HOME
DETAILS

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

  
Web Desk
October 18, 2024 | 5:39 PM

Special sophisticated AI cameras for facial recognition will be installed at Dubai airports

ദുബൈ:പാസ്പോർട്ട് കൗണ്ടറും സ്മാർട് ഗേറ്റുകളുമില്ലാതെ വിമാനത്താവളങ്ങളിലൂടെ നടന്നാൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന പുതിയ സംവിധാനത്തിന്റെ ഭാഗമായി ദുബൈയിലെ വിമാനത്താവളങ്ങളിലുട നീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ താമസിക്കാതെ സ്ഥാപിച്ചു തുടങ്ങും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുത്ത് അത് നിലവിൽ ഡാറ്റാബേസിലുള്ള രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്താണ് നടപടി സാധുവാക്കുകയെന്ന് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ സ്മാർട്ട് സർവിസസ് അസിസ്റ്റന്റ് ഡയരക്ടർ ലഫ്.കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി ദുബൈ വേൾഡ് ട്രേഡ് സെൻ്ററിൽ നടന്നു വരുന്ന ജൈറ്റെക്സ് ഗ്ലോബൽ 2024ൽ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക വിമാനത്താവളങ്ങളിൽ ഒന്നായ ദുബൈ എയർ പോർട്ടിൽ നടപ്പിലാക്കുന്ന ഈ സാങ്കേതിക പരിഷ്കരണം സീംലസ് ട്രാവൽ പ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക. യാത്രക്കാർ എയർപോർട്ടിലൂടെ നടക്കുമ്പോൾ എ.ഐ ഫേഷ്യൽ റെകഗ്നിഷൻ കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖകളും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയാണ് പ്രക്രിയയെന്നും അദ്ദേഹം വിശദീകരിച്ചു.

ജൈറ്റെക്സ് ഗ്ലോബലിലെ ദുബൈ എമിഗ്രേഷൻ വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. ഇതനുസരിച്ച്, പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ എമിഗ്രേഷൻ ഓഫിസർമാരോ ഉണ്ടാകില്ല. യാത്രക്കാർക്ക് ഒരു രേഖയും കാണിക്കാതെ കടന്നു പോകാം. ഇതിലൂടെ സ്മാർട് ഗേറ്റുകളും പാസ്പോർട്ട് ഇടനാഴി എന്ന ആശയം ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുക. അതിന്റെ നിർവഹണം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനങ്ങൾ വേഗത്തിലാക്കാൻ ജി.ഡി. ആർ.എഫ്.എ എപ്പോഴും പരിശ്രമിക്കുന്നു. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്നും അതിലൂടെ നടപടികൾ എളുപ്പമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രൊആക്ടിവ് രജിസ്ട്രേഷൻ, പോർട്ടബിൾ മറീന, എ.ഐ പവേഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റമടക്കം 8 നൂതന സ്മാർട് സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയിൽ ജി.ഡി.ആർ.എഫ്.എ അവതരിപ്പിച്ചത്. ദുബൈ എയർപോർട്ടിൽ എത്തുന്നതിന് 24 മണിക്കൂർ മുൻപ് താമസക്കാർക്കും സന്ദർശകർക്കും സ്വയം ബയോമെട്രിക് ഡാറ്റ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് പ്രൊആക്ടിവ് രജിസ്ട്രേഷൻ.

പോർട്ടബിൾ മറീന മുഖേന ബോട്ട്, കപ്പൽ യാത്രകളിൽ ഇതേ സേവനം യാത്രക്ക് 24 മണിക്കൂർ മുൻപ് ഉദ്യോഗസ്ഥർ മുഖേന ചെയ്യാനാകും. ഉപയോക്താക്കൾക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് എ.ഐ പവേർഡ് ഡിജിറ്റൽ അസിസ്റ്റന്റ് സിസ്റ്റം. അതിനിടെ, നിരവധി പ്രമുഖരാണ് ജി.ഡി.ആർ.എഫ്.എ പവലിയനിൽ സന്ദർശനം നടത്തുന്നത്. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ, ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നു ഐമി, മുതിർന്ന സർക്കാർ സ്ഥാപന മേധാവികൾ, ലോകോത്തര കമ്പനി മേധാവികൾ തുടങ്ങിയ അനേകം ഉന്നത വ്യക്തിത്വങ്ങൾ പവലിയനിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  9 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  9 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  9 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  9 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  9 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  9 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  9 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  9 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  9 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  9 days ago