HOME
DETAILS

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

  
Ashraf
October 19 2024 | 15:10 PM

Hospital patients in Gujarat were made BJP members without their knowledge

അഹമ്മദാബാദ്: ബി.ജെ.പി അംഗത്വകാംപയിന്‍ നടക്കുന്നതിനിടെ ഗുജറാത്തിലെ മെമ്പര്‍ഷിപ്പ് വിതരണം വിവാദത്തില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിമിരരോഗികളെ അവരറിയാതെ ബി.ജെ.പിയുടെ അംഗങ്ങളാക്കിയതാണ് വിവാദത്തിനിടയാക്കിയത്. നിശ്ചയിച്ച മൊബൈല്‍ നമ്പറിലേക്ക് മിസ്‌കോളടിക്കുകയും അപ്പോള്‍ വരുന്ന ഒ.ടി.പി നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതുമാണ് പാര്‍ട്ടി അംഗത്വം സ്വീകരിക്കുന്നതിനുള്ള നടപടിക്രമം. ഇതാണ് തിമിരരോഗികളറിയാതെ അവരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബിജെ.പി പൂര്‍ത്തിയാക്കിയത്.

രാജ്‌കോട്ടില്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള രഞ്ചോദാസ്ജി ബാപ്പു ചാരിറ്റബിള്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജുനഗഡില്‍ നിന്നുള്ള കമലേഷ്ഭായ് തുമ്മര്‍ എന്ന രോഗിയാണ് ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്. തിമിരം നീക്കം ചെയ്യാനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ ആശുപത്രി വിട്ടപ്പോഴേക്കും ബി.ജെ.പി അംഗമായെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനൊപ്പം ഇത്തരത്തില്‍ രോഗികളുടെ മൊബൈല്‍ഫോണില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒ.ടി.പി എടുക്കുന്നതും രജിസ്റ്റര്‍ചെയ്യുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരികയുംചെയ്തു.

രാത്രി ഉറക്കത്തിനിടെ മുന്‍പരിചയമില്ലാത്ത യുവാവ് വന്ന് മൊബൈല്‍ ഫോണെടുത്ത് നമ്പറും ഒ.ടി.പിയും ചോദിക്കുകയായിരുന്നു. യുവാവ് ആശുപത്രി ജീവനക്കാരനായിരിക്കുമെന്നും ചികിത്സയുടെ ഭാഗമാണ് ഒ.ടി.പി ചോദിച്ചതെന്നും തെറ്റിദ്ധരിച്ച് രോഗികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി. അല്‍പ്പം കഴിഞ്ഞതോടെ 'നിങ്ങള്‍ ഇപ്പോള്‍ ബി.ജെ.പി അംഗമാണെന്നും അംഗത്വം സ്വീകരിച്ചതിന് നന്ദി' എന്നും അറിയിച്ചുള്ള സന്ദേശം വന്നുവെന്നും കമലേഷ്ഭായ് തുമ്മര്‍ പറഞ്ഞു. കമലേഷിനൊപ്പമുണ്ടായിരുന്ന മുഴുവന്‍ പേരെയും ഇതുപോലെ ഉറക്കില്‍നിന്നുണര്‍ത്തി ഒ.ടി.പി ചോദിച്ച് പാര്‍ട്ടിയില്‍ അംഗമാക്കിയതായും കമലേഷ് ആരോപിച്ചു. ഈ ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെല്ലാം ജുനഗഡ് നിവാസികളാണ്.

അതേസമയം, സംഭവം വിവാദമായതോടെ ഇതേകുറിച്ച് അറിയില്ലെന്നാണ് ആശുപത്രി ജീവനക്കാര്‍ പ്രതികരിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അംഗത്വം നല്‍കിയയാള്‍ രോഗികള്‍ക്കൊപ്പം വന്നതാണെന്നും ആശുപത്രിയുടെ സുരക്ഷാ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ ശാന്തിലാല്‍ വഡോലിയ പറഞ്ഞു.

എന്നാല്‍, തങ്ങള്‍ ആരെയും ബലപ്രയോഗത്തിലൂടെ ബി.ജെ.പിയില്‍ ചേര്‍ത്തിട്ടില്ലെന്നാണ് വിവാദത്തോട് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഗോര്‍ദന്‍ സദാഫിയ പറഞ്ഞത്. ഗാന്ധിജിയുടെ ആശ്രമം പോലും ബി.ജെ.പി വെറുതെവിടുന്നില്ലെന്നും വഞ്ചനയിലൂടെയാണ് ബി.ജെ.പി അംഗങ്ങളെ ചേര്‍ക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് മഹേഷ് രാജ്പുത് ചൂണ്ടിക്കാട്ടി.

Hospital patients in Gujarat were made BJP members without their knowledge

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന്‍ ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്‍

International
  •  21 minutes ago
No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  37 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  2 hours ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  3 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  3 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  3 hours ago