HOME
DETAILS

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

  
Farzana
October 24 2024 | 04:10 AM

Israeli Assault Continues in Northern Gaza Over 70 Killed Amid Ongoing Conflict

ടെല്‍ അവീവ്: വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍. ഉപരോധത്തിലമര്‍ന്ന ജബാലിയ, ദേര്‍ അല്‍ ബലാഹ് ഉള്‍പ്പെടെ വടക്കന്‍ ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ കഴിഞ്ഞ ദിവസം 73 പേര്‍ കൊല്ലപ്പെട്ടു. 19 ദിവസത്തിനിടെ പ്രദേശത്ത് 770ലേറെ ഫലസ്തീനികളെയാണ് ഇസ്‌റാഈല്‍ കൊന്നൊടുക്കിയത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതിനിടെ, ഗസ്സയിലും ലബനാനിലും വെടിനിര്‍ത്തലിന് ശ്രമം തുടരുമെന്ന് ഗള്‍ഫ് ഭരണാധികാരികള്‍ക്കു മുമ്പാകെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉറപ്പ് നല്‍കി. എന്നാല്‍ നിലവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് സാധ്യത കുറവാണെന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയുടെ പ്രതികരണം. ഇറാനെ ആക്രമിക്കാന്‍ വ്യോമസേന പരിശീലനം തുടരുന്നതായി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി പറഞ്ഞു.

ഇന്നലെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്ക് നേരെയും വ്യോമാക്രമണമുണ്ടായി. സംഭവത്തില്‍ നിരവധി ആളുകള്‍ മരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക ആക്രമണം നടന്നു. 

ബെയ്‌റൂത്ത് ഉള്‍പ്പെടെ ലബനാനിലും ഇസ്‌റാഈല്‍ കനത്ത ആക്രമണം തുടരുകയാണ്. ബെയ്‌റൂത്തിലെ കെട്ടിടങ്ങളില്‍ നിന്ന് ഒഴിയാന്‍ സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

അതിനിടെ ഹമാസും ഹിസ്ബുല്ലയും ഇസ്‌റാഈലിന് നേരെ തിരിച്ചടി നടത്തിയ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. ജബാലിയയിലെ ഇസ്‌റാഈല്‍ സൈനിക കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഹമാസ് അറിയിച്ചു. ആക്രമണഭീതിയില്‍ ആയിരങ്ങള്‍ പ്രദേശത്തു നിന്ന് ലക്ഷ്യമറിയാതെ പലായനം ചെയ്‌തെന്നും ഹമാസ് വ്യക്തമാക്കി. ഇസ്‌റാഈലിന്റെ പ്രധാന കേന്ദ്രങ്ങള്‍ക്കു നേരെ കൂടുതല്‍ ഡ്രോണുകള്‍ അയച്ച് ഹിസ്ബുല്ലയും തിരിച്ചടിച്ചു. ഇതുവരെ 70 ഇസ്രായേല്‍ സൈനികരെ വധിച്ചതായി അറിയിച്ച് ഹിസ്ബുല്ല ആയിരത്തിലേറെ സൈനികര്‍ക്ക് പരുക്കേറ്റതായും കൂട്ടിച്ചേര്‍ത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  4 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  4 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  4 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  4 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  4 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  4 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  4 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  4 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  4 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  4 days ago