HOME
DETAILS

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

  
Web Desk
November 28, 2024 | 7:45 AM

Israel Intensifies Bombing in Gaza Amid Lebanon Ceasefire Agreement

ബെയ്‌റൂത്ത്: ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗസ്സയില്‍ ബോംബ് വര്‍ഷം ശക്തമാക്കി ഇസ്‌റാഈല്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗസ്സയില്‍ നിലക്കാത്ത ആക്രമണമാണ് നടക്കുന്നതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അബാസാനിലെ അഭയാര്‍ഥി ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കിഴക്കന്‍ റഫ നഗരത്തില്‍ ജനവാസമുള്ള ഫഌറ്റിന് നേരെയും ഇസ്‌റാഈല്‍ ആക്രമണം നടത്തി. ഇവിടെ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന അവസ്ഥയിലാണ്.  കാന് യൂനിസിലും ഇസ്‌റാഈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. 

ഗസ്സ മുനമ്പില്‍ ഒരിടവും ഒഴിയാതെയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതെന്ന് അല്‍ജസീറ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങും ഫൈറ്റര്‍ ജെറ്റുകള്‍ ചീറിപ്പായുന്ന ശബ്ദം  വ്യക്തമായി കേള്‍ക്കാനാവുന്നുണ്ട്. മധ്യ ഗസ്സയിലും ദൈര്‍ അല്‍ ബറയിലും  വളരെ താഴ്ന്ന പ്രദേശങ്ങളില്‍ പോലും മരണം വട്ടമിട്ടു പറക്കുകയാണ്-ഹാനി മുഹമ്മദിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഫൈറ്റര്‍ ജെറ്റുകള്‍ നടത്തുന്ന അതിക്രൂരമായ ആക്രമണങ്ങളുടെ വാര്‍ത്തകള്‍ വടക്കന്‍ ഗസ്സയിലെ ജബലിയയില്‍ നിന്നും ബൈത്ത് ലാഹിയയില്‍ നിന്നും വരുന്നുണ്ട്. ജബലിയ അഭയാര്‍ഥി ക്യാംപില്‍ ശേഷിക്കുന്ന ജനവാസ കേന്ദ്രങ്ങള്‍ കൂടി തകര്‍ത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ജനങ്ങള്‍ ഇനിയും എവിടെ അഭയം എന്ന് തേടി അലയുകയാണ്. കനത്ത ദുരന്തത്തിനായിരിക്കും ലോകം സാക്ഷ്യം വഹിക്കേണ്ടി വരിക എന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. 

കഴിഞ്ഞ ദിവസമാണ് ലെബനാനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുന്നത്.  60 ദിവസത്തെ വെടിനിര്‍ത്തല്‍ പദ്ധതിപ്രകാരം ഹിസ്ബുല്ല തെക്കന്‍ മേഖലയില്‍ നിന്ന് പിന്‍വാങ്ങി ലിറ്റനി നദിയുടെ വടക്കോട്ടു പിന്‍മാറും. ലബനന്‍ അതിര്‍ത്തിയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം: കേസ് അന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറി

National
  •  a day ago
No Image

കള്ളിയെന്ന് വിളിച്ച് കളിയാക്കി; നാലും രണ്ടും വയസ്സുള്ള കസിന്‍സിനെ കിണറ്റിലെറിഞ്ഞ് 13കാരി; കുട്ടികള്‍ മുങ്ങി മരിച്ചു, 13കാരി അറസ്റ്റില്‍

National
  •  a day ago
No Image

അൽ ഖോർ കോർണിഷ് സ്ട്രീറ്റിൽ താത്കാലിക ഗതാഗത നിയന്ത്രണം; നിയന്ത്രണം നവംബർ 13 മുതൽ 15 വരെ

qatar
  •  a day ago
No Image

'സ്വന്തം പൗരന്‍മാര്‍ മരിച്ചു വീഴുമ്പോള്‍ രാജ്യത്തെ പ്രധാന സേവകന്‍ വിദേശത്ത് കാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്' പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനെതിരെ രൂക്ഷ വിമര്‍ശനം

National
  •  a day ago
No Image

35 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയുടെ പൊതുമാനദണ്ഡങ്ങള്‍ പുറത്തിറക്കി

Kerala
  •  a day ago
No Image

സഹകരണം ശക്തിപ്പെടുത്തും; അബൂദബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

uae
  •  a day ago
No Image

ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ നിന്നും സൂപ്പർതാരം പുറത്ത്; ഇന്ത്യക്ക് നിരാശ

Cricket
  •  a day ago
No Image

ഈദ് അൽ ഇത്തിഹാദ്: നവംബർ 27 മുതൽ ഡിസംബർ 3 വരെ യുഎഇയിൽ ആഘോഷക്കാലം; ഡിസംബർ 2 ന് രാജ്യമെങ്ങും കരിമരുന്ന് പ്രദർശനവും പരേഡുകളും

uae
  •  a day ago
No Image

ഐപിഎല്ലിൽ കോഹ്‌ലിയെ പോലെ അവൻ റൺസ് നേടിയിട്ടില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  a day ago
No Image

ഡല്‍ഹി സ്‌ഫോടനം; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി, ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും

National
  •  a day ago