HOME
DETAILS

ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; കഴിഞ്ഞ ദിവസം മരിച്ചത് 50 ഫലസ്തീനികള്‍, ആശുപത്രികളില്‍ ഇന്ധനമില്ല 

  
Web Desk
January 09, 2025 | 6:21 AM

Ongoing Massacres in Gaza Over 300 Palestinians Killed by Israeli Attacks in January 2025

ഗസ്സയില്‍ കൂട്ടക്കൊല അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ നരാധമന്‍മാര്‍ കൊന്നൊടുക്കിയത് 50 ഫലസ്തീനികളേയാണ്. 2025 ജനുവരി ആയിട്ടും ആക്രമണത്തില്‍ ഇസ്‌റാഈല്‍ യാതൊരു കുറവും വരുത്തിയിട്ടില്ല. ജനുവരി ഒന്നു മുതല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ 300ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 332 സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട്. കുട്ടികളും സ്ത്രീകളുമാണ് ഇതില്‍ ഭൂരിഭാഗം. 

ഗസ്സന്‍ പൊലിസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമവും പൊലിസ് നിര്‍ബാധം തുടരുന്നു. 


അതിശൈത്യവും ഗസ്സയെ ദുരിതത്തിലാക്കുന്നു.വേണ്ട വിധത്തിലുള്ള സജ്ജീകരണങ്ങള്‍ ഇല്ലാത്തതിനാല്‍ നവജാത ശിശുക്കള്‍ മരിക്കുന്നതായാണ് ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വരെ എട്ട് നവജാത ശിശുക്കള്‍ ശൈത്യംകാരണം മരിച്ചുവെന്നും ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

വെറും 35 ദിവസം മാത്രം പ്രായമുള്ള യൂസഫ് അഹമ്മദ് കല്ലൂബ് എന്ന നവജാത ശിശുവിനാണ് ഏറ്റവും ഒടുവില്‍ ജീവന്‍ നഷ്ടമായത്. ഒരു വശത്ത് ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണങ്ങള്‍ക്കിടെയാണ് അതിശൈത്യത്തിന് കൂടി ഫലസ്തനീകള്‍ ഇരയാകുന്നത്. ഗസ്സയിലെ കുറഞ്ഞ താപനിലയും, ക്യാമ്പിലെ വീടുകളില്‍ താപനില ക്രമീകരിക്കാനുള്ള സൗകര്യം ഇല്ലാത്തതുമാണ് കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അധികൃതര്‍ പറയുന്നു.

ശേഷിക്കുന്ന ആശുപത്രികളില്‍ ഇന്ധന ലഭ്യത ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അല്‍ അഖ്‌സ, നാസിര്‍, യൂറോപ്യന്‍ ആശുപത്രകളില്‍ ഇന്ധനം തീരുന്ന അവസ്ഥയിലാണുള്ളത്. 

യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്ത് ഏകദേശം 7,700 നവജാത ശിശുക്കള്‍ അപര്യാപ്തമായ ചുറ്റുപാടിലാണ് കഴിയുന്നതെന്ന് എന്നാണ് യുണൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി അറിയിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തില്‍ നാല് കുഞ്ഞുങ്ങള്‍ ഹൈപ്പോതെര്‍മിയ ബാധിച്ച് മരിച്ചതായി ഫലസ്തീന്‍ ന്യൂസ് ഏജന്‍സിയായ വഫ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശൈത്യം തുടങ്ങിയതോടെ ഗസ്സയില്‍ താപനില ഏറ്റവും താഴ്ന്ന നിലയിലായി. അഭയാര്‍ഥി ക്യാംപിലടക്കം താപനില ക്രമീകരിക്കാനുള്ള സൗകര്യമില്ല. തണുപ്പ് സഹിക്കാനാകാതെ കുഞ്ഞുങ്ങളും പ്രായമായവരും മരണ ഭീതിയിലാണ് കഴിയുന്നത്. 

അതേസമയം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും സൂചനയുണ്ട്. തങ്ങള്‍ അതിന്റെ അടുത്തെത്തിയെന്ന് യു.സെ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രതികരിച്ചു. ഗസ്സയിലെ ഇസ്‌റാഈലിന്റെ വംശഹത്യ യുദ്ധത്തില്‍ ഇതുവരെ 45,800ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 109,00 ത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആകാശത്തിലെ വിസ്മയം: എയര്‍ ഇന്ത്യയുടെ 'ഫ്‌ളയിങ് കാന്‍വാസ്' പുറത്തിറക്കി; രാജ്യത്ത് ആദ്യം

National
  •  4 days ago
No Image

കുവൈത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണശ്രമം; വിജയകരമായി പ്രതിരോധിച്ച് വ്യോമസേന, സുരക്ഷാ നിർദേശങ്ങൾ പാലിക്കണം

Kuwait
  •  4 days ago
No Image

കോഴിക്കോടിന്റെ വിനോദസഞ്ചാരത്തിന് കരുത്തേകാൻ കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്; സർവിസ് ഇന്ന് മുതൽ

Kerala
  •  4 days ago
No Image

ഇന്ധന വില കൂടാതിരിക്കാന്‍ നടപടിയുമായി കേന്ദ്രം; എക്‌സൈസ് തീരുവ വെട്ടിക്കുറച്ചു

National
  •  4 days ago
No Image

കവടിയാര്‍ കൊട്ടാരം മോഷണം: അന്വേഷണത്തോട് നിസ്സഹകരിച്ച് രാജകുടുംബം; പൊലിസിനെതിരെ പരാതി

Kerala
  •  4 days ago
No Image

നഴ്സുമാരുടെ അനിശ്ചിതകാല സമരം ഇന്നു മുതല്‍,സമരം സ്വകാര്യ ആശുപത്രികളില്‍; പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകില്ലെന്ന് യു.എന്‍.എ പ്രസിഡന്റ് 

Kerala
  •  4 days ago
No Image

കോങ്ങാട്-മലമ്പുഴ ഡീൽ വിവാദം: എ.കെ ബാലനെതിരെ ആഞ്ഞടിച്ച് വികെ ശ്രീകണ്ഡൻ; ബാലന് പ്രായാധിക്യം മൂലം കിളി പോയെന്ന് ആരോപണം

Kerala
  •  4 days ago
No Image

പള്ളിമതില്‍ ചാടിക്കടന്ന് കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി ഉപയോഗവും റീല്‍സ് ചിത്രീകരണവും; നാല് യുവാക്കള്‍ക്കെതിരെ കേസ്

Kerala
  •  4 days ago
No Image

വർഗീയ പ്രസ്ഥാനങ്ങളെ അക്കൗണ്ട് തുറക്കാൻ അനുവദിക്കരുത്: എ.കെ ആന്റണി

Kerala
  •  4 days ago
No Image

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദ് ചക്കാലശ്ശേരി അറസ്റ്റില്‍; മുസ്‌ലിം ലീഗില്‍ നിന്നും യുഡിഎഫില്‍ നിന്നും പുറത്താക്കി

Kerala
  •  4 days ago