HOME
DETAILS

അതിവേഗത്തില്‍ ഗസ്സയിലെ മധ്യസ്ഥ ചര്‍ച്ച; കരട് രൂപം ഖത്തര്‍ ഇരുവിഭാഗത്തിനും നല്‍കി; ഈ ആഴ്ച തന്നെ സാധ്യമെന്ന് യു.എസ് | Gaza ceasefire deal

  
January 14, 2025 | 1:44 AM

Negotiators seek to finalize Gaza ceasefire deal

ദോഹ: കഴിഞ്ഞ 15 മാസത്തിലേറെയായി ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തിവരുന്ന കൂട്ടക്കുരുതിക്ക് അറുതിവരുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. കരാറിന്റെ അന്തിമ കരട് ഇസ്‌റാഈലിനും ഹമാസിനും നല്‍കിയതായി മധ്യസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച തന്നെ കരാര്‍ സാധ്യമാകുമെന്ന് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു. 

ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ എന്നതാണ് കരാറിന്റെ കാതല്‍. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരാറില്‍ വഴിത്തിരിവുണ്ടായതെന്നും ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നും ഖത്തര്‍ അറിയിച്ചു.

പ്രധാനവിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുള്ളതായി ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ അന്തിമതീര്‍പ്പിലെത്തുമെന്നാണ് കരുതുന്നതെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്‌ചെയ്തു. കരാറിലെ വിവരങ്ങള്‍ ഇസ്‌റാഈല്‍ ഭരണകൂടത്തെ മൊസാദ് അറിയിച്ചതായി ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട്‌ചെയ്തു.

യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും. 

അതേസമയം, 24 മണിക്കൂറിനിടെ 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണം 464 ദിവസം പിന്നിട്ടതോടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46,584 ആയി.

Negotiators seek to finalize Gaza ceasefire deal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്റ്റുകള്‍ക്ക് വാറ്റ് റീഫണ്ട് പദ്ധതി പ്രഖ്യാപിച്ച് ഒമാന്‍ നികുതി അതോറിറ്റി

oman
  •  7 days ago
No Image

'ഞാൻ ആരെയെങ്കിലും സമാധാന നോബലിന് നാമനിർദ്ദേശം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ശൈഖ് മുഹമ്മദ് ബിൻ സായിദിനെ ആയിരിക്കും'; പ്രഖ്യാപനവുമായി തിമോർ-ലെസ്റ്റെ പ്രസിഡന്റ്

uae
  •  7 days ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: കേരളമടക്കം 5 സംസ്ഥാനങ്ങളിലേക്ക് 1444 നിരീക്ഷകർ; പരിശീലനം ഡൽഹിയിൽ തുടങ്ങി

Kerala
  •  7 days ago
No Image

ഒടുവിൽ സഞ്ജുവും വീണു; ലോകകപ്പിൽ ചരിത്രമെഴുതി വൈഭവ് സൂര്യവംശി

Cricket
  •  7 days ago
No Image

ദുബൈയിൽ കാണാതായ രണ്ട് പെൺകുട്ടികളെ കണ്ടെത്തി; രക്ഷകരായി പ്രവാസി ദമ്പതികൾ

uae
  •  7 days ago
No Image

റമദാൻ 2026: യുഎഇയിലെ സ്വകാര്യ മേഖലയിൽ പ്രവൃത്തി സമയം കുറയ്ക്കുന്നത് നിർബന്ധം; നിയമം ലംഘിച്ചാൽ കടുത്ത പിഴ

uae
  •  7 days ago
No Image

പുതിയ അധ്യയനവർഷത്തിന് മുന്നൊരുക്കമായി കേരളം; 68 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  7 days ago
No Image

ലോകത്തിൽ ഒന്നാമനായി മലയാളി താരം; തകർത്തത് 14 വർഷത്തെ ചരിത്രം

Cricket
  •  7 days ago
No Image

പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നെന്ന് സൂചന

Kerala
  •  7 days ago
No Image

2 കോടി രൂപയുടെ കടബാധ്യത, പഠനം മുടങ്ങിയ കുട്ടിക്കാലം; ഡൽഹിയിലെ സഹോദരിമാരുടെ മരണത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

National
  •  7 days ago