
സിറിയയിലേക്ക് വീണ്ടും ഖത്തറിന്റെ മാനുഷിക സഹായം; എത്തിയത് രണ്ടാം ഘട്ടം

ദോഹ: ഒരുഭാഗത്ത് ഇസ്റാഈല്‍ ആക്രമണവും മറുഭാഗത്ത് ആഭ്യന്തര, രാഷ്ട്രീയ പ്രശ്നങ്ങളും നേരിടുന്ന സിറിയന്‍ ജനതയ്ക്ക് മാനുഷിക സഹായം എത്തിച്ച് ഖത്തര്‍. സിറിയന്‍ ജനതയെ പിന്തുണയ്ക്കുന്നതിനായി ഖത്തര്‍ ചാരിറ്റി (QC) സിറിയയിലേക്ക് രണ്ടാമത്തെ മാനുഷിക വാഹനവ്യൂഹം അയച്ചതായും ഭക്ഷണം, അവശ്യവസ്തുക്കള്‍, വ്യക്തിഗത ശുചിത്വ വസ്തുക്കള്‍, മരുന്നുകളപം മെഡിക്കല്‍ ഉപകരണങ്ങളും എന്നിവയാണ് എത്തിച്ചതെന്നും ഖത്തര്‍ അറിയിച്ചു. ധാന്യങ്ങള്‍, അവശ്യസാധനങ്ങളുള്ള ഭക്ഷണപ്പൊതികള്‍, കുട്ടികള്‍ക്കുള്ള ശൈത്യകാല വസ്ത്രങ്ങള്‍, ഷൂകള്‍, വ്യക്തിഗത ശുചിത്വ കിറ്റുകള്‍, ഭക്ഷ്യേതര വസ്തുക്കള്‍ എന്നിവയും ഉള്‍പ്പെടുന്നു. അലപ്പോ, ഹമ, ഇദ്ലിബ്, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ആണ് ഇവ വിതരണം ചെയ്യുക.
ദുരിതാശ്വാസ സാമഗ്രികള്‍ വഹിക്കുന്ന 24 ട്രക്കുകളാണ് സിറിയയിലെത്തിയത്. സിറിയ റെസ്പോണ്‍സ് ടീം അംഗം എന്‍ജിനീയര്‍ യൂസഫ് ബിന്‍ അഹമ്മദ് അല്‍ ഹമ്മദിയുടെ സാന്നിധ്യത്തില്‍ തുര്‍ക്കിസിറിയന്‍ അതിര്‍ത്തിയില്‍ നിന്നാണ് രണ്ടാമത്തെ വാഹനവ്യൂഹം പുറപ്പെട്ടത്. ഖത്തര്‍ ചാരിറ്റിയുടെ 'റിവൈവിംഗ് ഹോപ്പ്' കാമ്പയിന്റെ ഭാഗമാണ് വാഹനവ്യൂഹം. ദുരിതബാധിതരായ സിറിയന്‍ ജനത അനുഭവിക്കുന്ന പ്രയാസകരമായ മാനുഷിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ അവരുടെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കാനാണ് ഈ ശ്രമം ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ അറിയിച്ചു.
കഠിനമായ ശൈത്യകാലവും ബുദ്ധിമുട്ടുള്ള ജീവിതസാഹചര്യങ്ങളും നേരിടാന്‍ ജനങ്ങളെ സഹായിക്കുന്നതിന് ഈ വസ്തുക്കള്‍ക്ക് കഴിയുമെന്ന് അല്‍ ഹമ്മദി പ്രത്യാശ പ്രകടിപ്പിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് 40 ട്രക്കുകള്‍ വഴി ഖത്തര്‍ മാനുഷിക സഹായം എത്തിച്ചിരുന്നു. യുഎന്‍ കണക്കുകള്‍ പ്രകാരം സിറിയയിലെ 16 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധവും ആഭ്യന്തരയുദ്ധവുംമൂലം കഷ്ടപ്പെടുന്നത്.
നേരത്തെ സിറിയയിലെ മുന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിനെതിരേ ഭരണകൂട വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ അടച്ചിട്ട എംബസി 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തര്‍ തുറന്നിരുന്നു. ദമസ്കസിലെ വി.ഐ.പി ഏരിയയില്‍പ്പെട്ട അബു റുമ്മനെ പ്രദേശത്തെ കെട്ടിടത്തില്‍ ആണ് എംബസി പ്രവര്‍ത്തിക്കുന്നത്.
ഡിസംബര്‍ 8 ന് മുന്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഭരണകൂടം വീണതോടെയാണ് ഖത്തറിന്റെ നടപടി. രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന സിറിയയില്‍ പുതിയ നേതൃത്വത്തെ കാണാന്‍ പ്രാദേശിക, പാശ്ചാത്യ പ്രതിനിധികള്‍ സിറിയ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് എംബസി വീണ്ടും തുറക്കുന്നത്.
സിറിയന്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2011 ലാണ് ഖത്തര്‍ എംബസി അടച്ചത്. അസദ് വീണതോടെ നയതന്ത്ര ദൗത്യം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി ഖത്തര്‍ പ്രതിനിധി സംഘം കഴിഞ്ഞയാഴ്ച ദമസ്കസ് സന്ദര്‍ശിച്ചിരുന്നു.
സിറിയയിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രതിനിധികളുമായി സംഘം കൂടിക്കാഴ്ച നടത്തുകയും സുരക്ഷ, സമാധാനം, വികസനം, സമൃദ്ധി എന്നിവയ്ക്കായി സിറിയന്‍ ജനതയെ പിന്തുണയ്ക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു.
അസദിന്റെ പതനത്തിനു പിന്നാലെ തുര്‍ക്കിക്ക് ശേഷം സിറിയന്‍ തലസ്ഥാനത്ത് ഔദ്യോഗികമായി നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍.
സിറിയയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുമെന്നും രാജ്യത്തിന്റെ വീണ്ടെടുക്കലിനും സ്ഥിരതയ്ക്കും സംഭാവന നല്‍കുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പറഞ്ഞിരുന്നു.
Qatar's humanitarian aid reaches Syria again
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്ഡേറ്റ്സ്
Kuwait
• 3 days ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 3 days ago
ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്ചെയ്തു
qatar
• 3 days ago
ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും
Kerala
• 3 days ago
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു
International
• 3 days ago
അച്ഛൻ മരിക്കുന്നതിന് മുമ്പ് വിളിച്ചിരുന്നു പക്ഷേ വേണ്ടതു പോലെ സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല; അച്ഛന്റെ വേർപാടിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് യുവാവ്
National
• 3 days ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 3 days ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 3 days ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 3 days ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 3 days ago
ഗ്ലോബൽ വില്ലേജ് സീസൺ 30; ജിഡിആർഎഫ്എയുമായി ചേർന്ന് സൗജന്യ പ്രവേശനം ഒരുക്കും
uae
• 3 days ago
വീണ്ടും ജാതി ഭ്രാന്ത്; തമിഴ്നാട്ടില്‍ യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു
National
• 3 days ago.png?w=200&q=75)
30 വർഷത്തെ പ്രവാസ ജീവിതം: സ്വത്തുക്കൾ കിട്ടാതായതോടെ അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി മകനും മരുമകളും; അറസ്റ്റ്
Kerala
• 3 days ago
യുഎഇയിൽ താമസിക്കുന്നവരിൽ 25% പേർക്കും സാമ്പത്തിക കാര്യത്തിൽ ആശങ്ക; പത്തിൽ ഒരാൾക്ക് ഭാവിയെക്കുറിച്ച് വ്യക്തമായ പ്ലാനില്ല!
uae
• 3 days ago
2 ലക്ഷം ഡോളറിന്റെ വസ്തു സ്വന്തമാക്കിയാൽ ഉടൻ റെസിഡൻസി വിസ; പുത്തൻ ചുവടുവയ്പ്പുമായി ഖത്തർ
qatar
• 3 days ago
മകന് ഇ.ഡി സമൻസ് ലഭിച്ചിട്ടില്ല, രണ്ട് മക്കളിലും അഭിമാനം മാത്രം: മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
• 3 days ago
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലിൽ തുകയായി നൽകുന്നത് ചില്ലറകൾ; എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ നേർച്ചപ്പെട്ടിയുമായി കടന്നുകളയും; മോഷ്ടാവ് പിടിയിൽ
Kerala
• 3 days ago
റെക്കോർഡ് നേട്ടവുമായി ഇത്തിഹാദ് എയർവേയ്സ്; ഒരാഴ്ചയ്ക്കുള്ളിൽ ആരംഭിച്ചത് 4 പുതിയ അന്താരാഷ്ട്ര റൂട്ടുകൾ
uae
• 3 days ago
'ഫലസ്തീനിനെ അംഗീകരിക്കുക' ട്രംപിന്റെ അഭിസംബോധനക്കിടെ ഇസ്റാഈല്‍ പാര്‍ലമെന്റില്‍ പ്രതിഷേധം; പ്രതിഷേധിച്ചത് എം.പിമാര്‍, പ്രസംഗം നിര്‍ത്തി യു.എസ് പ്രസിഡന്റ്
International
• 3 days ago
അബൂദബിയില്‍ മരണപ്പെട്ട യുവാവിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു; നിർണായക ഇടപെടലുമായി എസ്.കെ.എസ്.എസ്.എഫ്
uae
• 3 days ago
'ഞാന്‍ രക്തസാക്ഷിയായാല്‍ ഞാന്‍ അപ്രത്യക്ഷനായിട്ടില്ല എന്ന് നിങ്ങളറിയുക' ഗസ്സയുടെ മിടിപ്പും കണ്ണീരും നോവും ലോകത്തെ അറിയിച്ച സാലിഹിന്റെ അവസാന സന്ദേശം
International
• 3 days ago