജനുവരിയില്‍ സാലിഹ് അല്‍ അരൂറി... ആ പട്ടികയിലെ അവസാന രക്തസാക്ഷിയായി ഇപ്പോള്‍ ഹനിയ്യയും.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്റാഈല്‍ നടത്തിവരുന്ന കടന്നുകയറ്റത്തിനിടെ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ പത്തുമാസത്തിനുള്ളില്‍ കുടുംബങ്ങളില്‍പ്പെട്ട 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. ചെറിയപെരുന്നാള്‍ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നു. വേദനയുണ്ടെങ്കിലും ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും നടുറോഡില്‍ ബോംബിട്ട് കൊന്നാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും വിമോചനലക്ഷ്യം വെടിയില്ലെന്നുമായിരുന്നു മരിക്കുന്നതിന് കൃത്യം 110 ദിവസം മുമ്പ് ഹനിയ്യ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെടുന്നതുവരെ ഹനിയ്യ കാത്തു.
the remarkable journey of Ismail Haniyeh, from his early days in Gaza's refugee camps to becoming Hamas' top leader. his relentless fight for Palestinian liberation, his diplomatic efforts, and the personal sacrifices he endured in the ongoing conflict with Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോറിത്താനിയൻ തീരത്ത് അഭയാർത്ഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി; 49 ആളുകൾ മരിച്ചു, നൂറിലധികം ആളുകളെ കാണാതായി
International
• 18 days ago
പരിശീലകനായുള്ള അരങ്ങേറ്റം കളറാക്കി ഖാലിദ് ജമീൽ; കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
Football
• 18 days ago
വാതിലുകൾ തുറന്നിട്ട് ബസുകളുടെ യാത്ര; ഒരാഴ്ചക്കിടെ മാത്രം പിടിയിലായത് 4099 ബസുകൾ
Kerala
• 18 days ago
വിസ തട്ടിപ്പും അനധികൃത പണമിടപാടും; മൂന്ന് ക്രിമിനൽ ശൃംഖലകളെ തകർത്ത് കുവൈത്ത്
Kuwait
• 18 days ago
താമസക്കാരുടെ ശ്രദ്ധയ്ക്ക്, അജ്ഞാത നമ്പറുകളില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ മാനവ വിഭവശേഷി മന്ത്രാലയം
uae
• 18 days ago
ഓണത്തിന് കേരളത്തിലൂടെ സ്പെഷ്യൽ ട്രെയിൻ; മംഗളൂരു - ബെംഗളൂരു റൂട്ടിൽ ബുക്കിംഗ് നാളെ രാവിലെ 8 മുതൽ
Kerala
• 18 days ago
കോഴിക്കോട് കുറുക്കന്റെ ആക്രമണം; ഗൃഹനാഥന് പരുക്ക്
Kerala
• 18 days ago
സംസ്ഥാനത്ത് മഴ തുടരും; ഡാമുകളിൽ ജലനിരപ്പ് ഉയർന്നു, റെഡ് അലർട്ട്
Weather
• 18 days ago
500 ദിർഹം നൽകിയാൽ ബുക്കിങ്; ഐ ഫോൺ 17 സ്വന്തമാക്കാൻ യുഎഇയിൽ വൻതിരക്ക്
uae
• 18 days ago
പാലക്കാട് അഗളിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Kerala
• 18 days ago
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ നേട്ടമാണത്: രോഹിത് ശർമ്മ
Cricket
• 18 days ago
ജോട്ടയുടെ പ്രിയപ്പെട്ടവൻ ജോട്ടയുടെ ജേഴ്സി നമ്പർ അണിയും; ആദരം നൽകാനൊരുങ്ങി പോർച്ചുഗൽ
Football
• 18 days ago
ഏഷ്യാ കപ്പ് 2025: ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ; ഇന്ത്യ-പാകിസ്ഥാൻ മത്സരം ദുബൈയിൽ
uae
• 18 days ago
പന്തെറിയാൻ എറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെയാണ്: മാർക്ക് വുഡ്
Cricket
• 18 days ago
ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങി; യുവാവിന് 10 വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി
uae
• 18 days ago
‘അലിയാർ ഗ്യാങ്’ ഷോ; നമ്പർ പ്ളേറ്റ് മറച്ച് വിദ്യാർഥികളുടെ ഓണാഘോഷം; വാഹനങ്ങൾ പിടികൂടി പൊലിസ്
Kerala
• 18 days ago
ഇന്ത്യൻ ടീമിൽ വളരെ ടെക്നിക്കോടെ കളിക്കുന്ന താരം അവനാണ്: പൂജാര
Cricket
• 18 days ago
ബ്രേക്കിനു പകരം ആക്സിലേറ്ററിൽ അമർത്തി: വഴിയാത്രക്കാരിയായ വനിതയ്ക്ക് ദാരുണാന്ത്യം; ഡ്രൈവറോട് രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണി നൽകാൻ ഉത്തരവിട്ട് കോടതി
uae
• 18 days ago
കംബോഡിയൻ നേതാവിനെ 'അങ്കിൾ' എന്നുവിളിച്ച ഫോൺ സംഭാഷണം പുറത്തായി; തായ്ലൻഡ് പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്രയെ പുറത്താക്കി കോടതി
International
• 18 days ago
രാജസ്ഥാൻ സൂപ്പർതാരം ഏഷ്യ കപ്പിൽ; നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ലങ്കൻ പട വരുന്നു
Cricket
• 18 days ago
ഇനി ഫോർമുല വണ്ണിൽ മാറ്റുരക്കുക പതിനൊന്ന് ടീമുകൾ; അടുത്ത സീസൺ മുതൽ ഫോർമുല വണ്ണിൽ മത്സരിക്കാൻ കാഡിലാക്കും
auto-mobile
• 18 days ago