
ഏകസിവില്‍കോഡിലേക്ക് ചുവട് വച്ച് അസം; മുസ്ലിം വിവാഹ നിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം

ഗുവാഹതി: ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി അസമില്‍ വിവാദമായ മുസ്ലിം വിവാഹനിയമം റദ്ദാക്കാനുള്ള ബില്ലിന് നിയമസഭയുടെ അംഗീകാരം. അസമില്‍ നിലവിലുണ്ടായിരുന്ന മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും നിയന്ത്രിക്കുന്ന 'അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന് നിയമം- 1935' റദ്ദാക്കുന്ന 'അസം റിപ്പീലിങ് ബില്‍- 2024' ആണ് പാസാക്കിയത്. ഇതോടെ മുസ്ലിം വിവാഹങ്ങളും വിവാഹമോചനങ്ങളും സര്‍ക്കാരിന്റെ രജിസ്ട്രേഷന് സംവിധാനത്തിന് കീഴില്‍ വന്നു.
നേരത്തെ നിലവിലുണ്ടായിരുന്ന നിയമപ്രകാരം നികാഹ് രജിസ്റ്റര്‍ ചെയ്തിരുന്നത് അതത് പ്രദേശത്തെ ഖാസിമാരായിരുന്നു. പുതിയ നിയമത്തോടെ നികാഹ് സര്‍ക്കാരിനു കീഴിലെ സബ്രജിസ്ട്രാര്‍ ഓഫിസുകളിലാകും രജിസ്ട്രേഷന് നടക്കുക. പുതിയ ബില്ല് വന്നതോടെ പുരുഷന്റെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 21 വയസും സ്ത്രീകളുടെ വിവാഹപ്രായം 18 വയസും ആയി. 1935ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷന് നിയമം റദ്ദാക്കാനുള്ള ബില്ലിന് ജൂലൈയില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. മുസ്ലിം സമുദായത്തിലെ ബാലവിവാഹം തടയുന്നതിനാണ് ബില്ല് കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്. ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കുകയും ഖാസിമാര്‍ മുസ്ലിം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
ഇരു കക്ഷികളുടെയും സമ്മതമില്ലാതെയുള്ള വിവാഹങ്ങള്‍ തടയാനും സ്ത്രീകള്‍ക്ക് ഭര്‍തൃവീട്ടില്‍ ജീവിക്കാനും ജീവനാംശം ലഭിക്കാനുമുള്ള അവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് അസം രജിസ്ട്രേഷന് മന്ത്രി ജോഗന് മോഹന്‍ പറഞ്ഞു. മുസ്ലിംകള്ക്കെതിരായ വിവേചനമാണെന്നും വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ശ്രമമാണെന്നും ചൂണ്ടിക്കാട്ടി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തു. ബില്ലവതരണവേളയില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആറ് വ്യവസ്ഥകള്‍
- ദമ്പതികള്‍ അവരുടെ വിവാഹം കഴിഞ്ഞശേഷം ഭാര്യാഭര്ത്താക്കന്മാരായി കുറഞ്ഞത് 30 ദിവസമെങ്കിലും ഒരുമിച്ചു ജീവിച്ചിരിക്കണം.
- രജിസ്ട്രേഷന് സമയത്ത് പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞത് 18 വയസും ആണ്‍കുട്ടികള്‍ക്ക് 21 വയസും പ്രായമുണ്ടായിരിക്കണം.
- വിവാഹത്തിന് സ്വയം സമ്മതം നല്‍കണം. മാനസികാരോഗ്യം ഉള്ളവരും ആയിരിക്കണം.
ഇസ്ലാമിക നിയമം അനുസരിച്ച് ദമ്പതികള്‍ രക്തബന്ധത്തില്‍ ഉള്‍പ്പെട്ടവരാകരുത്. - രജിസ്ട്രേഷനായുള്ള അപേക്ഷയില്‍ ദമ്പതികളുടെ പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം
- വിവാഹിതരായ ദമ്പതികള്‍ (വിവാഹമോചിതരോ വിധവകളോ ആകട്ടെ) വിവാഹസമയത്ത് അവരുടെ വൈവാഹിക നില പ്രഖ്യാപിക്കണം.
കോടതിയില്‍ ചോദ്യംചെയ്യുമെന്ന് എ.ഐ.യു.ഡി.എഫ്
നിയമത്തെ കോടതിയില്‍ ചോദ്യംചെയ്യുമെന്ന് അസമിലെ രണ്ടാമത്തെ വലിയ പ്രതിപക്ഷപാര്‍ട്ടിയായ എ.ഐ.യു.ഡി.എഫ് പറഞ്ഞു. ബില്ലില്‍ നിരവധി പഴുതുകള്‍ ഉണ്ട്. ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഭേദഗതികള്‍ വരുത്തുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ പാസ്സാക്കിയ ബില്ല് സ്പെഷല്‍ മാരേജ് ആക്ടിന്റെ മറ്റൊരു പതിപ്പാണ്. ഇത് ഞങ്ങള്‍ അംഗീകരിക്കില്ല. സ്പെഷല്‍ മാരേജ് ആക്ട് എല്ലാ മതങ്ങള്‍ക്കുമുള്ളതാണ്. എന്നാല്‍, ഇപ്പോള്‍ പുതിയ നിയമം മുസ്ലിംകള്ക്ക് മാത്രമുള്ളതാണെന്ന് എ.ഐ.യു.ഡി.ഫ് നേതാവ് അമീനില്‍ ഇസ്ലാം എം.എല്‍.എ പറഞ്ഞു.
Assam Assembly passes the 'Assam Repealing Bill 2024,' repealing the 1935 Muslim Marriage and Divorce Registration Law, mandating government registration for Muslim marriages and divorces as part of the Uniform Civil Code implementation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 16 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 16 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 17 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 17 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 17 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 17 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 18 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 18 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 18 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 18 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 19 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 19 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 19 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 20 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 21 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 21 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 20 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 20 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 21 hours ago