HOME
DETAILS

ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതി മിസൈല്‍ ആക്രമണം

  
January 07, 2025 | 4:10 AM

Houthi missile attack on Israels largest energy plant

ജറൂസലേം: വടക്കന്‍ ഇസ്‌റാഈലിലെ ഏറ്റവും വലിയ ഊര്‍ജ പ്ലാന്റിനു നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. നാശനഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ഇസ്‌റാഈല്‍ മാധ്യമങ്ങളാണ് ആക്രമണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഹൈപര്‍സോണിക് മിസൈല്‍ ഉപയോഗിച്ചാണ് ഹൂതികള്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച ഇസ്‌റാഈലിന്റെ ഗസ്സയിലെ വംശഹത്യയ്‌ക്കെതിരേ ആക്രമണം നടത്തിയതായി ഹൂതികള്‍ അറിയിച്ചിരുന്നു.
വടക്കന്‍ ഇസ്‌റാഈലിലെ ഹൈഫയിലെ ഊര്‍ജ നിലയത്തിനു നേരെയാണ് ആക്രമണം നടന്നത്. തെക്കന്‍ ഹൈഫയിലെ ഒറോട്ട് റാബിന്‍ വൈദ്യുതി നിലയത്തിനു നേരെ ആക്രമണം നടത്തിയെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീയും സ്ഥിരീകരിച്ചു. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് പതിച്ചതായും അദ്ദേഹം പറഞ്ഞു. മിസൈല്‍ തൊടുത്തുവിടുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഗസ്സയിലെ ആക്രമണം ഇസ്‌റാഈല്‍ നിര്‍ത്തുന്നതുവരെ ആക്രമണങ്ങള്‍ തുടരുമെന്ന് ഹൂതികള്‍ പറഞ്ഞു. ഇസ്‌റാഈല്‍ വ്യോമമേഖലയില്‍ പ്രവേശിക്കും മുന്‍പ് ഹൂതി മിസൈല്‍ തകര്‍ത്തെന്ന് ഇസ്‌റാഈല്‍ സൈന്യം അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ചെങ്കടലില്‍ ഇസ്‌റാഈലുമായി ബന്ധപ്പെട്ട കാര്‍ഗോ കപ്പലും ഹൂതികള്‍ ആക്രമിച്ചിരുന്നു.

അതേസമയം, ഗസ്സയിലെ യുദ്ധക്കുറ്റത്തില്‍ ഏര്‍പ്പെട്ട പ്രതികള്‍ക്കെതിരേ ബ്രസീല്‍ നടപടി ശക്തിപ്പെടുത്തി. കുടുംബത്തൊടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ ഇസ്‌റാഈല്‍ മുന്‍ സൈനികനെ യുദ്ധക്കുറ്റക്കേസില്‍ അറസ്റ്റ് ചെയ്യാന്‍ ബ്രസീല്‍ പൊലിസ് ശ്രമിച്ചു. ഇതിനിടെ രക്ഷപ്പെട്ട ഇയാള്‍ രാജ്യം വിട്ടെന്ന് പൊലിസ് പറഞ്ഞു. രാജ്യം വിടാന്‍ ബ്രസീലിലെ ഇസ്‌റാഈല്‍ എംബസിയാണ് മുന്‍ സൈനികനെ സഹായിച്ചത്. ഞായറാഴ്ച ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രാലയവും വാണിജ്യ വിമാനത്തില്‍ മുന്‍ സൈനികനെ രാജ്യം വിടാന്‍ സഹായിച്ചെന്ന് സ്ഥിരീകരിച്ചു. ബ്രസീലില്‍ ഇസ്‌റാഈല്‍ വിരുദ്ധ നീക്കമാണ് നടക്കുന്നതെന്നും ഇസ്‌റാഈല്‍ ആരോപിച്ചു.

സൈന്യവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കണമെന്നും ജനങ്ങളോട് ഇസ്‌റാഈല്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ഗസ്സയില്‍ അഞ്ചു വയസുള്ള ഫലസ്തീനി ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബ്രസീല്‍ യുദ്ധക്കുറ്റ അന്വേഷണം നടത്തിയത്.

ദി ഹിന്ദ് ഫൗണ്ടേഷനാണ് ഇസ്‌റാഈല്‍ സൈനികനെതിരേയുള്ള തെളിവ് വിഡിയോ സഹിതം പുറത്തുവിട്ടത്. നാട്ടുകാരുടെ വീടുകള്‍ സൈനികന്‍ തകര്‍ക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു.


Houthi missile attack on Israel's largest energy plant



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.പി.എം പുറത്താക്കിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനം: പൊലിസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala
  •  a day ago
No Image

ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍,  യുദ്ധക്കപ്പലുകളുമായി യു.എസ്; ഒരിക്കല്‍ കൂടി യുദ്ധഭീതിയില്‍ പശ്ചിമേഷ്യ

International
  •  a day ago
No Image

മറ്റത്തൂരില്‍ വീണ്ടും കോണ്‍ഗ്രസിന് ബി.ജെ.പി പിന്തുണ; വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനുകൂലമായി വോട്ട് ചെയ്തു

Kerala
  •  a day ago
No Image

ഗസ്സയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉമ്മമാരെ തിരയുന്ന പിഞ്ചുമക്കള്‍, ഇവരെ കാണുമ്പോള്‍ നാമെന്താണ് ചിന്തിക്കുന്നത്' ഫലസ്തീനായി ശബ്ദമുയര്‍ത്തി വീണ്ടും ഗ്വാര്‍ഡിയോള

International
  •  a day ago
No Image

തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ഒ.ജെ. ജനീഷ് അടക്കമുള്ളവരെ അറസ്റ്റുചെയ്തു

Kerala
  •  a day ago
No Image

തൃശൂരില്‍ കീടനാശിനി കഴിച്ച് മൂന്നു സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു, ജീവിതനൈരാശ്യമെന്ന് ആത്മഹത്യാകുറിപ്പ്

Kerala
  •  a day ago
No Image

സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് അശ്വ (AടVA); ലൗഡേലില്‍ പ്രഖ്യാപനം

Domestic-Education
  •  a day ago
No Image

ഇറാനെ പേടിച്ച് മൊബൈല്‍ ഫോണ്‍ കാമറ സ്റ്റിക്കര്‍ ഒട്ടിച്ച് മറച്ച് നെതന്യാഹു; രഹസ്യ ഫോട്ടോകള്‍ വൈറല്‍

Trending
  •  a day ago
No Image

അജിത് പവാറിന് പകരക്കാരിയായി ഭാര്യ സുനേത്ര; ആവശ്യവുമായി പാര്‍ട്ടി നേതാക്കള്‍, ഉപമുഖ്യമന്ത്രിയാക്കാനും നീക്കം

National
  •  a day ago
No Image

എന്‍.സി.പി ലയനത്തിന് അജിത് പവാര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു; നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നുവെന്നും അടുത്ത സഹായിയുടെ വെളിപ്പെടുത്തല്‍

National
  •  a day ago