HOME
DETAILS

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

  
Web Desk
October 19, 2024 | 3:49 PM

Hospital patients in Gujarat were made BJP members without their knowledge

അഹമ്മദാബാദ്: ബി.ജെ.പി അംഗത്വകാംപയിന്‍ നടക്കുന്നതിനിടെ ഗുജറാത്തിലെ മെമ്പര്‍ഷിപ്പ് വിതരണം വിവാദത്തില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിമിരരോഗികളെ അവരറിയാതെ ബി.ജെ.പിയുടെ അംഗങ്ങളാക്കിയതാണ് വിവാദത്തിനിടയാക്കിയത്. നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് തിമിരരോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജുനഗഡില്‍ നിന്നുള്ള കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനൊപ്പം ഇത്തരത്തില്‍ രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുംചെയ്തു.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നു. യുവാവ് ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് രോഗികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ 'നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി' എന്നും അറിയിച്ചുള്ള സന്ദേശം വന്നുവെന്നും കമലേഷ്ഭായ് തുമ്മര്‍ പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒ.ടി.പി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെല്ലാം ജുനഗഡ് നിവാസികളാണ്.

അതേസമയം, സംഭവം വിവാദമായതോടെ ഇതേകുറിച്ച് അറിയില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവാദത്തോട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയ പറഞ്ഞത്. ഗാന്ധിജിയുടെ ആശ്രമം പോലും ബി.ജെ.പി വെറുതെവിടുന്നില്ലെന്നും വഞ്ചനയിലൂടെയാണ് ബി.ജെ.പി അംഗങ്ങളെ ചേര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മഹേഷ് രാജ്പുത് ചൂണ്ടിക്കാട്ടി.

Hospital patients in Gujarat were made BJP members without their knowledge

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ 

Kerala
  •  7 days ago
No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

National
  •  7 days ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  7 days ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  7 days ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  7 days ago
No Image

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  7 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  7 days ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  7 days ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  7 days ago