HOME
DETAILS

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

  
October 09, 2024 | 2:20 PM

Etihad Rail has announced the first two passenger stations

അബൂദബി:യു.എ.ഇയുടെ ദേശീയ റെയിൽ ലൈനായ ഇത്തിഹാദിന്റെ ആദ്യ പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു.ആദ്യ സ്റ്റേഷൻ ഫുജൈറ എമിറേറ്റിലെ സകംകം എന്ന സ്ഥലത്തും, രണ്ടാമത്തേത് ഷാർജ എമിറേറ്റിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്. അബൂദബിയിൽ നടക്കുന്ന പ്രഥമ ഗ്ലോബൽ റെയിൽ കോൺഫറൻസിൽ ഇത്തിഹാദ് റെയിൽ പൊതു നയ-സുസ്ഥിരതാ വിഭാഗം ഡയരക്ടർ അദ്റ അൽ മൻസൂരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കുന്ന അതേ അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ് യാത്രാ ട്രെയിനുകളും സർവിസ് നടത്തുന്നത്. 200 കിലോ മീറ്ററായിരിക്കും കൂടിയ വേഗം. 2030ഓടെ യാത്രക്കാരുടെ എണ്ണം 36 മില്യൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. യാത്രാ സർവിസ്‌ തുടങ്ങുന്ന ദിവസം സംബന്ധിച്ച് ഉചിതമായ സമയത്ത് പ്രഖ്യാപനം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.
 
7 എമിറേറ്റുകൾ, 11 നഗരങ്ങൾ, 900 കിലോമീറ്റർ

രാജ്യത്തെ 7 എമിറേറ്റുക ളിലെ 11 നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിലിന്റെ നീളം 900 കിലോ മീറ്ററാണ്. ഗുവൈഫാത്ത് മുതൽ ഫുജൈറ വരെയായിരിക്കും യാത്രാ സർവിസ്. 2016ൽ 264 കിലോമീറ്റർ പാതയിലെ ചരക്ക് നീക്കത്തോടെയാണ് ഇത്തിഹാദ് റെയിൽ പ്രവർത്തനം തുടങ്ങിയത്. 
ആദ്യ ഘട്ടത്തിൽ ഗ്രാന്യൂൾഡ് സൾഫറാണ് കൊണ്ടു പോയിരുന്നത്. 2023ഓടെ 900 കിലോമീറ്ററിലേക്ക് ചരക്ക് ഗതാഗതം വിപുലീകരിച്ചു. 2030 ആകു മ്പോഴേക്കും ചരക്ക് നീക്കം 30 മില്യൺ ടൺ ആയി ഉയർത്തുമെന്ന് അവർ വ്യക്തമാക്കി.നിലവിൽ ചരക്ക് നീക്കം നടത്തുന്ന പാതയിൽ 11 ടെർമിനലുകൾ ഉണ്ട്. ഇതിൽ നാലെണ്ണം റുവൈസ്, ഖലീഫ, ജബൽ അലി, ഫുജൈറ എന്നീ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നവയാണ്. ഇത്തിഹാദ് റെയ്ലിനെ സംബന്ധിച്ച് സുസ്ഥിരതാ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്റഅൽ മൻസൂരി പറഞ്ഞു. യു.എ.ഇയുടെ ജൈവ വൈവിധ്യം കണക്കിലെടുത്ത് പരിസ്ഥിതി സൗഹൃദ നിർമാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്ന് അവർ പറഞ്ഞു. 2050ഓടെ കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം 21 ശതമാനം കുറക്കാൻ സാധിക്കും. ഇതോടെ, പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡി ൻ്റെ അളവിൽ പ്രതിവർഷം 8.2 മില്യൺ ടൺ കുറവുണ്ടാകും.

അയൽ രാജ്യങ്ങളിലേക്ക് റെയിൽ ലൈൻ നീട്ടുന്ന ആദ്യ ഗൾഫ് രാജ്യമായി യു.എ.ഇ

ഇത്തിഹാദ് റെയിൽ പൂർണ തോതിൽ പ്രവർത്തന ക്ഷമമാകുന്നതോടെ റെയിൽ ലൈൻ ഒമാനിലേക്ക് നീളും. ഫുജൈറയിൽ നിന്ന് 300 കിലോ മീറ്റർ അകലെയുള്ള ഒമാനിലെ സൊഹാർ തുറമുഖവുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതിനായി ഇത്തിഹാദും ഒമാനിലെ മുബദല കമ്പനിയുമായി ചേർന്ന് ഹഫീത്ത് എന്ന പേരിൽ സംയുക്ത കമ്പനി രൂപവത്കരിച്ചാണ് പ്രവർത്തനം നടത്തുന്നത്. ആദ്യഘട്ട ത്തിൽ ചരക്ക് ഗതാഗതമായിരിക്കും നടത്തുന്നത്. ഭാവിയിൽ ഹഫീത്ത് വഴി യാത്രാ സർവിസുകളും തുടങ്ങും.


ഗ്ലോബൽ റെയിൽ കോൺഫറൻസ്

അബുദബിയിൽ നടക്കു ദിവസത്തെ ഗ്ലോബൽ റെയിൽ കോൺഫറൻസിൽ മന്ത്രിമാർ, വ്യവസായ പ്രമുഖർ, പങ്കാളികൾ എന്നിവർ ഉൾപ്പെടെ 150 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. റെയിൽ ഗതാഗതത്തിന്റെ ഭാവിയാണ് പ്രധാന ചർച്ചാ വിഷയം. കോൺഫറൻസ് വേദിയിൽ അൽ ഇത്തിഹാദ് റെയിൽ ബോഗിയുടെ മാതൃക ഒരുക്കിയിട്ടുണ്ട്. ബോഗിയിലെ ചാര നിറത്തിലുള്ള സീറ്റിൽ ഇത്തിഹാദ് ലോഗോയും പതിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ കനത്ത മൂടൽമഞ്ഞ്; 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

uae
  •  3 days ago
No Image

മൂടൽ മഞ്ഞുള്ളപ്പോൾ ഹസാർഡ് ലൈറ്റ് ഉപയോഗിച്ചാൽ 500 ദിർഹം പിഴ; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  3 days ago
No Image

'ബി.ജെ.പിയോടാണ് കൂറെങ്കില്‍ പിന്നെ കോണ്‍ഗ്രസില്‍ തുടരുന്നതെന്തിന്'  മോദി സ്തുതിയില്‍ ശശി തരൂരിനെതിരായ വിമര്‍ശനം രൂക്ഷം 

National
  •  3 days ago
No Image

വി.എം വിനുവിന് പകരക്കാരനായി; കല്ലായി ഡിവിഷനില്‍ പ്രാദേശിക നേതാവിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  3 days ago
No Image

ബോയിം​ഗുമായി 13 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച് ഫ്ലൈദുബൈ; 75 പുതിയ വിമാനങ്ങൾ വാങ്ങും

uae
  •  3 days ago
No Image

'അങ്ങനെയായിരുന്നു, ഇനി സ്പെയിൻ ഇല്ല': മെസ്സിയെ സ്പെയിൻ U20 ടീമിൽ നിന്ന് അർജന്റീനയിലേക്ക് എത്തിച്ചതിങ്ങനെ? മുൻ അർജന്റീനൻ കോച്ച്

Football
  •  3 days ago
No Image

നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ബിഹാര്‍ മുഖ്യമന്ത്രിയാവുന്നത് പത്താംതവണ, ചടങ്ങില്‍ മോദിയും

National
  •  3 days ago
No Image

ഒടുവില്‍ എപ്‌സ്റ്റൈന്‍ ഫയലില്‍ ഒപ്പുവെച്ച് ട്രംപ്; ആരാണ് യു.എസ് പ്രസിഡന്റിനെ കുരുക്കിയ ഈ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി 

International
  •  3 days ago
No Image

കനത്ത മൂടൽമഞ്ഞ്; ഷാർജ എയർപോർട്ടിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി

uae
  •  3 days ago
No Image

മെസ്സിയുടെ ഹൃദയസ്പർശിയായ വാഗ്ദാനം: 'ബാഴ്സയിലേക്ക് തിരിച്ചുവരും, അത് എന്റെ വീട്'; കരിയറിന്റെ അവസാനം കൂടാരത്തിലേക്ക്

Football
  •  3 days ago