
'എക്‌സ് മുസ്‌ലിംകള്‍' ക്കായി സ്വന്തം വെബ്‌സൈറ്റ്, വെറുപ്പും വിദ്വേഷവും നിറച്ച പോസ്റ്റുകള്‍; ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണം നടത്തിയ ഡോ.താലിബ് കടുത്ത ഇസ്‌ലാം വിമര്‍ശകന്‍

ബര്‍ലിന്‍: ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഇസ്‌ലാമിന്റെ കടുത്ത വിമര്‍ശകനായി. 'എക്‌സ് മുസ്‌ലിംകള്‍'ക്കായി സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ചു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വെറുപ്പും വിദ്വേഷവും വാരിവിതറി. ഇതൊക്കെയാണ് കഴിഞ്ഞ ദിവസം ജര്‍മനിയില്‍ മഗ്‌ഡെബര്‍ഗില്‍ തിരക്കേറിയ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് കാര്‍ ഇടിച്ചുകയറ്റി ആക്രമണം നടത്തിയ താലിബ് അബ്ദുല്‍ മുഹ്‌സിന്‍ എന്ന സൈക്യാട്രിസ്റ്റ്.
സഊദിയില്‍ ജനിച്ച താലിബ് 2006 മുതല്‍ ജര്‍മനിയിലാണ് താമസം. സൈക്യാട്രിയില്‍ മാത്രമല്ല സൈക്കോതെറാപ്പിയിലും വിദഗ്ധന്‍.
2006ല്‍ ജര്‍മ്മനിയില്‍ സ്ഥിര താമസാനുമതി നേടിയ ഇയാള്‍ 2016 മുതല്‍ അഭയാര്‍ത്ഥിയായി അംഗീകരിക്കപ്പെട്ടു. ഇസ്‌ലാം ഉപേക്ഷിക്കുന്നവര്‍ക്കായി Wearesaudi.net എന്ന വെബ്‌സൈറ്റ് സ്വന്തമായി സ്ഥാപിച്ചു ഇയാള്‍.
'എക്‌സ്മുസ്‌ലിമാ'യ ഇയാള്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി(എഎഫ്ഡി) അനുയായി കൂടിയാണെന്നാണു പുറത്തുവരുന്ന വിവരം. ജര്‍മനിയിലെ കുടിയേറ്റ വിരുദ്ധതയ്ക്കു പേരുകേട്ട എഎഫ്ഡി പാര്‍ട്ടിയുടെ ആശയപ്രചാരണത്തിലും സജീവമാണ് താലിബ്. ബ്രിട്ടനിലെ ഇസ്‌ലാം വിരുദ്ധ പ്രചാരകനും തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റുമായ ടോമി റോബിന്‍സന്റെ അനുയായിയാണ്. അടുത്തിടെ ഇലോണ്‍ മസ്‌കിനെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ അമേരിക്കന്‍ തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റും റേഡിയോ അവതാരകനുമായ അലെക്‌സ് ജോണ്‍സ് എന്നിവരെയെല്ലാം പ്രകീര്‍ത്തിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു.
ഭീകരവാദ കേസിലും പെണ്‍കുട്ടികളെ യുറോപ്യന്‍ രാജ്യങ്ങളിലേക്കു കടത്തിയ കേസിലും സഊദിയില്‍ പിടികിട്ടാപ്പുള്ളിയാണ്. എന്നാല്‍, ഇയാളെ സഊദിക്ക് വിട്ടുനല്‍കാന്‍ ജര്‍മനി തയാറായിട്ടില്ല.
അതേസമം, ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്നത് ഇസ്‌ലാമിക ഭീകരാക്രമണമാണെന്നാണ് കേരളത്തിലെ തീവ്ര ക്രിസ്ത്യന്‍ സംഘടനയായ 'കാസ' ആരോപിച്ചിരുന്നത്. ഇസ്‌ലാമിക ഭീകരനായ ഡോക്ടര്‍ ആണ് ആക്രമണം നടത്തിയതെന്നും സംഘടനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വാദിച്ചിരുന്നു. യൂറോപ്പില്‍ പലയിടങ്ങളിലും ക്രിസ്മസ് മാര്‍ക്കറ്റുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായും ഫേസ്ബുക്ക് പോസ്റ്റില്‍ 'കാസ' ആരോപിച്ചു.
താലിബിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ കടുത്ത ഇസ്‌ലാം വിമര്‍ശനങ്ങളും വിദ്വേഷ പ്രചാരണങ്ങളും കാണാം. ജര്‍മന്‍ ഭരണകൂടം ഇസ്‌ലാം വിമര്‍ശകരെ വേട്ടയാടുകയാണെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. ഇസ്‌ലാം ഉപേക്ഷിച്ച നിരവധി സഊദിക്കാര്‍ക്ക് ജര്‍മനി അഭയം നിഷേധിച്ചെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇയാള്‍ ആരോപിച്ചത്.
ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തിനു പിന്നില്‍ താലിബ് മാത്രമാണെന്നും മറ്റാര്‍ക്കും പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്നുമാണ് ജര്‍മന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണം നടത്താനായി ഇയാള്‍ ബിഎംഡബ്ല്യു കാര്‍ വാടകയ്‌ക്കെടുക്കുകയായിരുന്നുവെന്ന് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. 200 പേര്‍ക്ക് പരുക്കേറ്റു. 41 പേരുടെ നില ഗുരുതരമാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരക്കേറിയ കമ്പോളത്തില്‍ ആള്‍ക്കൂട്ടത്തിലേക്ക് പ്രതി കാറോടിച്ച് കയറ്റുകയായിരുന്നു.
In a tragic incident at a Christmas market in Magdeburg, Germany, a car plowed into the crowd, injuring seven Indian nationals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 4 hours ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 4 hours ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 4 hours ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• 4 hours ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• 5 hours ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• 5 hours ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• 5 hours ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• 6 hours ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• 6 hours ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• 6 hours ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• 7 hours ago
മഹ്ബൂലയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി; ആർക്കും പരുക്കുകളില്ല
Kuwait
• 8 hours ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• 8 hours ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• 8 hours ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• 9 hours ago
യുഎഇ കാലാവസ്ഥ: ഷാർജയിലും, ഖോർഫക്കനിലും , ഫുജൈറയിലും നേരിയ മഴ
uae
• 9 hours ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• 9 hours ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• 10 hours ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• 8 hours ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• 8 hours ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• 8 hours ago