
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും; ദുബൈയിൽ മാത്രം പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 2,36,000 പേർ

അബൂദബി: രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകർക്കെതിരായ പരിശോധനകൾ രാജ്യത്ത് കർശനമാകും. 2,36,000 പേരാണ് ദുബൈയിൽ മാത്രം പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകൾ ക്ലിയറാക്കാനുള്ളവർ വേഗം പൂർത്തീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സെപ്റ്റംബർ ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം, നാല് മാസത്തിനു ശേഷം ഇന്ന് അവസാനിക്കും. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി 55,000ത്തിലധികം പേർ രാജ്യം വിട്ടു. ബാക്കിയുള്ളവർ സ്റ്റാറ്റസ് ശരിയാക്കി പുതിയ ജോലി നേടി. ദുബൈ താമസ, കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നിയമ നടപടികളുമായി സഹകരിച്ചവരോട് നന്ദി അറിയിച്ചു.
പൊതുമാപ്പിൽ ഔട്ട്പാസ് നേടി സ്വദേശത്തേക്ക് മടങ്ങുന്നവർക്ക് തിരിച്ചുവരാൻ വിലക്കില്ല എന്നതാണ് ഇത്തവണത്തെ പൊതുമാപ്പിന്റെ പ്രധാന സവിശേഷത. 2003, 2007, 2013, 2018 വർഷങ്ങളിലും യു.എ.ഇ. സമാനമായ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. പൊതുമാപ്പിന് ശേഷം പിഴകൾ പഴയപടിയായിരിക്കും. സ്റ്റാറ്റസ് ക്രമീകരിക്കാനുള്ളവർ എത്രയും പെട്ടെന്ന് നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്. താമസരേഖകൾ നിയമാനുസൃതമാക്കാതെ തുടരുന്നവരെ പിടികൂടാൻ ബുധനാഴ്ച മുതൽ കർശന പരിശോധനകൾ ആരംഭിക്കുമെന്ന് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി വ്യക്തമാക്കി.
The UAE's public amnesty period, which allowed individuals to rectify their visa status without facing penalties, comes to an end today, with over 236,000 people in Dubai alone benefiting from the initiative.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്വർണവാൾ, സ്വർണക്കിരീടം, സ്വർണ അരപ്പട്ട; ജയലളിതയുടെ നിധിശേഖരം തമിഴ്നാടിന് കൈമാറി കർണാടക
National
• 3 days ago
രാജസ്ഥാനിലെ കോട്ടയിൽ കെമിക്കൽ ഫാക്ടറിയിൽ അമോണിയ ചോർച്ച; നിരവധി പേർ ആശുപത്രിയിൽ
National
• 3 days ago
സ്വന്തം മൈതാനത്തും നക്ഷത്രമെണ്ണി ബ്ലാസ്റ്റേഴ്സ്; മോഹൻ ബഗാനെതിരെ മൂന്ന് ഗോളിന്റെ തോൽവി
Football
• 3 days ago
വയനാട് പുനരധിവാസം; കേന്ദ്ര വായ്പാ വിനിയോഗത്തിന് പദ്ധതി സമർപ്പിക്കാൻ നിർദ്ദേശം
Kerala
• 3 days ago
ഗതാഗതസൗകര്യത്തിൽ കേരളത്തിന്റ ചിത്രം വലിയ രീതിയിൽ മാറുകയാണ്; മുഖ്യമന്ത്രി
Kerala
• 3 days ago
പന്നിയങ്കരയില്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാൻ കമ്പനി; ഫെബ്രുവരി 17 മുതല്‍ പിരിവ് തുടങ്ങും
Kerala
• 3 days ago
ശശി തരൂരിന്റെ ലേഖനം: പ്രത്യക്ഷമായും പരോക്ഷമായും വിമര്‍ശിച്ച് കോണ്‍ഗ്രസ്, പ്രശംസിച്ച് സിപിഎം
Kerala
• 3 days ago
വ്യക്തിയുടെ അഭിപ്രായം പാർട്ടിയുടേതല്ല, തരൂരിന്റെ അഭിപ്രായത്തെ പരോക്ഷമായി തള്ളി കോൺഗ്രസ് ദേശീയ നേതൃത്വം
National
• 3 days ago
കണ്ണൂർ കുടുംബകോടതിയിൽ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ചേംബറിൽ ഒരതിഥിയെത്തി; കൂടുതലറിയാം
Kerala
• 3 days ago
പുതിയ 50 രൂപ നോട്ടുകൾ പുറത്തിറക്കാനൊരുങ്ങി ആർബിഐ; കാരണമറിയാം
National
• 3 days ago
പ്രവാസികൾക്ക് ആശ്വാസം; കോഴിക്കോട് നിന്ന് കൂടുതൽ സർവിസുകളുമായി ഇൻഡിഗോ
uae
• 3 days ago
പഴയകാല പടക്കുതിരകളുടെ അമൂല്യ ശേഖരവുമായി ഷാർജ ക്ലാസിക് കാർ മേള ജനശ്രദ്ധ പിടിച്ചുപറ്റുന്നു
uae
• 3 days ago
കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ടു; തിരുവനന്തപുരത്ത് വിദേശ വനിതയ്ക്ക് ദാരുണാന്ത്യം
Kerala
• 3 days ago
ചായ കടക്കാരന്റെ ആകെ ആസ്തി 10,430 കോടി; ഇത് ചൈനക്കാരുടെ സ്വന്തം ചായ്വാല
Business
• 3 days ago
'ഓപ്പണ്‍ എഐ വില്‍പ്പനയ്ക്കുള്ളതല്ല'; എഐ ഭീമന്റെ ഉശിരന്‍ മറുപടി, മസ്കിന് കനത്ത തിരിച്ചടി
International
• 3 days ago
'തരൂര്‍ വിശ്വപൗരന്, ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്ത്തകന്'; പരിഹസിച്ച് കെ.മുരളീധരന്
Kerala
• 3 days ago
യുഎഇയിലെ ആദ്യ അല്‍ബിര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
uae
• 3 days ago
എന്തിനാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത്: അശ്വിൻ
Football
• 3 days ago
ഇന്ത്യക്കാര്‍ക്കുള്ള യുഎഇ ഓണ്‍ അറൈവല്‍ വിസ, നിങ്ങള്‍ അറിയേണ്ടതെല്ലാം
uae
• 3 days ago
കൊല്ലത്ത് നടുറോഡില്‍ യുവാക്കള്‍ക്ക് ക്രൂരമര്‍ദ്ദനം; ഹെല്‍മറ്റും തടിക്കഷ്ണവും ഉപയോഗിച്ച് തല്ലിച്ചതച്ചു
Kerala
• 3 days ago
കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി യോജിച്ച സമരത്തിനും തയ്യാര്‍: കെ. സുധാകരന്
Kerala
• 3 days ago