HOME
DETAILS

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

  
Web Desk
October 19, 2024 | 3:49 PM

Hospital patients in Gujarat were made BJP members without their knowledge

അഹമ്മദാബാദ്: ബി.ജെ.പി അംഗത്വകാംപയിന്‍ നടക്കുന്നതിനിടെ ഗുജറാത്തിലെ മെമ്പര്‍ഷിപ്പ് വിതരണം വിവാദത്തില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിമിരരോഗികളെ അവരറിയാതെ ബി.ജെ.പിയുടെ അംഗങ്ങളാക്കിയതാണ് വിവാദത്തിനിടയാക്കിയത്. നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് തിമിരരോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജുനഗഡില്‍ നിന്നുള്ള കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനൊപ്പം ഇത്തരത്തില്‍ രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുംചെയ്തു.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നു. യുവാവ് ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് രോഗികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ 'നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി' എന്നും അറിയിച്ചുള്ള സന്ദേശം വന്നുവെന്നും കമലേഷ്ഭായ് തുമ്മര്‍ പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒ.ടി.പി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെല്ലാം ജുനഗഡ് നിവാസികളാണ്.

അതേസമയം, സംഭവം വിവാദമായതോടെ ഇതേകുറിച്ച് അറിയില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവാദത്തോട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയ പറഞ്ഞത്. ഗാന്ധിജിയുടെ ആശ്രമം പോലും ബി.ജെ.പി വെറുതെവിടുന്നില്ലെന്നും വഞ്ചനയിലൂടെയാണ് ബി.ജെ.പി അംഗങ്ങളെ ചേര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മഹേഷ് രാജ്പുത് ചൂണ്ടിക്കാട്ടി.

Hospital patients in Gujarat were made BJP members without their knowledge

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  13 hours ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  13 hours ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  13 hours ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  14 hours ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  14 hours ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  14 hours ago
No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  14 hours ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  14 hours ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  14 hours ago
No Image

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതെന്ന് സംശയം

Kerala
  •  14 hours ago