HOME
DETAILS

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

  
Web Desk
October 19, 2024 | 3:49 PM

Hospital patients in Gujarat were made BJP members without their knowledge

അഹമ്മദാബാദ്: ബി.ജെ.പി അംഗത്വകാംപയിന്‍ നടക്കുന്നതിനിടെ ഗുജറാത്തിലെ മെമ്പര്‍ഷിപ്പ് വിതരണം വിവാദത്തില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിമിരരോഗികളെ അവരറിയാതെ ബി.ജെ.പിയുടെ അംഗങ്ങളാക്കിയതാണ് വിവാദത്തിനിടയാക്കിയത്. നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് തിമിരരോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജുനഗഡില്‍ നിന്നുള്ള കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനൊപ്പം ഇത്തരത്തില്‍ രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുംചെയ്തു.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നു. യുവാവ് ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് രോഗികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ 'നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി' എന്നും അറിയിച്ചുള്ള സന്ദേശം വന്നുവെന്നും കമലേഷ്ഭായ് തുമ്മര്‍ പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒ.ടി.പി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെല്ലാം ജുനഗഡ് നിവാസികളാണ്.

അതേസമയം, സംഭവം വിവാദമായതോടെ ഇതേകുറിച്ച് അറിയില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവാദത്തോട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയ പറഞ്ഞത്. ഗാന്ധിജിയുടെ ആശ്രമം പോലും ബി.ജെ.പി വെറുതെവിടുന്നില്ലെന്നും വഞ്ചനയിലൂടെയാണ് ബി.ജെ.പി അംഗങ്ങളെ ചേര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മഹേഷ് രാജ്പുത് ചൂണ്ടിക്കാട്ടി.

Hospital patients in Gujarat were made BJP members without their knowledge

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ റിയല്‍ എസ്റ്റേറ്റ് ടിപ്‌സ്: ഓള്‍ഡ് മുവൈല അടുത്ത ഹോട്ട്‌സ്‌പോട്ട്; 16 മാസത്തിനുള്ളില്‍ വാടക കുതിച്ചുയരും

uae
  •  22 days ago
No Image

ഖത്തറിലെ കെഎംസിസി നേതാവ് മത്തത്ത് അബ്ബാസ് ഹാജി ദോഹയില്‍ നിര്യാതനായി

qatar
  •  22 days ago
No Image

കനത്ത മഴക്കെടുതി: ഗുജറാത്ത് സർക്കാരിൻ്റെ ധനസഹായത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കർഷകർ

National
  •  22 days ago
No Image

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; വിദ്യാർഥിയുടെ പരാതിയിൽ അടിയന്തര അന്വേഷണത്തിന് നിർദേശം നൽകി മന്ത്രി ആർ. ബിന്ദു

Kerala
  •  22 days ago
No Image

ശൂന്യവേതന അവധി; സർവീസിൽ തിരികെ പ്രവേശിക്കാത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്

Kerala
  •  22 days ago
No Image

പോപ്പുലർ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയടക്കം 67 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി

Kerala
  •  22 days ago
No Image

നിയന്ത്രണം വിട്ട കാർ മതിൽ തകർത്ത് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു: ഡ്രൈവർക്ക് ഗുരുതര പരുക്ക്

Kerala
  •  22 days ago
No Image

സൗത്ത് ആഫ്രിക്കൻ പരമ്പരക്ക് മുമ്പേ ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  22 days ago
No Image

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവം; വിമർശനത്തിന് പിന്നാലെ പിൻവലിച്ച പോസ്റ്റ് ഇംഗ്ലീഷ് പരിഭാഷയോടെ വീണ്ടും പങ്കുവെച്ച് ദക്ഷിണ റെയിൽവേ

Kerala
  •  22 days ago
No Image

ബെം​ഗളൂരുവിൽ ബൈക്ക് ടാക്‌സി യാത്രയ്ക്കിടെ ലൈംഗികാതിക്രമ ശ്രമം: യുവതിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ്

National
  •  22 days ago