
അക്ഷരങ്ങളില്‍ ആര്‍ദ്രത പെയ്യിച്ച എം.ടി

അക്ഷരങ്ങളില്‍ മായാ ജാലം തീര്‍ത്ത മലയാളത്തിന്റെ അക്ഷര സുകൃതം. വായിക്കുന്നവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിലോളം ചെന്നിറങ്ങുന്ന വാക്കുകള്‍. എംടിയെന്ന എഴുത്തിന്റെ പെരുന്തച്ചന് മലയാളിക്കായി തീര്‍ത്തത് സ്നേഹാക്ഷരങ്ങളായിരുന്നു. ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്ക് ചേക്കേറിയ സ്നേഹക്ഷരങ്ങള്‍. ആര്‍ദ്രമായ പ്രണയങ്ങളും തീവ്രമായ നൊമ്പരങ്ങളും അടങ്ങാത്ത ആനന്ദവും നിര്‍വൃതികളും എംടി മലയാളികള്‍ക്ക് പകര്‍ന്നു നല്കി. മലയാളിക്ക് ഏറെയൊന്നും പരിചിതമല്ലാത്ത ജീവിത സാഹചര്യങ്ങളിലൂടെ ആ കഥകള്‍ ഒഴുകി. എന്നാല്‍ ആ വാക്കുകളിലെ മാസ്മരികത ആ സാഹചര്യങ്ങളെ മലയാളം നെഞ്ചേറ്റി. നാലുകെട്ട്, മഞ്ഞ്, പാതിരാവും പകല്‍ വെളിച്ചവും, അസുരവിത്ത്, രണ്ടാമൂഴം, ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓര്മക്ക്....നാം ഹൃദയത്തില്‍ ചേര്‍ത്തുവെച്ചതാണ് ഓരോ കൃതികളും.
ഹൃദയം കടലാസാക്കി ജീവരക്തത്തില്‍ എം.ടിയുടെ കാമുകനെഴുതിയ കത്ത് വായിച്ച് മലയാളം വല്ലാതെ വിങ്ങി. ആ വരികളില്‍ അക്ഷരങ്ങള്‍ മാത്രമായിരുന്നില്ല മലയാളികള്‍ കണ്ടത്. അയാളെഴുതിയ ഓരോ വാക്കിലും, വരിയിലും അയാളുടെ ഹൃദയമുണ്ടായിരുന്നു. ശൂന്യമായ താളില്‍പ്പോലും ശരീരവും ആത്മാവുമുണ്ടായിരുന്നു.
എം.ടി മലയാളികള്‍ക്കു സമ്മാനിച്ച ഓരോ സൃഷ്ടിയും ഇങ്ങനെയായിരുന്നു. അത്രമേല്‍ വൈകാരികവും, ആത്മാര്‍ത്ഥവും, അവിസ്മരണീയവും. വൃശ്ചിക രാവിലെ തണുത്തുറഞ്ഞ കാറ്റു പോലെ പാതിരാവില്‍ ഒഴുകിയെത്തുന്ന പൂമണം പോലെ....ഇടവത്തില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ പോലെ മലയാളിയുടെ ഗൃഹാതുരതയായ എം.ടി കഥകള്‍.
അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയായാലും രണ്ടാമൂഴത്തിലെ ഭീമനായാലും മഞ്ഞിലെ വിമലയായാലും കാലത്തിലെ സേതുവായാലും നാലുകെട്ടിലെ അപ്പുണ്ണിയായാലും എം.ടിയുടെ കഥാപാത്രങ്ങള്‍ ഒരു പുസ്തകത്തിന്റെ താളുകളില്‍ മാത്രം ജീവിക്കുന്നവരല്ല, അവര്‍ കരയുന്നതും ചിരിക്കുന്നതും സ്വപ്നം കാണുന്നതുമെല്ലാം വായനക്കാരുടെ മനസ്സുകളിലാണ്. തലമുറകളില്‍ നിന്നും തലമുറകളിലേക്ക് അവര്‍ സഞ്ചരിക്കുന്നു.
ഒരു കഥ എഴുതിയപ്പോഴേ ഞാന്‍ കരഞ്ഞിട്ടുള്ളൂ. അത് നിന്റെ ഓര്മക്ക് ആണ്. എം.ടി ഒരിക്കല്‍ പറഞ്ഞു. എന്നും ചേര്‍ത്തു പിടിച്ചു കൊണ്ടു നടന്ന അതൃപ്പ കളിപ്പാട്ടം റബ്ബര്‍ മൂങ്ങയെ സഹോദരന് നല്കി ആ പെണ്‍കുട്ടി പടിയിറങ്ങിപ്പോയപ്പോ കോലായയില്‍ തൂണും ചാരി നിന്ന കൗമാരക്കാരനായ വാസു മാത്രമല്ല നാമെല്ലാം തേങ്ങിയതാണ്. തനിക്ക് അജ്ഞാതമായ ഭാഷ സംസാരിക്കുന്ന വിളറിയ വട്ടമുഖവും വിടര്‍ന്ന കണ്ണുകളും കഴുത്തുവരെ വളര്‍ന്നു ചുരുണ്ട ചെമ്പന്‍മുടിയുമുള്ള ഒരു പെണ്‍കുട്ടിയെ അദ്ദേഹം വരച്ചു വെച്ചപ്പോള്‍ നമുക്കും വല്ലാത്തൊരിഷ്ടം തോന്നി എംടിയുടെ ആ സിംഹള സഹോദരിയോട്.
നാം കേട്ടു പരിചയിച്ച കഥകളെ എത്രമനോഹരമായാണ് എം.ടി മറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. നാം അറിഞ്ഞിരുന്ന ഭീമനും യുധിഷ്ഠിരനും രണ്ടാമൂഴത്തില്‍ മറ്റൊരു മുഖമാണ്. തീര്‍ത്തും വ്യത്യസ്തമായ മുഖം. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനേയും നമുക്ക് പ്രിയപ്പെട്ടവനാക്കി എംടി.
'ഓടിക്കിതച്ചും കാലിടറിയും അവസാനം നിങ്ങള്‍ ഇതിനു സമീപം എത്തിയിരിക്കുന്നു. യുഗങ്ങള്‍ക്കുമുമ്പേ നിങ്ങള്‍ക്കു വേണ്ടി രേഖപ്പെടുത്തിയ നിമിഷം...' ആരെങ്കിലുമൊക്കെ അവിടെവരെ എത്തി ചേരുന്നുണ്ടോ ആവോ.. എത്തിയാലും 'അവിടെ പഴയ പേരുകള്‍ മാഞ്ഞു പോവുന്നു, പുതിയവ പെരുകുന്നു' (മഞ്ഞ്)
എഴുത്തിന്റെ കുളിര് മഞ്ഞുപെയ്യുന്ന താഴ്വാരങ്ങളില് ആരൊക്കെ വന്നു പോയാലും ആരുടെയൊക്കെ പേരുകള്‍ കൊത്തിവെക്കപ്പെട്ടാലും...മലയാളത്തിന്റെയുള്ളില്‍ എംടി തീര്‍ത്ത മാസ്മരികത എന്നുമുണ്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാതിവില തട്ടിപ്പ്: ആനന്ദകുമാറും പ്രതിയായേക്കും; എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും പ്രതിചേര്‍ക്കും
Kerala
• 4 days ago
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 4 days ago
'അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു'; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ചങ്ങനാശേരി അതിരൂപതയില്‍ സര്‍ക്കുലര്‍
Kerala
• 4 days ago
പോക്സോ കേസ് ഇരകളിൽ വിഷാദരോഗം- ആത്മഹത്യ ചെയ്തത് 44 അതിജീവിതകൾ
Kerala
• 4 days ago
പാലക്കാട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു; ഗുരുതര പരുക്കുകളോടെ ഭര്‍ത്താവ് ആശുപത്രിയില്‍
Kerala
• 4 days ago
ഒരുവര്‍ഷത്തേക്ക് 3,000 രൂപ, 15 വര്‍ഷത്തേക്ക് 30,000- ദേശീയപാതകളില്‍ ടോള്‍ പാസുമായി കേന്ദ്രം
Kerala
• 4 days ago
വീണ്ടും ദുര്‍മന്ത്രവാദക്കൊല; രണ്ടു വയസുകാരനെ ഗ്രൈന്‍ഡര്‍ മെഷീന് കൊണ്ട് വെട്ടിനുറുക്കി; 5 പേർ പിടിയിൽ
National
• 4 days ago
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു
Kerala
• 4 days ago
ഉരുൾദുരന്തബാധിതരുടെ പുനരധിവാസ ആദ്യഘട്ട പട്ടികയിൽ 242 പേർ മാത്രം
Kerala
• 4 days ago
നാലുവർഷ ഡിഗ്രി പാഠപുസ്തക അച്ചടി: സർവകലാശാലയ്ക്ക് പുറത്തെ പ്രസിന് നൽകാൻ നീക്കം
Kerala
• 4 days ago
പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണനെ എറണാകുളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും
Kerala
• 4 days ago
ഡല്‍ഹി ആര് ഭരിക്കും? മുഖ്യമന്ത്രിക്കായി ബിജെപിയില്‍ ചര്‍ച്ച സജീവം
National
• 4 days ago
പകുതി വില തട്ടിപ്പ്; പ്രതി അനന്തു കൃഷ്ണൻ വാങ്ങിക്കൂട്ടിയത് രണ്ട് ജില്ലകളിൽ അഞ്ചിടത്തായി ഭൂമി
Kerala
• 4 days ago
ഒൻപതാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു
latest
• 4 days ago
റമദാൻ 2025: സംഭാവന പണമായി നൽകുന്നത് നിരോധിച്ച് കുവൈത്ത്; ഇലക്ട്രോണിക് പേയ്മെന്റ് രീതികൾ ഉപയോഗിക്കാൻ നിർദ്ദേശം
Kuwait
• 4 days ago
ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result
National
• 4 days ago
ഇലട്രിക് സ്കൂട്ടർ ഇടിച്ച് 72കാരന് ദാരുണാന്ത്യം
Kerala
• 4 days ago
കൊല്ലത്ത് കടൽ മണൽ ഖനനത്തിനെതിരെ കടൽ സംരക്ഷണ ശൃംഖല തീർത്ത് മത്സ്യത്തൊഴിലാളികൾ
Kerala
• 4 days ago
കറന്റ് അഫയേഴ്സ്-08-02-2025
PSC/UPSC
• 4 days ago
ദുബൈയിലെ ഏതാനും മേഖലകളിൽ കാറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും
uae
• 4 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; അനധികൃത താമസക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ
qatar
• 4 days ago