HOME
DETAILS

ദക്ഷിണ കൊറിയന്‍ അപകടത്തില്‍ വഴിത്തിരിവ്; അപകടത്തിന് മുമ്പ് തന്നെ ജെജു വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകള്‍ തകരാറിലായെന്ന് അധികൃതര്‍

  
Web Desk
January 11, 2025 | 10:13 AM

Turning point in South Korean disaster The authorities said that the Jeju flights black boxes were damaged even before the accident

സോള്‍: 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡറുകളും അടങ്ങിയ ബ്ലാക്ക് ബോക്‌സുകള്‍ ദുരന്തത്തിന് നാല് മിനിറ്റ് മുമ്പുതന്നെ റെക്കോര്‍ഡിംഗ് നിര്‍ത്തിയെന്ന് ദക്ഷിണ കൊറിയന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു.

ഡിസംബര്‍ 29 ന് 181 യാത്രക്കാരും ജീവനക്കാരുമായി തായ്‌ലന്‍ഡില്‍ നിന്ന് ദക്ഷിണ കൊറിയയിലെ മുവാനിലേക്ക് പറക്കുകയായിരുന്നു ബോയിംഗ് 737 വിമാനം. മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം കോണ്‍ക്രീറ്റ് ബാരിയറില്‍ തട്ടി തീഗോളമാവുകയായിരുന്നു.

ദക്ഷിണ കൊറിയയില്‍ ഉണ്ടായ ഏറ്റവും വലിയ വ്യോമയാന ദുരന്തമായിരുന്നു ഇത്.

റണ്‍വേയുടെ അറ്റത്തുള്ള ലോക്കലൈസര്‍ ഒരു തടസ്സമാണ്. ഇത് വിമാനം ലാന്‍ഡിംഗിന് സഹായിക്കുന്നു. ഇത് അപകടത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ദക്ഷിണ കൊറിയന്‍, യുഎസ് അന്വേഷകര്‍ ഇപ്പോഴും തകര്‍ച്ചയുടെ കാരണം അന്വേഷിക്കുകയാണ്.

തങ്ങളുടെ അന്വേഷണത്തില്‍ പെട്ടികള്‍ നിര്‍ണായകമാണെന്ന് അന്വേഷകര്‍ പറഞ്ഞു. എന്നാല്‍ തകരാര്‍ സംഭവിച്ചത് എന്തുകൊണ്ടാണെന്ന് കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

181 പേരുമായി സഞ്ചരിച്ച വിമാനം ലാന്‍ഡിംഗിനിടെയാണ് അപകടത്തില്‍പെട്ടത്. ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9.03 നാണ് സംഭവം. യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ജെജു എയര്‍ വിമാനം 2216 തായ്‌ലന്‍ഡില്‍ നിന്ന് മടങ്ങുമ്പോള്‍ സൗത്ത് ജിയോല്ല പ്രവിശ്യയില്‍ വച്ചാണ് അപകടമുണ്ടായത്.

ബെല്ലി ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം സുരക്ഷാവേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരിന്നു. വിമാനത്തില്‍ പക്ഷിയിടിച്ചതും ലാന്‍ഡിങ് ഗിയറിന് വന്ന തകരാറും പ്രതികൂല കാലാവസ്ഥയുമാണ് അപകടകാരണം എന്നാണ് സൂചന. വിമാനത്തിലുണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും ആറ് പേര്‍ വിമാന ജീവനക്കാരുമാണ്.

ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 179 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രണ്ട് പേരെ രക്ഷപ്പെടുത്തി

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേസ് വിവരങ്ങൾ വിരൽത്തുമ്പിൽ: കോടതി നടപടികൾ ഇനി വാട്സ്ആപ്പിൽ

Kerala
  •  a month ago
No Image

നികുതിവെട്ടിപ്പ്: 25 അന്യസംസ്ഥാന ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ് 

Kerala
  •  a month ago
No Image

ദുർമന്ത്രവാദം: യുവതിയെ മദ്യം നൽകി പീഡിപ്പിച്ചു, വായിൽ ഭസ്മം കുത്തിനിറച്ചു; ഭർത്താവും പിതാവുമടക്കം മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  a month ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നത് നിർത്തിവെച്ചിട്ടില്ല; ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കുക: GDRFA

uae
  •  a month ago
No Image

കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം: മുഖ്യപ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  a month ago
No Image

ഓസ്ട്രേലിയൻ വിങ്‌ഗർ റയാൻ വില്യംസ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലേക്ക്; നേപ്പാളി ഡിഫെൻഡർ അബ്നീത് ഭാർതിയും പരിശീലന ക്യാമ്പിൽ

Football
  •  a month ago
No Image

കോഴിക്കോട് കസ്റ്റഡിയിലെടുത്ത പ്രതി പൊലിസ് ജീപ്പിൽ നിന്ന് ചാടി രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതം

Kerala
  •  a month ago
No Image

വയനാട് മീനങ്ങാടിയിൽ മോഷണം: 12 പവനും 50,000 രൂപയും കവർന്നു

Kerala
  •  a month ago
No Image

സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡന്റാകാൻ കെ. ജയകുമാർ ഐഎഎസ്; അന്തിമ തീരുമാനം നാളെ

Kerala
  •  a month ago
No Image

തൃശൂരിൽ ജ്വല്ലറിക്കു മുമ്പിൽ സംശയാസ്പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്തു; പിന്നാലെ തെളിഞ്ഞത് വൻ മോഷണങ്ങൾ; യുവതികൾ അറസ്റ്റിൽ

Kerala
  •  a month ago