
ബംഗ്ലാദേശില്‍ നടക്കുന്ന 'ഹിന്ദു വേട്ട'.! ഇന്ത്യന്‍ മാധ്യമങ്ങളുടെ പെട്ടെന്നുള്ള ന്യൂനപക്ഷപ്രേമത്തിന് കാരണം | Bangladesh In Depth

നമ്മുടെ തൊട്ടടുത്ത രാജ്യമായ ബംഗ്ലാദേശ് വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളുടെ തലക്കെട്ടായി മാറിയിരിക്കുകയാണ്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍ നോക്കുന്ന ഭരണകൂടത്തിന്റെ ജിഹ്വകളാകാന്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ക്ക് ബംഗ്ലാദേശിനെ കുറിച്ച് പറയാന്‍ 100 നാക്കാണെന്ന് പറയാം. മണിപ്പൂരിലെ ആക്രമണങ്ങളും രാജ്യത്തുടനീളം മസ്ജിദുകള്‍ക്ക് നേരെയും ബീഫിന്റെ പേരിലും മറ്റും നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും വിദ്വേഷപ്രാചാരണങ്ങളുമെല്ലാം മൂടിവയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗങ്ങളിലൊന്ന് അയലത്തെ കുറ്റവും കുറവും പറഞ്ഞ് ബാലന്‍സ് ചെയ്യുകയെന്നതാണ്. അതുകൊണ്ടുതന്നെ ആവണം ഇന്ത്യന്‍ മാധ്യമങ്ങള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഹൈക്കോടതിയില്‍ ഇന്നലെ ഒരു ഹരജി ഫയല്‍ ചെയ്യപ്പെടുക പോലും ഉണ്ടായി. അത്രമേല്‍ വ്യാജ വാര്‍ത്തകളുമായാണ് ഓരോ ദിവസവും ഇന്ത്യന്‍ മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരേ ക്രൂരമായ വേട്ടയാടല്‍ നടക്കുന്നു എന്നതാണ് മാധ്യമവാര്‍ത്തകളുടെ കേന്ദ്ര ബിന്ദു. ക്ഷേത്രങ്ങള്‍ പൊളിക്കുന്നെന്ന് പറഞ്ഞ് വിഡിയോകള്‍ പുറത്തിറക്കി സാമൂഹിക മാധ്യമങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്. ഇത്തരത്തില്‍ ഏറെ വൈറലായ, ബംഗ്ലാദേശില്‍ ഒരു ഹിന്ദു ക്ഷേത്രം തകര്‍ത്തു എന്നവകാശപ്പെടുന്ന വിഡിയോ ഇന്നലെ ഫാക്റ്റ് ചെക്ക് നടത്തിയപ്പോള്‍ പുറത്തുവന്നത് മുസ് ലിംകള്‍ പള്ളിക്ക് സമീപം പടുത്തുയര്‍ത്തിയ കെട്ടിടം അവര്‍ തന്നെ പൊളിച്ചു മാറ്റുന്നതിന്റെ ദൃശ്യമാണെന്ന് മനസ്സിലായി.

വ്യാജ വാര്‍ത്തകളുടെ ഒഴുക്ക്
ഹിന്ദു സംഘടനയായ ഇസ്‌കോണ്‍ നേതാവ് ചിന്‍മയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഫേസ്ബുക്ക് വഴിയായിരുന്നു പ്രചാരണം. ബംഗ്ലാദേശില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കുന്നു എന്നും ഇന്നലെ ബംഗ്ലാദേശിലെ വിവിധ നഗരങ്ങളില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ഹിന്ദു ഭക്തരെ മര്‍ദിക്കുകയും ചെയ്തതെങ്ങനെയെന്ന് കാണുക എന്നുമുള്ള തലക്കെട്ടുകള്‍ നല്‍കിയാണ് പലരും വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് വിഡിയോക്ക് താഴെ വിദ്വേഷ കമന്റുമായി എത്തിയത്.
എന്നാല്‍, വിഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴ്‌സ് ഇമേജ് സേര്‍ച്ചില്‍ പരിശോധന നടത്തിയപ്പോള്‍ 2024 ഓഗസ്റ്റില്‍ പുറത്തുവന്ന ഒരു വിഡിയോ ആണ് ഇതൊന്നാണ് വ്യക്തമായത്. ബംഗ്ലാദേശിലെ ഖാസിപൂര്‍ ഗ്രാമത്തിലെ നാട്ടുകാര്‍ അവിടത്തെ പ്രാദേശിക പള്ളി ഇമാമിനെ പുറത്താക്കിയെന്ന വാര്‍ത്തയ്ക്ക് ഒപ്പമുള്ളതായിരുന്നു വിഡിയോ. തുടര്‍ന്ന് ഈ വിഷയത്തില്‍ എന്തെങ്കിലും ന്യൂസ് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടോയെന്ന് പരിശോധിച്ചപ്പോള്‍ മെട്രോ ടിവി ന്യൂസ് പോര്‍ട്ടല്‍ 2024 ഓഗസ്റ്റ് 29ന് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടും ലഭിച്ചു.

പതിറ്റാണ്ടിലേറെക്കാലം അവിടത്തെ പള്ളിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അലി ഖാസി എന്ന വ്യക്തി 2004ല്‍ മരിച്ചപ്പോള്‍ അനുയായികള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി പള്ളിയോട് ചേര്‍ന്ന് ഒരു കെട്ടിടം നിര്‍മ്മിച്ചു. എന്നാല്‍, ഈ സ്ഥലം പിന്നീട് മയക്കുമരുന്ന് പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറിയതോടെ ഗ്രാമവാസികള്‍ ചുറ്റിക, പാര എന്നിവ ഉപയോഗിച്ച് കെട്ടിടം തകര്‍ക്കുകയായിരുന്നു എന്നാണ് ആ വാര്‍ത്തയില്‍ പറയുന്നത്. വൈറല്‍ വിഡിയോയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് വാര്‍ത്ത. കൂടാതെ, ഖാസിപൂര്‍ പൊലിസ് സ്റ്റേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് ഷാഹിദുല്‍ ഇസ് ലാം കെട്ടിടം തകര്‍ത്തതുമായി ബന്ധപ്പെട്ട് അന്ന് നടത്തിയ പ്രതികരണം ബംഗ്ലാദേശ് മാധ്യമമായ കലേര്‍കാന്തോയും വാര്‍ത്തയാക്കിയിട്ടുണ്ട്.

അതായത് വൈറലായ വിഡിയോയിലുള്ള തൊപ്പിയിട്ട മനുഷ്യര്‍ തകര്‍ക്കുന്നത് ഹിന്ദു ക്ഷേത്രമല്ല, മുസ് ലിം പള്ളിയോട് ചേര്‍ന്നുണ്ടാക്കിയ കെട്ടിടമാണ്. ഷേക്ക് ഹസീനക്കെതിരായ സമരവേളയില്‍ പുറത്തിറങ്ങിയ ക്ഷേത്രം തകര്‍ക്കുന്ന വീഡിയോകളില്‍ ഏറെയും വ്യാജമാണെന്ന് അന്ന് തന്നെ വെളിപ്പെട്ടിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഈ പുതിയ വിഡിയോയും ഫാക്ട് ചെക്കിലൂടെ പൊളിച്ചടക്കിയിരിക്കുന്നത്.
എന്തിനാണ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായത്?
ദേശീയപതാക അവഹേളിച്ചതിന് ചിന്മയ് കൃഷ്ണദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തതും പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങളുമാണ് വീണ്ടും ബംഗ്ലാദേശിനെ സംഘര്‍ഷഭരിതമാക്കിയത്. ഈ സംഘര്‍ഷത്തില്‍ പോലും ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയോ സാധാരണ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയോ ചെയ്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കൃഷ്ണദാസിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത് പോലും മുസ് ലിമായിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായ സൈഫുല്‍ ഇസ് ലാമിനാണ് ആക്രമണത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത്.

ഒക്ടോബര്‍ 25ന് ഛത്തോഗ്രാമില്‍ ഹിന്ദുസംഘടനകള്‍ നടത്തിയ റാലിക്കിടെ ദേശീയപതാകയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി അപമാനിച്ചതിനാണ് ചിന്മയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി മുന്‍ എം.പി ഫിറോസ് ഖാന്റെ പരാതിയില്‍ ഒക്ടോബര്‍ 31ന് കൃഷ്ണദാസുള്‍പ്പെടെ 19 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കോട്‌വാലി പൊലിസ് കേസെടുത്തിരുന്നു. ഈ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ച ധാക്കയിലെ ഹസ്രത് ഷഹ്ജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മെട്രോപൊളിറ്റന്‍ പൊലിസ് കൃഷ്ണദാസിനെ അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം നിഷേധിച്ചതോടെ ചിറ്റഗോങ്ങില്‍ ജയിലില്‍ കഴിയുകയാണ് കൃഷ്ദാസ്.
ഇപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇസ്‌കോണ്‍ എന്ന സംഘടനയുടെ മുന്‍ നേതാവും വക്താവുമായിരുന്നു കൃഷ്ണദാസ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് 2024 ജൂലായില്‍ ചിന്മയ് കൃഷ്ണദാസിനെ ഇസ്‌കോണ്‍ പുറത്താക്കിയതാണ്. അപമാനിതനായ കൃഷ്ണദാസ് തെക്കുവടക്ക് നടക്കുന്നതിനിടയിലാണ് ഷേക്ക് ഹസീന അധികാരത്തില്‍ നിന്ന് പുറത്താവുന്നത്. ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ അരങ്ങേറിയപ്പോള്‍, ഹസീനയ്ക്ക് പിന്തുണ നല്‍കിയ ചില ഹിന്ദു കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
അവസരം മുതലാക്കി രംഗത്തിറങ്ങിയ കൃഷ്ണദാസ് ഹിന്ദുക്കള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നു എന്ന വ്യാജ പ്രചാരണവുമായി രംഗം കൊഴുപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ പുതിയ നേതാവാകാനുള്ള ശ്രമങ്ങളായിരുന്നു പിന്നില്‍. ഈ സമയത്താണ് ബംഗ്ലാദേശിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നു എന്ന് അവകാശപ്പെടുന്ന ബംഗ്ലാദേശ് സൊമ്മിലിറ്റോ സനാതനി ജാഗരണ്‍ ജോതിന്റെ വക്താവായി അദ്ദേഹം രംഗപ്രവേശം ചെയ്യുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച കൃഷ്ണദാസിന അറസ്റ്റ് ചെയ്തപ്പോള്‍ ഇസ്‌കോണ്‍ ആദ്യം പറഞ്ഞത്, ചിന്മയ് കൃഷ്ണദാസിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണെന്നും അതിനുശേഷമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമായിരുന്നു.
എന്താണ് ഇസ്‌കോണ്‍
1966 ജൂലൈ 13ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ രൂപം കൊണ്ട ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്‌നെസ് എന്ന ഗൗഡിയ വൈഷ്ണവ പ്രസ്ഥാനമാണ് ഇസ്‌കോണ്‍. ഹരേ കൃഷ്ണ മൂവ്‌മെന്റ് എന്നും അറിയപ്പെടുന്ന പ്രസ്ഥാനത്തിന് അടിത്തറ പാകിയത് അഭയ് ചരണാരവിന്ദ ഭക്തിവേദാന്ത സ്വാമി പ്രഭുപാദയാണ്. ശ്രീകൃഷ്ണനെ ആരാധിക്കുന്ന പ്രസ്ഥാനത്തിന് കീഴില്‍ ലോകത്താകെ പത്തുലക്ഷത്തിലധികം വിശ്വാസികളുണ്ടെന്നാണ് കണക്കാക്കുന്നത്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സാമൂഹ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി 700 ലധികം ഇസ്‌കോണ്‍ കേന്ദ്രങ്ങളുണ്ട്. പശ്ചിമ ബംഗാളിലെ മായാപൂര്‍ ആണ് ഇന്ത്യയിലെ ആസ്ഥാനം.
എന്നാല്‍, ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ നിരോധിക്കണമെന്ന് വ്യാപകമായ ആവശ്യമാണ് ഉയരുന്നത്. ഷേക്ക് ഹസീനക്ക് എതിരേ പോരാട്ടം നടത്തിയവരുടെ കൂടി കണ്ണിലെ കരടാണിപ്പോഴവര്‍. ഇസ്‌കോണ്‍ അവാമി ലീഗിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന് പിന്തുണ നല്‍കുന്ന വിദ്യാര്‍ഥി സംഘടനകളുടെ സ്റ്റുഡന്റ് കോഓഡിനേറ്റര്‍ ഹസ്‌നത്ത് അബ്ദുല്ല ആരോപിച്ചത്. ഇസ്‌കോണിനെ നിരോധിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഇസ്‌കോണിനെ നിരോധിക്കണമെന്ന ഹരജി ബംഗ്ലാദേശ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ്. അറസ്റ്റ് ചെയ്ത ഉടന്‍ കൃഷ്ണദാസിനെ തള്ളിപ്പറഞ്ഞ ഇസ്‌കോണ്‍, ഇപ്പോള്‍ പക്ഷേ, അയാള്‍ക്ക് അനുകൂലമായി രംഗത്തു വന്നു എന്നതും ശ്രദ്ധേയമാണ്.
ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ
ചിന്മയ് കൃഷ്ണദാസിന് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബംഗ്ലാദേശില്‍ സംഘര്‍ഷം രൂക്ഷമാവുന്നത്. കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പൊലിസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. പ്രതിഷേധക്കാര്‍ ഇഷ്ടിക ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ആക്രമിച്ചതോടെ പാെലിസ് അക്രമികള്‍ക്ക് നേരെ ലാത്തിയും ഗ്രനേഡും ടിയര്‍ഗ്യാസും പ്രയോഗിച്ചു. കോടതിപരിസരത്ത് അക്രമികളും സുരക്ഷാസേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 പൊലിസുകാരുള്‍പ്പെടെ 37 പേര്‍ക്ക് പരിക്കേറ്റു. ഇതിനിടെയാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ് ലാമിന് ജീവന്‍ നഷ്ടമായത്.
ആക്രമണങ്ങളെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതിയും കൃഷ്ണദാസിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അഗര്‍ത്തലയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈ കമ്മീഷന്‍ ഓഫിസിന് നേരെ നടന്ന ആക്രമണങ്ങളുമെല്ലാം ബംഗ്ലാദേശികളെ ഇന്ത്യയുമായി കൂടുതല്‍ അകറ്റുന്നതായി. ഹസീനയ്ക്ക് അഭയം നല്‍കിയത് മുതല്‍ ഇന്ത്യയുമായി ആരംഭിച്ച അഭിപ്രായ ഭിന്നത രൂക്ഷമാക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍.

ഇന്ത്യയിലും അക്രമങ്ങള്‍
അഗര്‍ത്തലയില്‍ പ്രതിഷേധക്കാര്‍ പതാകസ്തംഭം നശിപ്പിക്കുകയും ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അവഹേളിക്കുകയും അസിസ്റ്റന്റ് ഹൈക്കമ്മിഷനിലെ സ്വത്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തതായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആരോപിച്ചു. നയതന്ത്ര ദൗത്യങ്ങളെ സംരക്ഷിക്കേണ്ടത് ആതിഥേയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും ബംഗ്ലാദേശ് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെയാണ് ബംഗ്ലാ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയ ഹിന്ദു സംഘര്‍ഷ് സമിതി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ബാരിക്കേഡ് തകര്‍ത്ത അക്രമികള്‍ ഓഫിസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ബംഗ്ലാദേശി ദേശീയപതാക അഗ്നിക്കിരയാക്കി കോംപൗണ്ടിലെ ബോര്‍ഡുകള്‍ക്ക് തീയിടുകയും ചെയ്തു.

ബംഗ്ലാദേശിലെ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പശ്ചിമബംഗാളിലും ഹിന്ദുത്വസംഘടനകള്‍ അക്രമാസക്ത സമരപരിപാടികളാണ് നടത്തിവരുന്നത്. ഹിന്ദു മഞ്ച് പ്രവര്‍ത്തകര്‍ ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിന്റെ കോലം കത്തിച്ചു. അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചംഗ്രബന്ധയിലും പ്രതിഷേധ പ്രകടനം നടന്നു.
പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ബംഗ്ലാദേശ് പൗരന്‍മാര്‍ക്കെതിരേ വ്യാപക ബഹിഷ്‌കരണങ്ങളും നടക്കുകയാണ്. കഴിഞ്ഞദിവസം ബംഗ്ലാ പൗരന്‍മാരെ ചികിത്സിക്കില്ലെന്ന് പശ്ചിമബംഗാള്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ബംഗ്ലാ പൗരന്‍മാരെ പ്രവേശിപ്പിക്കില്ലെന്ന് ത്രിപുരയിലെ ഹോട്ടലുകള്‍ പ്രഖ്യാപിച്ചു. ത്രിപുര ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റൊറന്റ് അസോസിയേഷനാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്.
ബംഗ്ലാദേശിന്റെ കാര്യത്തില്‍ മാത്രം ഇന്ത്യന്‍ മാധ്യമങ്ങളുടെ ന്യൂനപക്ഷ പ്രേമം
Fact on Bangladesh's 'Hindu hunting' news
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 12 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 12 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 12 days ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 12 days ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 12 days ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 12 days ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 12 days ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 12 days ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 12 days ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 12 days ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 12 days ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 12 days ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 12 days ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 12 days ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 12 days ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 12 days ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 12 days ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 12 days ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 12 days ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 12 days ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 12 days ago