
അർജുനായി തിരച്ചിൽ ഇന്നും തുടരും; നാവികസേന ഇന്നെത്തും, കണ്ടെത്തിയ അസ്ഥി ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായി ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നും തുടരും. ഇന്നത്തെ തിരച്ചിലിന് റിട്ടയർ മേജർ ഇന്ദ്രബാലും നേവിയുടെയും എൻഡിആർ എഫിന്റെയും സംഘങ്ങളും എത്തും. ഇന്ന് നാവികസേന എത്തുമെന്നും ജില്ലാ പൊലിസ് മേധാവി കാര്യങ്ങൾ ഏകോപിപ്പിക്കുമെന്നും ജില്ലാ കലക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. ജില്ലാ കലക്ടർ അധ്യക്ഷയായ ദുരന്തനിവാരണ സമിതിയുടെ യോഗത്തിന് ശേഷം തിരച്ചിൽ എത്ര ദിവസം, എങ്ങനെ വേണമെന്നതിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം.
ഇന്നലത്തെ തിരച്ചിലിനിടെ മനുഷ്യന്റേതെന്ന് തോന്നിക്കുന്ന അസ്ഥി കണ്ടെത്തിയിരുന്നു. ഡ്രഡ്ജർ ഉപയോഗിച്ച് നടത്തിയ തിരിച്ചിലിലാണ് ഗംഗാവലി പുഴയിൽ നിന്ന് അസ്ഥിഭാഗം കണ്ടെത്തിയത്. അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയമായ പരിശോധനയിലൂടെ മാത്രമെ ഇത് സ്ഥിരീകരിക്കാനാവൂ. ഇതിനായി അസ്ഥിയിൽ ഇന്ന് ഇന്ന് ഡി.എൻ.എ പരിശോധനയ്ക്ക് നടത്തും.
ഇതിനിടെ, പ്രാദേശിക മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെയും സംഘവും ഷിരൂരിൽ തിരച്ചിൽ അവസാനിപ്പിച്ച് ഇന്നലെ കിട്ടോടെ മടങ്ങിയിരുന്നു. കാർവാർ എസ്.പി മോശമായി സംസാരിച്ചുവെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും ആരോപിച്ചാണ് മാൽപെ ദൗത്യം അവസാനിപ്പിച്ചത്. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണുനീക്കി പരിശോധന നടക്കുമ്പോൾ സമീപത്തായി വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്താനാവില്ലെന്നാണ് പൊലിസും ജില്ലാ ഭരണകൂടവും പറയുന്നത്. സർക്കാർ നിയോഗിച്ചിട്ടുള്ള സംവിധാനങ്ങൾ മാത്രം തിരച്ചിൽ നടത്തിയാൽ മതിയെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇന്നലെ നാവിക സേന മാർക്ക് ചെയ്ത സ്ഥലത്ത് ഈശ്വർ മാൽപെ ഇറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഡ്രഡ്ജിങ് കമ്പനിക്കാർ തടഞ്ഞു. പിന്നീട് മാൽപെ ടാങ്കർ ലോറിയുടെ കാബിൻ കണ്ടെത്തിയ സ്ഥലത്താണ് മുങ്ങിയത്. അവിടെ പുഴയുടെ അടിയിൽ ഒരു ആക്ടീവ സ്‌കൂട്ടറും അർജുൻ്റെ ലോറിയിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന അക്കേഷ്യ മരത്തടികളും ഉണ്ടെന്ന വിവരം മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ പൊലിസ് ഇടപെടുകയും ജില്ലാ ഭരണകൂടത്തെ വിവരങ്ങൾ ആദ്യം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ മാൽപെ തിരച്ചിൽ നിർത്തുകയുമായിരുന്നു. തന്നോട് ഹീറോ ആകരുതെന്നാണ് പൊലിസ് പറഞ്ഞതെന്നും ഇങ്ങനെ പഴികേട്ട് തിരച്ചിൽ നടത്തുന്നില്ലെന്നും അർജുന്റെ കുടുംബത്തോട് മാപ്പു പറയുകയാണെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മാൽപെയും സംഘവും മടങ്ങിയെങ്കിലും പുഴയിലെ ഡ്രഡ്ജിങ് പരിശോധന ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയ്ൽ വ്യക്തമാക്കിയിരുന്നു. എത്ര ദിവസം വേണമെങ്കിലും ഡ്രഡ്ജിങ് തുടരുമെന്നും എംഎൽഎ പറഞ്ഞു. അധികൃതർ പറയുന്നത് അനുസരിച്ച് തിരച്ചിൽ നടത്താൻ കഴിയുമെങ്കിൽ മാത്രം മാൽപെയ്ക്ക് തിരികെ വരാമെന്ന് കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു.
എന്നാൽ, അർജുനു വേണ്ടിയുള്ള തിരച്ചിലുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പാടില്ലെന്നും മാൽപെയുടേതെന്നല്ല, ഇനി ഒരാളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള തിരച്ചിൽ വേണ്ടെന്നും അർജുന്റെ സഹോദരി അഞ്ജു പറഞ്ഞു. ജില്ലാ ഭരണകൂടത്തെയും പൊലിസിനെയും വിശ്വാസത്തിലെടുത്ത് തിരച്ചിൽ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും അവർ വ്യക്തമാക്കി.
Search operations for Arjunan, a native of Kozhikode who went missing due to a landslide in Shirur, Karnataka, will continue today. Retired Major Indrabalan, along with teams from the Navy and NDRF, will join the search efforts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാദാപുരത്ത് 23കാരിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Kerala
• a month ago
കനത്ത മഴ തുടരുന്നു; പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• a month ago
മെട്രാഷ് മൊബൈൽ ആപ്പിൽ കുടുംബാംഗങ്ങളെ എങ്ങനെ രജിസ്റ്റർ ചെയ്യാം; മാർഗനിർദേശങ്ങളുമായി ഖത്തർ ആഭ്യന്ത്രര മന്ത്രാലയം
qatar
• a month ago
ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനായി തകർത്തടിച്ച് സൂപ്പർതാരത്തിന്റെ തിരിച്ചുവരവ്
Cricket
• a month ago
ശക്തമായ കാറ്റില്‍ സ്കൂളിന്റെ മേല്‍ക്കൂരയുടെ ഭാഗം അടര്‍ന്ന് വീണു
Kerala
• a month ago
ഭക്ഷ്യസുരക്ഷാ നിയമങ്ങളുടെ ആവർത്തിച്ചുള്ള ലംഘനം; ബോഹ ബുച്ചറിക്ക് പൂട്ടിട്ട് അബൂദബി ഭക്ഷ്യസുരക്ഷാ അതോറിറ്റി
uae
• a month ago
ഗോളടിക്കാതെ ലോക റെക്കോർഡ്; ചരിത്രത്തിന്റെ നെറുകയിൽ ബ്രസീലിയൻ താരം
Football
• a month ago
യുഎഇ ജീവനക്കാർക്ക് ഇനി ഡിജിറ്റൽ വാലറ്റുകൾ വഴി ശമ്പളം സ്വീകരിക്കാം; പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഡു
uae
• a month ago
ഒക്ടോബർ മുതൽ വാഹനങ്ങളുടെ വില കുത്തനെ കുറയും: കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണം ഉടൻ; ഇലക്ട്രിക് കാറുകൾക്ക് വില കുറയുമോ ?
auto-mobile
• a month ago
യൂറോപ്പിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എൽബ്രസ് കീഴടക്കി റാഷിദ് ഗനെം അൽ ശംസി
uae
• a month ago
'ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം, അല്ലാത്തപക്ഷം ഷെര്‍ഷാദിനെതിരെ നിയമ നടപടി സ്വീകരിക്കും'; പ്രതികരിച്ച് തോമസ് ഐസക്ക്
Kerala
• a month ago
25 മില്യൺ ഡോളർ വിലമതിക്കുന്ന അത്യപൂർവമായ പിങ്ക് ഡയമണ്ട് മോഷണം; എട്ട് മണിക്കൂറിനുള്ളിൽ മോഷ്ടാക്കളെ വലയിലാക്കി ദുബൈ പൊലിസ്
uae
• a month ago
കോഹ്ലിയല്ല! ക്രിക്കറ്റിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരം അവനാണ്: ബ്രറ്റ് ലീ
Cricket
• a month ago
ലൈംഗികാതിക്രമ കേസ്; വേടന്റെ മുന്‍കൂര്‍ ജാമ്യഹരജി നാളത്തേക്ക് മാറ്റി
Kerala
• a month ago
അമീബിക് മസ്തിഷ്ക ജ്വരം; രോഗം ബാധിച്ച മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍ തുടരുന്നു
Kerala
• a month ago
വാട്സാപ്പിലെ ഒരോറ്റ ഫോൺ കാളിൽ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ചോർന്നേക്കാം; മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ വിദഗ്ധർ
uae
• a month ago
പാണ്ടിക്കാട് നിന്നും യുവപ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ്
Kerala
• a month ago
പ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റിൽ
Kerala
• a month ago
ഏഷ്യ കപ്പിൽ സഞ്ജുവിന് പകരം ആ രണ്ട് താരങ്ങളെ ടീമിലെടുക്കണം: മുൻ ലോകകപ്പ് ജേതാവ്
Cricket
• a month ago
പ്രതിരോധ സഹമന്ത്രിയടക്കം മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കി സഊദി രാജാവ്
Saudi-arabia
• a month ago
'അദാനിക്ക് ഒരു ജില്ല മുഴുവന്‍ നല്‍കിയോ?'; ഫാക്ടറി നിര്‍മിക്കാന്‍ അദാനിക്ക് ഭൂമി നല്കിയ അസം സർക്കാരിന്റെ നടപടിയിൽ ഞെട്ടല്‍ രേഖപ്പെടുത്തി ഹൈക്കോടതി ജഡ്ജി
National
• a month ago