HOME
DETAILS

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

  
Web Desk
October 03, 2024 | 9:36 AM

Irans Missile Power Shakes Israel Operation True Promise Unleashes Hypersonic Fattah

ഇസ്‌റാഈലിന്റെ അഹങ്കാരത്തെ വിറപ്പിച്ചാണ് കഴിഞ്ഞ ദിവസം ഇറാന്റെ മിസൈലുകള്‍ കുതിച്ചു പാഞ്ഞത്. ഫത്തഹ്, ഖദ്ര്‍, ഇമാദ്, ഷഹാബ് തുടങ്ങി കരുത്തന്‍മാര്‍. മധ്യനിര റേഞ്ച് ബാലിസ്റ്റിക് മിസൈലുകളുടെ കരുത്തില്‍ ഒരളവോളം ഇസ്‌റാഈലിന്റെ അടിത്തറയിളക്കി എന്നു തന്നെ പറയാം ഇറാന്റെ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്.

200ലേറെ കരുത്തന്‍മാര്‍ ഒന്നിച്ചു പറന്ന ഓപ്പറേഷന്‍ ട്രൂ പ്രോമിസ്.വ്യോമത്താവളങ്ങള്‍ കമാന്‍ഡ് സെന്ററുകള്‍ എന്തിനേറെ ലോകത്തിലെ ഏറ്റവും ശക്തിയുള്ള ചാരപ്പട മൊസാദിന്റെ അകത്തളം വരെ.  ഇസ്‌റാഈലിന്റെ പ്രശസ്തമായ അയണ്‍ ഡോം സംവിധാനത്തെ ലക്ഷ്യമിട്ടാണ് ഈ മിസൈലുകള്‍ വന്നത്. 

ഇറാന്റെ ആദ്യ ഹൈപ്പര്‍സോണിക് മിസൈലായ ഫത്തഹ് ആകട്ടെ ഇസ്‌റാഈലിന്റെ  ആരോ ഡിഫന്‍സ് സംവിധാനത്തിന് നേരേയും കുതിച്ചു. ഏത് ശത്രു മിസൈല്‍ സംവിധാനങ്ങളെയും തുളച്ചുകയറി ആക്രമിക്കാനുള്ള കരുത്തുണ്ട് ഫത്തഹിനെന്ന് ന്ന് ഇറാന്‍ മുന്‍പേ അവകാശപ്പെടുന്നതാണ്. ഇറാനിയന്‍ റവല്യൂഷനറി ഗാര്‍ഡ്‌സിന്‌റെ എയ്‌റോസ്‌പേസ് ഫോഴ്‌സ് സ്‌പെഷലിസ്റ്റുകളാണ് ഫത്തഹ് വികസിപ്പിച്ചത്. 


ഇറാന്റെ ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 1500 കിലോമീറ്റര്‍ വരെ ഈ മിസൈലിന് റേഞ്ചുണ്ട്.  ശബ്ദവേഗത്തിന്‌റെ 15 മടങ്ങ് വേഗം കൈവരിക്കാനും ഇതിനു കഴിയും.

തടയാനോ ചെറുക്കാനോ കഴിയാത്തത്രയും കരുത്താണ് സാധാരണ നിലക്ക് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒപ്പം ഇറാന്റെ ഫത്തഹിനാകട്ടെ ചില അധിക സംവിധാനങ്ങള്‍ കടിയുണ്ട്. ഇത് ഫത്തഹിനെ  കൂടുതല്‍ അപകടകാരിയാക്കുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശേഷിയും മിസൈലിനുണ്ടെന്ന് റവല്യൂഷനറി ഗാര്‍ഡ്‌സ് വെളിപ്പെടുത്തിയിരുന്നു.രണ്ടു സ്റ്റേജുകളുള്ള മിസൈല്‍ ഖര ഇന്ധനത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ആയ ഷഹാബും ചില്ലറക്കാരനല്ല. 760 മുതല്‍ 1,200 കിലോഗ്രാം വരെ ഭാരമുള്ള പോര്‍മുനകള്‍ വഹിക്കാനാകുന്ന ഷഹാബിന് ഏകദേശം 1,300 കിലോമീറ്റര്‍ ദൂരപരിധിയുണ്ട്. ഷഹാബിന്റെ കുറച്ചു കൂടി നവീകരിച്ച പതിപ്പാണ് ഖദ്ര്‍. 

2022ല്‍ പുറത്തിറക്കിയ ഖൈബര്‍ ബസ്റ്റര്‍ എന്ന മിസൈല്‍ ഇസ്‌റാഈലില്‍ എവിടെയും ആക്രമണം നടത്താന്‍ അനുവദിക്കുന്ന റേഞ്ചുള്ളതാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ചതാണിത്. 


മിസൈല്‍ സാങ്കേതികവിദ്യയില്‍ വലിയ ശ്രദ്ധ ഇറാന്‍ നല്‍കുന്നുണ്ട്. മധ്യപൂര്‍വ മേഖലയില്‍ ഏറ്റവും കൂടുതല്‍ മിസൈലുകള്‍ ഉള്ള രാജ്യം ഇറാനാണ്. 20 തരം ബാലിസ്റ്റിക് മിസൈലുകളും മറ്റ് അനവധി ക്രൂയിസ് മിസൈലുകളും ഇതില്‍ ഉള്‍പ്പെടും. 

മിസൈലുകളില്‍ മാത്രമല്ല, മിസൈല്‍ വേധ കവചങ്ങളിലും ഇറാന്‍ അടുത്തിടെ ശ്രദ്ധയൂന്നിയിട്ടുണ്ട്. ഇസ്‌റാഈലിന്റെ ലോകപ്രസിദ്ധി നേടിയ മിസൈല്‍ വേധ സംവിധാനം അയണ്‍ ഡോമിന്‌റെ തദ്ദേശീയ പതിപ്പ് വരെ ഒരുക്കിയിട്ടുണ്ട് ഇറാന്‍. ഇന്‌റഗ്രേറ്റഡ് എയര്‍ ഡിഫന്‍സ് നെറ്റ്‌വര്‍ക് എന്ന ഗണത്തില്‍ വരുന്ന മിസൈല്‍വേധ സംവിധാനത്തിന്‌റെ പേര് സ്‌കൈ ഡിഫന്‍ഡേഴ്‌സ് വെലായത് 1400 എന്നാണ്. ക്രൂയിസ് മിസൈലുകളെ നേരിടാനാണ് സംവിധാനം സഹായകമാകുക. നിലവില്‍ മറ്റു രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന മിസൈല്‍ ഡിഫന്‍സ് സിസ്റ്റമുകളില്‍ നിന്നു വ്യത്യസ്തമാണ് ഇത്. നാലു വിക്ഷേപണ കാനിസ്റ്ററുകളുള്ള സംവിധാനത്തിന് ഒറ്റത്തവണ 12 മിസൈല്‍ വേധ റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ സാധിക്കും.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മില്‍മ പാല്‍ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

Kerala
  •  7 days ago
No Image

ദിർ​ഹത്തിനെതിരെ തകർന്നടിഞ്ഞ് രൂപ; ഗൾഫ് പ്രവാസികൾക്ക് വമ്പൻ നേട്ടം

uae
  •  7 days ago
No Image

'വെല്‍കം ടു റോം, മൈ ഫ്രണ്ട്';  വരവേറ്റ് മെലോനി, 'മെലഡി' മിഠായി സമ്മാനിച്ച് മോദി

Kerala
  •  7 days ago
No Image

പെരിയ ഇരട്ട കൊലക്കേസിലെ പ്രതികള്‍ക്ക് വീണ്ടും കൂട്ട പരോള്‍; വ്യാപക പ്രതിഷേധം 

Kerala
  •  7 days ago
No Image

'കണ്ണാടിയില്‍ നോക്കാറുണ്ടോ എന്ന് മകന്‍ ചോദിച്ചു; പത്രസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമര്‍ശനം അംഗീകരിച്ച് എം.വി ഗോവിന്ദന്‍

Kerala
  •  7 days ago
No Image

ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് സഊദി; ജിസിസി റെയിൽവേ കരാറിനും വിസിൽബ്ലോവർ നിയമത്തിനും മന്ത്രിസഭയുടെ അംഗീകാരം

Saudi-arabia
  •  7 days ago
No Image

അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം? അച്ഛന്റെ പേര് പറയാനാണ് വായിച്ചത്, അമ്മയുടെ പേരുകൂടി പറയണമെന്നുണ്ടായിരുന്നു; പേര് വിവാദത്തില്‍ മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

Kerala
  •  7 days ago
No Image

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് അറിയില്ലായിരുന്നു; രാജ്ഭവനില്‍ നിന്നാണ് തീരുമാനം വന്നത്; സത്യപ്രതിജ്ഞ ചടങ്ങിലെ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി 

Kerala
  •  7 days ago
No Image

മഞ്ഞക്കുറ്റികള്‍ ഇനിയില്ല; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി.ഡി സതീശന്‍

Kerala
  •  7 days ago