ഒറ്റ റൺസിൽ ഇതിഹാസ നേട്ടം; ടി-20യിൽ ചരിത്രം സൃഷ്ടിച്ച് സഞ്ജു സാംസൺ
അഹമ്മദാബാദ്: 2026 ടി-20 ലോകകപ്പ് ഫൈനൽ പോരാട്ടത്തിന് തുടക്കമായിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരിക്കുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ സഞ്ജു സാംസൺ ഒരു പുതിയ നാഴികക്കല്ലും സ്വന്തമാക്കിയിരിക്കുകയാണ്.
മത്സരത്തിൽ ഒരു റൺസ് നേടിയതോടെ ടി-20യിൽ ഇന്ത്യക്ക് വേണ്ടി വിക്കറ്റ് കീപ്പർ എന്ന നിലയിൽ 1000 റൺസ് പൂർത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്. ആദ്യ ഓവറിലെ മാറ്റ് ഹെൻറി എറിഞ്ഞ ഓവറിലെ അഞ്ചാം പന്തിൽ സിക്സർ പറത്തിയാണ് സഞ്ജു ഈ നേട്ടത്തിലേക്ക് നടന്നുകയറിയത്.
ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഇന്ത്യൻ ഇതിഹാസ നായകൻ എംഎസ് ധോണിയാണ് ഈ നേട്ടത്തിലെത്തിയ ആദ്യ താരം. ധോണി 98 ടി-20 മത്സരങ്ങളിൽ നിന്നും ഇന്ത്യക്ക് വേണ്ടി 1617 റൺസാണ് നേടിയിട്ടുള്ളത്. 996 റൺസ് നേടിയ റിഷബ് പന്താണ് ഈ നേട്ടത്തിൽ സഞ്ജുവിന് പുറകിൽ മൂന്നാം സ്ഥാനത്തുള്ളത്. 545 റൺസ് നേടിയ ഇഷാൻ കിഷൻ ആണ് നാലാമൻ. ഇന്റർനാഷണൽ ടി-20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറാണ്. 3592 റൺസാണ് താരം വിക്കറ്റ് കീപ്പർ എന്ന നിലയിൽ നേടിയത്.
ഇന്ത്യ പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ) ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബൈ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ
ടിം സീഫെർട്ട് (വിക്കറ്റ് കീപ്പർ), ഫിൻ അല്ലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി.
Sanju Samson has also achieved a new milestone in T20Is. With his one-run knock against New Zealand in the T20 World Cup final, Sanju became the second Indian to score 1000 runs as a wicketkeeper for India in T20Is. Sanju is the second Indian to achieve this feat, after Indian legend MS Dhoni was the first to achieve this feat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."