HOME
DETAILS

നാവിക സേന എത്തിയില്ല, ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനാലെന്ന്; അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍

  
Web Desk
August 13, 2024 | 6:50 AM

Uncertainty in the search for Missing Malayalam Lorry Driver Arjun Resumes in Karnatakas Shirur

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ പരിശോധന അനിശ്ചതത്വത്തില്‍. തിരച്ചിലിനായി നാവിക സേന ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. നാവിക സേനക്ക് പുഴയിലിറങ്ങാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടില്ല. ഇതാണ് നാവിക സേന വരുന്നതിന് തടസ്സമാകുന്നത്. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന യൂണിറ്റ് ഷിരൂരില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. 

ഗംഗാവാലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. ലോറി ഉള്ളതായി കരുതുന്ന, നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനം. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും തിരച്ചിലിന് മുന്‍പ് നടത്തുമെന്നും ഇത് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിരുന്നു.

അര്‍ജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കാര്‍വാറില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ഇതിനിടെ, ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറില്‍ ലാഭം കൊയ്തത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പത്തില്‍ എട്ട് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടി വെച്ച തുക പോയി, ജന്‍സുരാജിന് 238ല്‍ 236 സീറ്റിലും പണം പോയി

National
  •  7 minutes ago
No Image

'ആഴ്‌സണലിലേക്ക് വരുമോ?' ചോദ്യത്തെ 'ചിരിച്ച് തള്ളി' യുണൈറ്റഡ് സൂപ്പർ താരം; മറുപടി വൈറൽ!

Football
  •  21 minutes ago
No Image

സ്‌കൂളിലെത്താന്‍ വൈകിയതിന് 100 തവണ ഏത്തമിടീപ്പിച്ചു; വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധം കത്തുന്നു

National
  •  21 minutes ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ സി.പി.എമ്മിന് വിമതഭീഷണി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് സ്വതന്ത്രനായി മത്സരിക്കും

Kerala
  •  38 minutes ago
No Image

16 ദിവസം പ്രായമായ കുഞ്ഞിനെ ചവിട്ടിക്കൊന്നു; വിവാഹം നടക്കാൻ അന്ധവിശ്വാസത്തിൻ്റെ പേരിൽ സഹോദരിമാർ ചെയ്തത് കൊടും ക്രൂരത

crime
  •  an hour ago
No Image

ആദ്യ വർഷം മുതൽ തന്നെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാൻ അവസരം ഒരുക്കി ദുബൈ സായിദ് സർവകലാശാല

uae
  •  an hour ago
No Image

വ്യക്തിഹത്യ താങ്ങാനായില്ല! ആർ.എസ്.എസ്. നേതാക്കൾ അപവാദം പറഞ്ഞു; ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബി.ജെ.പി. പ്രവർത്തക ശാലിനി അനിൽ

Kerala
  •  2 hours ago
No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന് സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  2 hours ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  2 hours ago