HOME
DETAILS

നാവിക സേന എത്തിയില്ല, ജില്ലാ ഭരണകൂടം അനുമതി നല്‍കാത്തതിനാലെന്ന്; അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍

  
Web Desk
August 13, 2024 | 6:50 AM

Uncertainty in the search for Missing Malayalam Lorry Driver Arjun Resumes in Karnatakas Shirur

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി ഗംഗാവലി പുഴയില്‍ പരിശോധന അനിശ്ചതത്വത്തില്‍. തിരച്ചിലിനായി നാവിക സേന ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല. നാവിക സേനക്ക് പുഴയിലിറങ്ങാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയിട്ടില്ല. ഇതാണ് നാവിക സേന വരുന്നതിന് തടസ്സമാകുന്നത്. രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന യൂണിറ്റ് ഷിരൂരില്‍ എത്തുമെന്നാണ് പറഞ്ഞിരുന്നത്. 

ഗംഗാവാലി പുഴയില്‍ അടിയൊഴുക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. ലോറി ഉള്ളതായി കരുതുന്ന, നേരത്തെ മാര്‍ക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനം. ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ ഇന്ന് സോണാര്‍ പരിശോധന നടത്തുമെന്നും അറിയിച്ചിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും തിരച്ചിലിന് മുന്‍പ് നടത്തുമെന്നും ഇത് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ വിശദമാക്കിയിരുന്നു.

അര്‍ജുനെ കണ്ടെത്താനായി പതിനഞ്ച് ദിവസത്തോളം നടത്തിയ തിരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. പിന്നീട് ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കുശേഷമാണ് ഇന്ന് വീണ്ടും പുനരാരംഭിക്കുന്നത്. ഇന്നലെ വൈകീട്ട് നടന്ന ഉന്നതതല യോഗത്തിലാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കാര്‍വാറില്‍ നടത്തിയ ഉന്നതതല യോഗത്തില്‍ ഉത്തര കന്നഡ ജില്ലാ കളക്ടര്‍, കാര്‍വാര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ഇതിനിടെ, ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തിരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍ നേരത്തെ പ്രതികരിച്ചത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിൽ കാട്ടാന ആക്രമണം; ജാർഖണ്ഡ് സ്വദേശിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

മരണവാർത്ത വ്യാജം; ഇമ്രാൻ ഖാൻ പൂർണ്ണ ആരോഗ്യവാൻ; അഭ്യൂഹങ്ങൾ തള്ളി അദിയാല ജയിൽ അധികൃതർ

International
  •  13 hours ago
No Image

വെസ്റ്റ്ബാങ്കില്‍ കൂട്ട അറസ്റ്റുമായി ഇസ്‌റാഈല്‍; തടവിലാക്കിയത് 32 ഫലസ്തീനികളെ, ആക്രമണങ്ങളില്‍ 10 പേര്‍ക്ക് പരുക്ക്

International
  •  13 hours ago
No Image

'അടുത്ത ബാലൺ ഡി ഓർ ജേതാവ് അവനായിരിക്കും'; ഹാലൻഡ്, എംബാപ്പെ, യമൽ എന്നിവരെ 25 കാരനായ താരം മറികടക്കുമെന്ന് തോമസ് ഫ്രാങ്ക്

Football
  •  13 hours ago
No Image

പുതുവത്സരരാവ് അവിസ്മരണീയമാക്കാം: ദുബൈ ഫെറി, അബ്ര എന്നിവക്കായി പ്രത്യേക ഓഫറുകൾ ഒരുക്കി ആർടിഎ

uae
  •  14 hours ago
No Image

ബാര്‍ക്ക് റേറ്റിങ് ഉയര്‍ത്താന്‍ മലയാളത്തിലെ ചാനല്‍ ഉടമ കോടികള്‍ നല്‍കി; ഡി.ജി.പിക്ക് പരാതി, അന്വേഷണം ആരംഭിച്ചു

National
  •  14 hours ago
No Image

വില കുത്തനെ ഇടിഞ്ഞു; സവാളയ്ക്ക് 'അന്ത്യയാത്രയും,ശവസംസ്കാരവും' നടത്തി കർഷകർ

National
  •  14 hours ago
No Image

ഇന്തോനേഷ്യയില്‍ ഭൂചലനം; 6.4 തീവ്രത; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

International
  •  14 hours ago
No Image

സുരക്ഷിത യാത്രയ്ക്ക് നിയമങ്ങൾ പാലിക്കുക; ഡ്രൈവർമാർക്ക് നിർദ്ദേശവുമായി ദുബൈ ആർടിഎയും, പൊലിസും

uae
  •  14 hours ago
No Image

റാപ്പര്‍ വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ; ഖത്തറിലെ സംഗീത പരിപാടി മാറ്റിവെച്ചു

qatar
  •  14 hours ago