HOME
DETAILS

'മുന്നറിയിപ്പി'ല്ലാതെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി; നൂറിലേറെ മരണം, ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം കണ്ടെടുത്തത് 73 മയ്യിത്തുകള്‍

  
Farzana
October 20 2024 | 04:10 AM

Hamas Leader Yahya Sinwar Killed Israeli Attacks Intensify in Gaza and Lebanon

ജറൂസലം: ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ കൊല്ലപ്പെട്ടതോടെ ഗസ്സയിലെ സാധാരണക്കാര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്‍വാങ്ങുമെന്ന പ്രതീക്ഷ അവസാനിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഗസ്സയിലേക്ക് കൂടുതല്‍ സേനയെ അയച്ച ഇസ്‌റാഈല്‍ വ്യോമ, കരയാക്രമണങ്ങള്‍ ശക്തമാക്കി. യാതൊരു മുന്നറിയിപ്പോ ഒഴിഞ്ഞു പോകാനുള്ള നിര്‍ദ്ദേശമോ നല്‍കാതെ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ബൈത്ത് ലാഹിയയില്‍ നിന്ന് മാത്രം 73 മയ്യിത്തുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഗസ്സയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപുകളിലൊന്നായ ജബലിയയിലും മഗാസിയിലും 20 കുട്ടികളും സ്ത്രീകളുമടക്കം 44 പേര്‍ കൊല്ലപ്പെട്ടു. 80ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ അതോറിറ്റിയുടെ വാര്‍ത്ത ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തു. പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ജബലിയയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

 അല്‍അവ്ദ, കമാല്‍ അദ്‌വാന്‍ ആശുപത്രികള്‍ ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ആക്രമണങ്ങളില്‍ നൂറിലേറെ ആളുകള്‍ക്ക് പരുക്കേറ്റു. സ്ത്രീകളും കുഞ്ഞുങ്ങളും ഇതില്‍ ഉള്‍പെടുന്നു. നിരവധിയാളുകളെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കാണാതായെന്നും കമാല്‍ അദ്‌വാന്‍ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു. 

ഒരു വര്‍ഷത്തിലേറെയായി ഗസ്സയില്‍ തുടരുന്ന കൂട്ടക്കുരുതിയില്‍ 42,519 ഫലസ്തീനികള്‍ക്കാണ് ജീവന്‍ ന,്ടമായത്. പുറത്തു വന്ന ഔദ്യോഗിക കണക്കാണിത്. 

അതിനിടെ, ഗസ്സ ഇനി ഹമാസ് ഭരിക്കില്ല എന്ന സന്ദേശമെഴുതിയ യഹ്‌യ സിന്‍വാറിന്റെ ചിത്രമുള്ള ലഘുലേഖകള്‍ ഇസ്‌റാഈല്‍ വ്യോമസേന ഗസ്സയില്‍ വിതരണം ചെയ്തു. ആയുധങ്ങള്‍ ഉപേക്ഷിക്കുകയും ബന്ദികളെ വിട്ടുനല്‍കുകയും ചെയ്യുന്നവരെ വെറുതെവിടുമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കുമെന്നായിരുന്നു അറബി ഭാഷയിലുള്ള സന്ദേശം.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം ലബനാനിലും ഇസ്‌റാഈല്‍ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ശനിയാഴ്ച തലസ്ഥാനമായ ബൈറൂത്തില്‍ ഉള്‍പ്പെടെ നടത്തിയ ആക്രമണത്തില്‍ മേയര്‍ അടക്കം നാലുപേര്‍ കൊല്ലപ്പെട്ടതായി ലബനാന്‍ സര്‍ക്കാര്‍ മാധ്യമമായ നാഷനല്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

സോഹ്മോര്‍ ടൗണിന്റെ മേയറായ ഹൈദര്‍ ശഹ്‌ലയാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ബെക്കാ വാലി മേഖലയില്‍ ശനിയാഴ്ചയായിരുന്നു ആക്രമണം. ബാലൂല്‍ പട്ടണത്തിലെ ജനവാസ മേഖലയിലുള്ള കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്.

ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ ഇസ്‌റാഈലിലെ ഹൈഫയിലും പശ്ചിമ ഗലീലിയിലും ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. 55 റോക്കറ്റുകളാണ് ഇസ്‌റാഈലിനെ ലക്ഷ്യമിട്ട് ഹിസ്ബുല്ല വിക്ഷേപിച്ചത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  38 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago