HOME
DETAILS

സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ ആര്‍.എസ്.പിയില്‍ തര്‍ക്കം രൂക്ഷം; രാജി പ്രഖ്യാപിച്ച മണ്ഡലം സെക്രട്ടറി യോഗത്തില്‍

  
Web Desk
March 04, 2026 | 10:38 AM

rsp-internal-rift-intensifies-after-candidate-selection

കൊല്ലം: ഇരവിപുരം സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഇന്നലെ ആര്‍.എസ്.പി യോഗത്തിലും സംഘര്‍ഷം.  സംസ്ഥാന ആക്ടിങ് സെക്രട്ടറി പങ്കെടുത്ത ആര്‍.എസ്.പി ഇരവിപുരം മണ്ഡലം കമ്മിറ്റി യോഗത്തിലാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. 

യോഗത്തില്‍ മണ്ഡലം സെക്രട്ടറി നൗഷാദ് പങ്കെടുക്കാനെത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്. പ്രേമചന്ദ്രന്റെ അനുകൂലികള്‍ നൗഷാദിനെ തടയുകയും ബിജു ലക്ഷ്മികാന്തന്‍ നൗഷാദ് ഒപ്പിടുന്നത് തടയുകയും ചെയ്തു.

പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചെന്ന് പരസ്യ പ്രസ്താവന നടത്തുകയും സംസ്ഥാന നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത നൗഷാദിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.  എന്നാല്‍ താന്‍ രാജിക്കത്ത് ഇതുവരെയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നും തനിയ്ക്ക് പറയാനുള്ളത് പറഞ്ഞിട്ടേ രാജിക്കത്ത് കൊടുക്കൂ എന്നും നൗഷാദ് നിലപാടെടുത്തു. 

ഇരവിപുരത്ത് തന്റെ പേര് നേരത്തെ ഉയര്‍ന്നതിനു ശേഷം വെട്ടിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് യോഗത്തില്‍ തന്നെ ഇരുന്നു. യോഗത്തില്‍ ഇരു ഗ്രൂപ്പുകളും കൈയ്യാങ്കളിയുടെ വക്കത്ത് എത്തിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി. 

ഷിബു ബേബി ജോണിന്റെ സമ്മര്‍ദത്തിന് വഴങ്ങി ഇരവിപുരത്ത് ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി വിഷ്ണു മോഹനെ തീരുമാനിച്ചത് മുതല്‍ ആര്‍.എസ്.പിയില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പാര്‍ട്ടി വിടുമെന്ന ഷിബു ബേബി ജോണിന്റെ ഭീഷണിക്ക് വഴങ്ങിയായിരുന്നു ഇരവിപുരത്ത് വിഷ്ണു മോഹനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. 

പിന്നാലെ, ഇരവിപുരം മണ്ഡലം സെക്രട്ടറി എന്‍. നൗഷാദ് രാജിവയ്ക്കുകയും സംസ്ഥാന കമ്മിറ്റി അംഗം സജി ഡി. ആനന്ദ് പാര്‍ട്ടി വിടുകയും ചെയ്തിരുന്നു.

Internal tensions have intensified within the Revolutionary Socialist Party (RSP) following the recent candidate selection decision. A constituency secretary has reportedly announced his resignation during a party meeting, expressing strong dissatisfaction over the leadership’s choice of candidate.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകസമാധാനത്തിന് മുൻഗണന, ചർച്ചകളിലൂടെ സംഘർഷങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധം: ഖത്തർ

qatar
  •  a day ago
No Image

In - Depth: ഇറാന്‍ - ഇറാഖ് അതിര്‍ത്തിയില്‍ യുദ്ധഭീതി: കുര്‍ദിഷ് കാര്‍ഡുമായി ട്രംപ് ഭരണകൂടം

International
  •  a day ago
No Image

In - Depth 'സ്‌മൈലിംഗ് ബുദ്ധ': അമേരിക്കയെ അടക്കം നോക്ക് കുത്തിയാക്കി കൊണ്ട് പൊഖ്‌റാനില്‍ ഇന്ത്യ നടത്തിയ ആണവ പരീക്ഷണം

National
  •  a day ago
No Image

വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണം; കാറോടിച്ച യുവ ഡോക്ടർ ഒളിവിൽ, ലുക്ക്ഔട്ട് നോട്ടീസിനിടെ മുൻകൂർ ജാമ്യം തേടി പ്രതി

Kerala
  •  a day ago
No Image

കുവൈത്തിലെ യുഎസ് സേനയ്ക്ക് നേരെ ഡ്രോൺ ആക്രമണം; അവകാശവാദവുമായി ഇറാൻ

International
  •  2 days ago
No Image

62,000 രൂപ മുതൽ മുകളിലേക്ക് കുത്തനെ കുതിച്ച് വിമാന ടിക്കറ്റ് നിരക്ക്; ഗൾഫിൽ നിന്നും പ്രത്യേക ചാർട്ടർ വിമാനങ്ങളും സ്വകാര്യ ജെറ്റുകളും

Kerala
  •  2 days ago
No Image

കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് ആശ്വാസം; പ്രത്യേക സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

qatar
  •  2 days ago
No Image

അസർബൈജാനെ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാൻ; ആക്രമണ വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം

International
  •  2 days ago
No Image

ഇറാൻ ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടില്ല: അഭ്യൂഹങ്ങൾ തള്ളി റഷ്യ

International
  •  2 days ago
No Image

താഴേക്ക് തന്നെ: ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

Kerala
  •  2 days ago