HOME
DETAILS

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

  
January 07, 2025 | 4:10 AM

Houthi missile attack on Israels largest energy plant

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ഇസ്‌റാഈലിലെ ഹൈഫയിലെ ഊര്‍ജ നിലയത്തിനു നേരെയാണ് ആക്രമണം നടന്നത്. തെക്കന്‍ ഹൈഫയിലെ ഒറോട്ട് റാബിന്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീയും സ്ഥിരീകരിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും അദ്ദേഹം പറഞ്ഞു. മിസൈല്‍ തൊടുത്തുവിടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ ആക്രമണം ഇസ്‌റാഈല്‍ നിര്‍ത്തുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ പറഞ്ഞു. ഇസ്‌റാഈല്‍ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് ഹൂതി മിസൈല്‍ തകര്‍ത്തെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ചെങ്കടലില്‍ ഇസ്‌റാഈലുമായി ബന്ധപ്പെട്ട കാര്‍ഗോ കപ്പലും ഹൂതികള്‍ ആക്രമിച്ചിരുന്നു.

അതേസമയം, ഗസ്സയിലെ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്കെതിരേ ബ്രസീല്‍ നടപടി ശക്തിപ്പെടുത്തി. കുടുംബത്തൊടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ഇസ്‌റാഈല്‍ മുന്‍ സൈനികനെ യുദ്ധക്കുറ്റക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബ്രസീല്‍ പൊലിസ് ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട ഇയാള്‍ രാജ്യം വിട്ടെന്ന് പൊലിസ് പറഞ്ഞു. രാജ്യം വിടാന്‍ ബ്രസീലിലെ ഇസ്‌റാഈല്‍ എംബസിയാണ് മുന്‍ സൈനികനെ സഹായിച്ചത്. ഞായറാഴ്ച ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയവും വാണിജ്യ വിമാനത്തില്‍ മുന്‍ സൈനികനെ രാജ്യം വിടാന്‍ സഹായിച്ചെന്ന് സ്ഥിരീകരിച്ചു. ബ്രസീലില്‍ ഇസ്‌റാഈല്‍ വിരുദ്ധ നീക്കമാണ് നടക്കുന്നതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.

സൈന്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്നും ജനങ്ങളോട് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഗസ്സയില്‍ അഞ്ചു വയസുള്ള ഫലസ്തീനി ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബ്രസീല്‍ യുദ്ധക്കുറ്റ അന്വേഷണം നടത്തിയത്.

ദി ഹിന്ദ് ഫൗണ്ടേഷനാണ് ഇസ്‌റാഈല്‍ സൈനികനെതിരേയുള്ള തെളിവ് വിഡിയോ സഹിതം പുറത്തുവിട്ടത്. നാട്ടുകാരുടെ വീടുകള്‍ സൈനികന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു.


Houthi missile attack on Israel's largest energy plant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  5 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  5 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  5 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  5 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  5 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  5 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  5 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  5 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  6 days ago