
കീഴടങ്ങാതെ ഹമാസ്, പ്രഖ്യാപിത അപ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ ഇസ്റാഈല്‍; ഗസ്സയില്‍ തോറ്റതാര്

ലോകം ഇന്നേവരെ കാണാത്തത്രയും ക്രൂരവും നീചവുമായ ആക്രമണ പരമ്പരകള്‍ക്ക് ശേഷം ഇസ്റാഈല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുന്നു. 15 മാസം നിര്‍ത്താതെ കൂട്ടക്കൊലകള്‍ നടത്തിയിട്ടും പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ തങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണെ സയണിസ്റ്റ് ഭീകര രാഷ്ട്രം വെടി നിര്‍ത്തലിന് തയ്യാറായിട്ടുള്ളത്.
ഹമാസിനെ നശിപ്പിക്കുക, ഗസ്സയിലെ ഇസ്റാഈലി തടവുകാരെ മോചിപ്പിക്കുക, ഗസ്സയുടെ പ്രാന്തപ്രദേശങ്ങളില്‍ കഴിയുന്ന സയണിസ്റ്റ് കുടിയേറ്റക്കാര്‍ക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുക തുടങ്ങിയവ ഇസ്റാഈലിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു.
ലക്ഷ്യ സാധ്യത്തിനായി ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പരിവാരങ്ങളും കാട്ടിക്കൂട്ടിയ ക്രൂരകൃത്യങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, വയോധികര്‍...പതിനായിരക്കണക്കിന് നിരപരാധികളായ മനുഷ്യരെ അവര്‍ കൊന്നൊടുക്കി. ഏറ്റവും വികസിതമായ മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണങ്ങള്‍.
ലോകരാജ്യങ്ങള്‍ പലപ്പോഴും പ്രത്യക്ഷമായോ പരോക്ഷമായോ ഈ ഭീകരതക്ക് കൂട്ടുനിന്നു. ഒന്നും പ്രതികരിക്കാതെ ചിലര്‍ മൗനത്തിന്റെ കൂട്ടിലൊളിച്ചു. അമേരിക്കയും ശിങ്കിടികളും മാത്രമല്ല അറബ് രാജ്യങ്ങള്‍ പോലും ഗസ്സക്കെതിരായ ആക്രമണങ്ങളില്‍ പലപ്പോഴും ക്രൂരമായ മൗനം പാലിച്ചു.
ഇതിനെല്ലാം ശേഷവും പക്ഷേ നെതന്യാഹുവിന്റെ സൈന്യത്തിന് ചുരുക്കം ചില ഇസ്റാഈലി തടവുകാരെ ഒഴികെ മോചിപ്പിക്കാന്‍ കഴിഞ്ഞില്ല. അതും വംശഹത്യയുടെ 54 ദിവസങ്ങള്‍ക്ക് ശേഷം, ഫലസ്തീന് പ്രതിരോധ മുന്നണിയുമായുണ്ടാക്കിയ കരാറിലൂടെ മാത്രം. അന്ന് ഹമാസ് വിട്ടയക്കില്ല എന്ന ഒരു തീരുമാനമാണ് എടുത്തിരുന്നതെങ്കില്‍ ഒരാളെ മോചിപ്പിക്കാന്‍ കഴിയാത്ത തീര്‍ത്തും പരാജിയതനായ ഒരു ഭരണാധികാരി ആകുമായിരുന്നു നെതന്യാഹു ഇസ്റാഈല്‍ ജനതക്ക് മുന്നില്‍.
ഒടുവില്‍ 467 ദിവസത്തെ 'ലൈവ് സ്ട്രീം വംശഹത്യ'ക്ക് ശേഷം, ഈ രാത്രി നെതന്യാഹു മുട്ടുകുത്തിയിരിക്കുകയാണ്. ഇസ്റാഈലി തടവുകാരുടെ മോചനം ഉറപ്പുനല്‍കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ ഹമാസുമായി സമ്മതിച്ചിരിക്കുകയാണ്.
എന്നാല്‍ ഇസ്റാഈലിന് മുന്നില്‍ കീഴടങ്ങിയില്ല എന്ന അഭിമാനത്തോടെയാണ് ഗസ്സയും ഹമാസും ലോകത്തിനു മുന്നില്‍ നില്‍ക്കുന്നത്. കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കുമ്പോള്‍, യുദ്ധസമയത്ത് ഹമാസ് മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും ഏതാണ്ട് പൂര്‍ണ്ണമായും അംഗീകരിക്കപ്പെട്ടതായി കാണാം. അതേസമയം, നെതന്യാഹുവിന്റെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടിട്ടില്ലെന്നതും വളരെ വ്യക്തമാണ്. ഹമാസ് നേതാവ് യഹ്യ അല്‍ സിന്‍വാറിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ചതുപ്പുകളിലേക്കാണ് അധിനിവേശകര്‍ കൂപ്പുകുത്തിയിരിക്കുന്നത്.
അതേസമയം, ഈ കെടുതികളില്‍ നിന്ന് രാഷ്ട്രീയമായും സായുധമായും എങ്ങനെ ഉയിര്ത്തെഴുന്നേല്ക്കുന്നു എന്നത് ഹമാസ് നേരിടാനിരിക്കുന്ന വെല്ലുവിളി തന്നെയാണ്. ഹമാസിനെ മുന്നില്‍ നിന്ന് നയിച്ച പല നേതാക്കളും ഈ കാലയളവില്‍ ഇല്ലാതായിരിക്കുന്നു. ഹമാസിന്റെ മുഖവും മസ്തിഷ്കവുമായിരുന്ന നേതൃനിര ഏതാണ്ട് പൂര്‍ണമായി ഇല്ലാതായിരിക്കുന്നുവെന്ന് തന്നെ വേണം കരുതാന്‍. ചുരുക്കിപ്പറഞ്ഞാല്‍ സ്ഥാപിക്കപ്പെട്ട ശേഷം ഇത്രമേല്‍ ശക്തമായൊരു പരീക്ഷണ കാലഘട്ടം ഹമാസും കടന്നുപോയിട്ടുണ്ടാവില്ല.
ഹമാസിനെ ഇല്ലാതാക്കുക എന്നതോടൊപ്പം ഗസ്സയെ പൂര്‍ണമായും പുറന്തള്ളുക എന്ന ഗൂഢപദ്ധതി കൂടിയുണ്ടായിരുന്നു ഇസ്റാഈലിന്. 1948 ലും 1967 ലേയും പോലെ വലിയ തോതിലുള്ള അഭയാര്‍ഥി പ്രവാഹം ഗസ്സയില്‍ നിന്ന് ഈജിപ്തിലെ സീനായിലേക്ക് ഉണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചു.
''റഫ ഇപ്പോഴും തുറന്നുതന്നെയുണ്ട്. ആര്‍ക്കും അതുവഴി പുറത്തുപോകാം. അങ്ങനെ പോകാന്‍ ഞാനവരെ ഉപദേശിക്കുന്നു' എന്ന ഐ.ഡി.എഫിന്റെ അന്താരാഷ്ട്ര വക്താവ് റിച്ചാര്‍ഡ് ഹെഷ്റ്റിന്റെ പ്രസ്താവന ഇസ്റാഈലിന്റെ ഈ ലക്ഷ്യം തുറന്നു കാട്ടുന്നതായിരുന്നു. 2023 ഒക്ടോബര്‍ 10നാണ് ഹെഷ്റ്റ് ഈ പ്രസ്താവന നടത്തിയത്. ഗസ്സയില്‍ ആക്രമണം കടുപ്പിച്ച് അവിടെയുള്ളവരെ റഫ അതിര്‍ത്തി വഴി സീനായ് മേഖലയിലേക്ക് പുറംതള്ളാനുള്ള ഈ സയണിസ്റ്റ് ഗൂഢപദ്ധതിക്കെതിരെ അപ്പോള്‍ തന്നെ പ്രതിഷേധമുയര്‍ന്നു. കാര്യം കൈവിടുമെന്ന് തോന്നിയ ഐ.ഡി.എഫ് ഇത് നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
2005ല്‍ ഗസ്സയില്‍ നിന്ന് ഒഴിപ്പിച്ച കുടിയേറ്റ കേന്ദ്രങ്ങള്‍ കൂടുതല്‍ വിശാലമായി പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളും അതിനിടയില്‍ നടക്കുന്നുണ്ടായിരുന്നു. 'റിട്ടേണിങ് ഹോം' എന്ന മുദ്രാവാക്യവുമായി ഗസ്സയില്‍ വീണ്ടും സെറ്റില്‍മെന്റുകള്‍ ആരംഭിക്കുന്നതിനുള്ള ക്യാംപയിന് വരെ തുടങ്ങിയിരുന്നു തീവ്ര വലതുപക്ഷ കക്ഷികള്‍. ഇതോടൊപ്പം വെസ്റ്റ് ബാങ്ക് പൂര്‍ണമായും പിടിച്ചടക്കാനുള്ള ശ്രമങ്ങളും ഒരു ഭാഗത്ത് പുരോഗമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഒന്നും ലക്ഷ്യം കണ്ടില്ല.
പതിനായിരക്കണക്കിന് മനുഷ്യരുടെ മയ്യിത്തുകള്‍ക്കു മേല്‍ കയറി നിന്ന് ഇസ്റാഈല്‍ വിജയാരവം മുഴക്കുന്നുണ്ടെങ്കിലും പരാജയത്തിന്റെ അപമാനം മറക്കാനുള്ള അട്ടഹാസം മാത്രമാണതെന്നാണ് ഇതെല്ലാം വിളിച്ചു പറയുന്നത്. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളുമടക്കം അരലക്ഷത്തോളം മനുഷ്യരെ കൊന്നൊടുക്കിയതും ഗസ്സയിലെ ഭൗതിക സംവിധാനങ്ങളെല്ലാം ഭസ്മമാക്കിയതും ഗസ്സയെ മുഴുവന്‍ തെരുവിലിറക്കിയതും ലക്ഷത്തിലേറെ മനുഷ്യരെ പാതി ജീവനായി അവശേഷിപ്പിച്ചതും മാത്രമാണ് ഇസ്റാഈലിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നത്.
After 15 months of relentless attacks, Israel has decided to withdraw from Gaza, ending a period of unprecedented violence. Despite declaring its goals to destroy Hamas, free Israeli prisoners, and secure safe returns for Zionist settlers in Gaza, Israel's objectives remain unfulfilled.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• a day ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• a day ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• a day ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• a day ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• a day ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• a day ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• a day ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന് ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• a day ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• a day ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• a day ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• a day ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• a day ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• a day ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• a day ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• a day ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• a day ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• a day ago
'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി
National
• a day ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• a day ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• a day ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• a day ago