HOME
DETAILS

പ്രവാസികളെ പുറത്താക്കാനോരുങ്ങി ഈ ഗൾഫ് രാജ്യം

  
August 07, 2024 | 2:18 PM

This Gulf country is ready to expel the expatriates

കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളെ ജോലിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിടുമെന്ന് കുവൈത്ത് .കുവൈത്തിലെ പൗരന്മാർക്ക് തൊഴിൽ നൽക്കുന്നതിനായാണ് സർക്കാരിൻ്റെ പുതിയ നടപടി. പൊതുമരാമത്ത്, മുനിസിപ്പൽ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി നൂറ അൽ മഷാൻ ആണ് പ്രവാസികളെ പിരിച്ചുവിടാനുള്ള ഉത്തരവ് നൽകിയത്.

മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ, അഫിലിയേറ്റഡ് ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന പ്രവാസികളായ നിയമോപദേശകർ തുടങ്ങിയവരെയാണ് കുവൈത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടാനോരുങ്ങുന്നത്. എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, നിയമം എന്നിവയിലും മറ്റ് അഡ്‌മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യുന്ന പ്രവാസികൾക്കും ഈ തീരുമാനം ബാധകമാകും.ഈ മേഖലകളിലെ പ്രവാസികളുടെ സേവനം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ നിർത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച മന്ത്രിതല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

ഇത്തരം ജോലികൾക്കായി കഴിവുള്ള നിരവധി സ്വദേശികളാണ് രാജ്യത്തുണ്ടെന്നും അതിനാലാണ് പ്രവാസികൾക്ക് അവസരം നഷ്ടപ്പെടുന്നതെന്ന് അൽ അൻബ പത്രത്തിൽ വന്ന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വദേശിവൽക്കരണം നടപ്പാക്കുന്നതിനായി കുവൈത്ത് നടപടികൾ കൈകോണ്ടുവരുകയാണ്. 2024ൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനിൽ വന്ന 1,211 ഒഴിവുകളിലും കുവൈത്ത് പൗരന്മാർക്ക് മാത്രമാണ് തൊഴിൽ നിയമനം നൽകിയത്.

ഏകദേശം 4,83,200 പേരാണ് കുവൈത്ത് പബ്ലിക്ക് സ്കെടറിൽ ജോലി ചെയ്യുന്നത്.ഈ മേഖലയിൽ 23 ശതമാനവും പ്രവാസി തൊഴിലാളികളാണ് . മാത്രമല്ല, 4.8 മില്യൺ ജനസംഖ്യയുള കുവൈത്തിൽ 3.3 മില്യൺ ജനങ്ങളും വിദേശ രാജ്യക്കാരാണ്. അതുകൊണ്ട്, നിയമവിരുദ്ധമായി കുവൈത്തിലെത്തുന്നവരെയും താമസിക്കുന്നവരെയും തടയാനായി രാജ്യത്ത് നിയമങ്ങൾ കർശനമാക്കിയിരുന്നു.

Kuwait is preparing to expel a significant number of expatriates in an effort to address demographic imbalances and prioritize employment for Kuwaiti nationals. This policy shift aims to reduce the country's dependence on foreign labor, which constitutes a large portion of the population, and to enhance job opportunities for local citizens.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  6 days ago
No Image

മൂന്ന് മാസത്തിനിടെ മൂന്നാമത്തെ മന്ത്രി ഇന്ത്യയിൽ; താലിബാൻ ഭരണകൂടവുമായി ബന്ധം ശക്തിപ്പെടുത്തി ഇന്ത്യ

National
  •  6 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  6 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  6 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  6 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  6 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  6 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  6 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  6 days ago
No Image

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

Kerala
  •  6 days ago