
ഹനിയ്യ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ഒപ്പം നിര്‍ഭയനും

ഗസ്സ: പ്രായോഗികവാദിയും നയതന്ത്രജ്ഞനും ആയിരുന്നു ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസിന്റെ ഒന്നാമനായ ഇസ്മാഈല്‍ ഹനിയ്യ. മറ്റേതൊരു ഹമാസ് നേതാവിനെയും പോലെ നിര്‍ഭയനുമായിരുന്നു. സയണിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലെ ആദ്യ പേരുകാരനായതിനാല്‍ ഏതുനിമിഷവും എവിടെവച്ചും മരണംസംഭവിച്ചേക്കാമെന്നും ഹനിയ്യക്ക് അറിയാമായിരുന്നു.
1948ല്‍ നിയമവിരുദ്ധമായി ഇസ്റാഈല്‍ രൂപീകരിക്കപ്പെട്ടതോടെ അസ്ഖലാനില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന അധിനിവേശത്തിന്റെ ഇരകളായിരുന്നു ഹനിയ്യയുടെ കുടുംബം. ഗസ്സയിലെ അല്‍ ഷാതി അഭയാര്‍ഥി ക്യാംപില്‍ 1962 ജനുവരിയിലാണ് ഹനിയ്യ ജനിച്ചത്. ഗസ്സയിലെ ഇസലാമിക് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിയായിരിക്കെ തന്നെ ഫലസ്തീന്‍ വിമോചനമുന്നേറ്റങ്ങളില്‍ സജീവമായിരുന്ന ഹനിയ്യ, ഹമാസിന്റെ ആദ്യ രൂപമായ ഇസ്ലാമിക് സ്റ്റുഡന്റ് ബ്ലോക്ക് നേതൃനിരയിലെത്തി. പഠനംപൂര്‍ത്തിയായ ആ വര്‍ഷം തന്നെയാണ് വിമോചനമുന്നേറ്റമായ ഒന്നാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെട്ടത്. ആ സമയത്ത് തന്നെയാണ് ഹമാസ് രൂപീകരിക്കുന്നതും. ഇന്‍തിഫാദയില്‍ സജീവമായ ഹനിയ്യ, ഹമാസിന്റെ സംസ്ഥാപനത്തിലും പങ്കുവഹിച്ചു.
ഇന്‍തിഫാദയില്‍ മുന്നിലുണ്ടായിരുന്നതിനാല്‍ ഇസ്റാഈല്‍സൈന്യം അറസ്റ്റ്ചെയ്യുമ്പോള്‍ ഹനിയ്യയുടെ പ്രായം വെറും 22 വയസ്സ്. 18 ദിവസത്തെ തടവിന് ശേഷം ഹനിയ്യ മോചിതനായി. പിന്നീട് ഇടയ്ക്കിടെ ഹനിയ്യയെ സയണിസ്റ്റുകള്‍ അറസ്റ്റ്ചെയ്തുകൊണ്ടിരുന്നു. 1998ല്‍ മൂന്നുവര്‍ഷത്തെ തടവിന് ശേഷം മോചിപ്പിച്ച ഹനിയ്യയെ ഇസ്റാഈല്‍ ലബനാനിലേക്ക് നാടുകടത്തി.
ഓസ്ലോ ഉടമ്പടിക്ക് പിന്നാലെ അദ്ദേഹം നാട്ടില്‍ തിരിച്ചെത്തുകയും ഗസ്സ സര്‍വകലാശാലയില്‍ അധ്യാപകനായി നിയമിതനാകുകയുംചെയ്തു. മതപണ്ഡിതനും സൂഫിവര്യനുമായ ശൈഖ് അഹമ്മദ് യാസീനുമായി ഈ സമയത്ത് അടുപ്പംപുലര്‍ത്തിയ ഹനിയ്യ 1997ല്‍ ഹമാസിന്റെ ഓഫിസ് സെക്രട്ടറിയായി നിയമിതനായി. ഫലസ്തീന്‍ അതോരിറ്റിയിലെ പ്രതിനിധിയുമായി. രണ്ടാം ഇന്‍തിഫാദ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഹനിയ്യ ഹമാസിലെ മൂന്നാമനായിരുന്നു. 2004ല്‍ ശൈഖ് യാസീന്‍ കൊല്ലപ്പെട്ടു. അതേവര്‍ഷം തന്നെ അബ്ദുല്‍ അസീസ് റന്‍തീസിയും കൊല്ലപ്പെട്ടതോടെ ഹമാസിന്റെ ഒന്നാം നമ്പര്‍ നേതാവാി ഹനിയ്യ മാറി. ഇതിനിടെ ഒന്നിലധികം തവണ ഹനിയ്യ ഇസ്റാഈലിന്റെ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു.
2006ലെ തെരഞ്ഞെടുപ്പില്‍ ഫതഹിനെതിരേ ഹമാസിന് വന്‍വിജയം നേടിക്കൊടുത്തതോടെ ഹനിയ്യ രാജ്യാന്തരതലത്തിലും സ്വാധീനമുണ്ടാക്കി. ഫലസ്തീന്‍ അതോറിറ്റിയുടെ പ്രധാനമന്ത്രിയുമായി.
യു.എസ് ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടായിട്ടും ഹമാസ് ആഗോളതലത്തില്‍ ഇസ്റാഈലിനോട് നയതന്ത്രമേശകളില്‍ പിടിച്ചുനിന്നത് ഇസ്മാഈല്‍ ഹനിയ്യയുടെ മിടുക്ക് കൊണ്ടായിരുന്നു. പേരുകേട്ട ഇസ്റാഈലിന്റെ സര്‍വ പ്രതിരോധസംവിധാനത്തെയും ഒരുനിമിഷം സ്തംഭിപ്പിച്ച് ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഫലസ്തീനില്‍ ഉഴുതുമറിക്കാന്‍ തുടങ്ങിയിട്ട് നാളേക്ക് 300 ദിവസമാകാനായിട്ടും ഇതുവരെ ഹമാസിനെ ഇല്ലാതാക്കാന്‍ സയണിസ്റ്റുകള്‍ക്കായിട്ടില്ല. നേതാക്കളെ വകവരുത്തിയാല്‍ മാത്രമെ ഹമാസ് തളരൂവെന്ന് അറിയാവുന്നതിനാല്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഉന്നത ഹമാസ് നേതാക്കളെ നിരന്തരം ലക്ഷ്യംവച്ചുവരികയായിരുന്നു ഇസ്റാഈല്‍. യഹ്യ അയ്യാശ്, ശൈഖ് സലാഹ് ശഹാദ, ശൈഖ് അഹ്‌മദ് യാസീന്‍, അബ്ദുല്‍ അസീസ് അല്‍ റന്‍തീസി, നബില്‍ അബൂസല്‍മിയ, ഇക്കഴിഞ്ഞ ജനുവരിയില്‍ സാലിഹ് അല്‍ അരൂറി... ആ പട്ടികയിലെ അവസാന രക്തസാക്ഷിയായി ഇപ്പോള്‍ ഹനിയ്യയും.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണത്തിന് ശേഷം ഇസ്റാഈല്‍ നടത്തിവരുന്ന കടന്നുകയറ്റത്തിനിടെ ഹനിയ്യയുടെ മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ പത്തുമാസത്തിനുള്ളില്‍ കുടുംബങ്ങളില്‍പ്പെട്ട 60 ഓളം പേരാണ് കൊല്ലപ്പെട്ടത്. ചെറിയപെരുന്നാള്‍ ദിനത്തിലായിരുന്നു ഹനിയ്യയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടത്. കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ബോംബ് വര്‍ഷിക്കുകയായിരുന്നു. വേദനയുണ്ടെങ്കിലും ഞങ്ങളുടെ ചെറുത്തുനില്‍പ്പിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും നടുറോഡില്‍ ബോംബിട്ട് കൊന്നാലും ശരീരം ചിന്നിച്ചിതറിച്ചാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും വിമോചനലക്ഷ്യം വെടിയില്ലെന്നുമായിരുന്നു മരിക്കുന്നതിന് കൃത്യം 110 ദിവസം മുമ്പ് ഹനിയ്യ പ്രഖ്യാപിച്ചത്. ആ പ്രഖ്യാപനം ഇന്നലെ തെഹ്റാനില്‍ കൊല്ലപ്പെടുന്നതുവരെ ഹനിയ്യ കാത്തു.
the remarkable journey of Ismail Haniyeh, from his early days in Gaza's refugee camps to becoming Hamas' top leader. his relentless fight for Palestinian liberation, his diplomatic efforts, and the personal sacrifices he endured in the ongoing conflict with Israel
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി
Kerala
• an hour ago
പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്
National
• an hour ago
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്
Kerala
• 2 hours ago
ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ
uae
• 2 hours ago
2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്
National
• 2 hours ago
18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം
qatar
• 3 hours ago
കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ
International
• 3 hours ago
ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ
Kerala
• 3 hours ago
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ
qatar
• 3 hours ago
ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ
uae
• 4 hours ago
'പാകിസ്താൻ റിപ്പബ്ലിക് പാർട്ടി': പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ഇമ്രാൻ ഖാന്റെ മുൻ ഭാര്യ
International
• 4 hours ago
ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി
National
• 4 hours ago
കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു
Kuwait
• 5 hours ago
വിപഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു
International
• 5 hours ago
ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്
International
• 6 hours ago
ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
National
• 6 hours ago
സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ
uae
• 6 hours ago
സൈന്യത്തെ അപമാനിച്ചെന്ന ആരോപണം; രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ച് കോടതി
National
• 7 hours ago
കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്
Kuwait
• 5 hours ago
ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും
auto-mobile
• 6 hours ago
ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ
uae
• 6 hours ago