HOME
DETAILS

പള്ളക്കടിച്ച് പങ്കാളിത്ത പെന്‍ഷന്‍; വിരമിച്ചവരില്‍ പലര്‍ക്കും പെന്‍ഷനില്ല, ഉള്ളവര്‍ക്കോ നാമമാത്രം

  
നിസാം കെ അബ്ദുല്ല
September 10, 2024 | 5:01 AM

  Keralas Contributory Pension Scheme Leaves Retirees Struggling with Minimal Benefits

കല്‍പ്പറ്റ: സംസ്ഥാനങ്ങളൊക്കെ തിരികെ നടക്കുമ്പോഴും കേരളത്തില്‍ മാത്രം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട് വിരമിച്ച രണ്ടായിരത്തോളം മനുഷ്യര്‍ക്ക് ദുരിതം ബാക്കി. സര്‍വിസില്‍ നിന്ന് വിരമിച്ചാല്‍ ശിഷ്ടകാലം പെന്‍ഷന്‍ തുക കൊണ്ട് തള്ളിനീക്കാമെന്ന ഇവരുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ് ഈ പെന്‍ഷന്‍ പദ്ധതി.
വിരമിച്ച രണ്ടായിരത്തില്‍ 200ലധികം ആളുകള്‍ക്ക് ഒരു രൂപ പോലും പെന്‍ഷന്‍ ലഭിക്കുന്നില്ല. ലഭിക്കുന്നവര്‍ക്കാവട്ടെ നാമമാത്രമായ തുകയും. 486 രൂപ മുതല്‍ 2200 രൂപ വരെയാണ് ലഭിക്കുന്ന മാസ പെന്‍ഷന്‍. 11വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിച്ചവര്‍ക്ക് പോലും ഒരു രൂപ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും വിരമിച്ച വ്യക്തിക്കാണ് ഒരു രൂപപോലും പെന്‍ഷന്‍ ലഭിക്കാത്തത്.

വകുപ്പ് പെന്‍ഷന്‍ വിഹിതം പിടിച്ചെങ്കിലും അത് എന്‍.പി.എസിലേക്ക് അടക്കാത്തതാണ് ഇദ്ദേഹത്തിന് വിനയായത്. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തിന് മുകളില്‍ തുക ഡെപ്പോസിറ്റ് ഇല്ലാത്തതും പലര്‍ക്കും തിരിച്ചടിയായി. 2021 സെപ്റ്റംബര്‍ മുതലാണ് ഡെപ്പോസിറ്റ് തുക അഞ്ചു ലക്ഷമായി വര്‍ധിപ്പിച്ചത്. അതിന് മുന്‍പ് ഇത് രണ്ട് ലക്ഷം രൂപ മതിയായിരുന്നു.

ഇക്കഴിഞ്ഞ മെയില്‍ 10 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയ ആരോഗ്യവകുപ്പിലെ ജീവനക്കാരിക്ക് ഇതുവരെ പെന്‍ഷന്‍ ലഭിച്ചിട്ടില്ല. ആറ് ലക്ഷത്തിന് മുകളില്‍ ഡെപ്പോസിറ്റ് തുക ഇവരുടെ അക്കൗണ്ടില്‍ ഉണ്ടായിട്ടും രേഖകളില്‍ അവ്യക്തത ഉണ്ടെന്ന് പറഞ്ഞ് വൈകിപ്പിക്കുകയാണ്. കെ.എസ്.ഇ.ബിയില്‍ നാല് വര്‍ഷം സര്‍വിസ് ചെയ്ത് വിരമിച്ച ആള്‍ക്ക് 486 രൂപയാണ് ലഭിക്കുന്നത്.

കോളജിയറ്റ് എഡ്യൂക്കേഷനില്‍ നിന്ന് ഏഴ് വര്‍ഷത്തെ സര്‍വിസിന് ശേഷം വിരമിച്ചയാള്‍ക്ക് ലഭിക്കുന്നത് 741 രൂപ. സര്‍വേ വകുപ്പില്‍ നിന്ന് 10 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചയാള്‍ക്ക് 2200 രൂപയും. ഇതാണ് പങ്കാളിത്ത പെന്‍ഷനിലുള്‍പ്പെട്ടവര്‍ക്ക് ലഭിക്കുന്ന കൂടിയ തുക.

2013 ഏപ്രില്‍ ഒന്നിന് നടപ്പാക്കിയ പദ്ധതി കേരളത്തില്‍ നരകതുല്യ പദ്ധതിയായി മാറിയതിന്റെ തെളിവുകളാണ് ഇവരുടെ അവസ്ഥ. ശമ്പളത്തില്‍ നിന്ന് മാസത്തില്‍ 10 ശതമാനം പിടിച്ചിട്ടും വിരമിച്ചവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നില്ല. ഡി.സി.ആര്‍.ജിയുമില്ല. നിരവധി വര്‍ഷം സര്‍ക്കാരിനെ സേവിച്ച് പുറത്തിറങ്ങുന്ന ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ അത്ര പോലും തുക കിട്ടാതെ ശിഷ്ടകാലം ബുദ്ധിമുട്ടി ജീവിക്കേണ്ടി വരികയാണ്.

 

Over 2,000 retirees in Kerala face financial hardship under the Contributory Pension Scheme, with many receiving minimal or no pension. Learn more about the ongoing pension crisis.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  25 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  25 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  25 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  25 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  25 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  25 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  25 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  25 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  25 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വിധിയെഴുതി ഏഴ് ജില്ലകൾ; പോളിങ് 70 ശതമാനം

Kerala
  •  25 days ago