HOME
DETAILS

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

  
October 05, 2024 | 3:55 PM

 Kerala Urges Centre to Relocate Human Settlements Outside Periyar Tiger Reserve

തിരുവനന്തപുരം: പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം. ഇക്കാര്യം വീണ്ടും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനാണ് കേരള സര്‍ക്കാറിന്റെ തീരുമാനം. 502 ഹെക്ടര്‍ ജനവാസ മേഖല ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനവന്യജീവി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമാനം. ഇക്കാര്യം നേരത്തേയും കേരളം ആവശ്യപ്പെട്ടിരുന്നു.

പമ്പാവാലി/ ഏയ്ഞ്ചല്‍വാലി സെറ്റില്‍മെന്റുകളിലെ 502.723 ഹെക്ടറോളം വരുന്ന ജനവാസമേഖല കടുവാ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്നാണ് ആവശ്യം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോര്‍ഡ് യോഗത്തില്‍ ഈ വിഷയം പരിഗണിക്കാനാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.   

തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാര്‍ ഡിവിഷനില്‍ നിന്ന് 10.1694 ച.കി.മീ. റിസര്‍വ് വനമേഖല പക്ഷി സങ്കേതത്തില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാര്‍ നിര്‍ദ്ദേശവും ദേശീയ വന്യജീവി ബോര്‍ഡ് സ്റ്റാന്റിങ് കമ്മിറ്റിയുടെ അംഗീകാരത്തിനായി വീണ്ടും സമര്‍പ്പിക്കും.

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വി. ശശി, അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, വനം വകുപ്പ് മേധാവി ഗംഗ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി. കൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Kerala reiterates its request to the Centre to relocate human settlements from the Periyar Tiger Reserve, aiming to protect the fragile ecosystem and ensure the well-being of both humans and wildlife.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  4 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  4 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  4 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  4 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  4 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  4 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  4 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  4 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  4 days ago