
പാറശാല ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാവിധി നാളെ

തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു. മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനാണ്. ശിക്ഷാ വിധി നാളെയുണ്ടാകും.
ഏറെ കോളിളക്കം സൃഷ്ടിച്ച നെയ്യാറ്റിന്‍കര ഷാരോണ്‍ രാജ് വധക്കേസില്‍ മൂന്നു വര്‍ഷത്തെ വിചാരണയ്ക്കു ശേഷമാണ് നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ.എം ബഷീറാണ് വിധി പറയുന്നത്. ഒന്നാം പ്രതി ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടിലേക്കു ക്ഷണിച്ച് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാത്തതാണു കൊലപാതകത്തില്‍ കലാശിച്ചത്.
സൈന്യത്തില്‍ ജോലിയുള്ള വ്യക്തിയുമായി വിവാഹം തീരുമാനിച്ചതിനു പിന്നാലെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്നും പൊലിസ് കണ്ടെത്തി. ഗ്രീഷ്മയും അമ്മയും അമ്മാവനുമാണ് കേസിലെ പ്രതികള്‍. വിഷം കൊടുക്കല്‍, കൊലപാതകം, അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ഗ്രീഷ്മ ചെയ്തെന്നു തെളിഞ്ഞതായി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി.എസ് വിനീത്കുമാര്‍ വാദിച്ചു.
ഗ്രീഷ്മയുടെ അമ്മ സിന്ധുവിനും അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ക്കുമെതിരെ, തെളിവു നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടര്‍ പറഞ്ഞു. ഷാരോണിന്റെ മരണമൊഴിയാണു കേസില്‍ നിര്‍ണായകമായത്. 2022 ഒക്ടോബര്‍ 20ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് ലെനി തോമസാണ് മെഡി. കോളജ് ആശുപത്രിയിലെത്തി മരണമൊഴി രേഖപ്പെടുത്തിയത്. ഗ്രീഷ്മ നല്‍കിയ ഒരു ഗ്ലാസ് കഷായമാണ് കുടിച്ചതെന്നു ഷാരോണ്‍ പറഞ്ഞിരുന്നു. വിഷം കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തിലും തെളിഞ്ഞിരുന്നു. 'പാരക്വറ്റ്' എന്ന കളനാശിനിയാണ് കഷായത്തില്‍ കലര്‍ന്നിരുന്നതെന്നു വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തു.
ഗ്രീഷ്മ ചതിച്ചെന്നു ഷാരോണ്‍ സുഹൃത്ത് റെജിനോടു പറഞ്ഞതും കേസില്‍ നിര്‍ണായകമായി. ഗ്രീഷ്മ ചതിച്ചെന്നു മരണത്തിനു രണ്ടു ദിവസം മുന്‍പ് ഷാരോണ്‍ പറഞ്ഞിരുന്നതായി പിതാവ് ജയരാജ് പൊലിസിനോടു പറഞ്ഞിരുന്നു. ചതിച്ചതാണെന്നും കഷായത്തില്‍ എന്തോ കലക്കിത്തന്നെന്നും ഷാരോണ്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു പറഞ്ഞെന്നാണു ജയരാജിന്റെ മൊഴി.
2022 ഒക്ടോബര്‍ 14ന് ഗ്രീഷ്മയുടെ വീട്ടില്‍വച്ച് കഷായം കഴിച്ചതിനെ തുടര്‍ന്നാണു മുര്യങ്കര ജെ.പി ഹൗസില്‍ ജയരാജിന്റെ മകനും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാര്‍ഥിയുമായ ജെ.പി ഷാരോണ്‍രാജ് (23) മരിച്ചത്. പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദിച്ചു. തുടര്‍ന്നു വൃക്കകളുടെയും മറ്റ് ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമാകുകയും ചെയ്തു. പല ആശുപത്രികളിലും ചികിത്സ തേടിയ ശേഷം 19നാണ് മെഡി. കോളജ് ആശുപത്രിയില്‍ എത്തിച്ചത്. 25ന് മരിച്ചു. കുടുംബത്തിന്റെ പരാതിയില്‍, അസ്വാഭാവിക മരണത്തിനു പാറശാല പൊലീസ് കേസെടുത്തു. തുടര്‍ന്നാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ഒരു വര്‍ഷത്തിലധികമായി ഷാരോണും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ ഷാരോണ്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യറായില്ല. ഇതെ തുടര്‍ന്നാണ് ഗ്രീഷ്മയും, അമ്മ സിന്ധുവും, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു തവണ ജ്യൂസില്‍ അമിത ഡോസിലുഉള്ള മരുന്ന് നല്‍കിയെങ്കിലും കയ്പ് കാരണം ഷാരോണ്‍ കുടിച്ചില്ല. തുടര്‍ന്നാണ് കഷായത്തില്‍ കളനാശിനി ചേര്‍ത്ത് നല്‍കിയത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തിയത്. ഈ മാസം 3ന് അന്തിമവാദം പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പുതിയ പൊലിസ് മേധാവി ആര്; നടപടികൾ ആരംഭിച്ച് സർക്കാർ; ആറ് ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ ഡിജിപിയോട് ആവശ്യപ്പെട്ടു
Kerala
• 3 days ago
പെരിന്തൽമണ്ണയിൽ കാര്‍ വർക്ക് ഷോപ്പിൽ തീപിടുത്തം; നിരവധി കാറുകൾ കത്തി നശിച്ചു
Kerala
• 3 days ago
യുഎഇയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ ചിറക്; ഇത്തിഹാദ് സാറ്റ് വിക്ഷേപണം ഇന്ന്
uae
• 3 days ago
കാനഡക്ക് പുതിയ പ്രധാനമന്ത്രി; മാർക് കാർണി സത്യപ്രതിജ്ഞ ചെയതു;
International
• 3 days ago
യുക്രൈൻ സൈനികരുടെ ജീവൻ രക്ഷിക്കാൻ പുടിനോട് അഭ്യർത്ഥിച്ച് ട്രംപ്
International
• 4 days ago
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഞാൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ തോൽക്കില്ലായിരുന്നു: ഇന്ത്യൻ സൂപ്പർതാരം
Cricket
• 4 days ago
36 രാജ്യങ്ങളും സാക്ഷിയായ മെസിയുടെ ഗോൾ വേട്ട; അമ്പരിപ്പിച്ച് അർജന്റൈൻ ഇതിഹാസം
Football
• 4 days ago
ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ
National
• 4 days ago
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ; തകർപ്പൻ റെക്കോർഡിൽ റയലിന് രണ്ടാം സ്ഥാനം, ഒന്നാമതുള്ളത് ചില്ലറക്കാരല്ല
Football
• 4 days ago
സുവർണ ക്ഷേത്രത്തിൽ ഇരുമ്പ് വടിയുമായി ആക്രമണം; അഞ്ച് പേർക്ക് പരുക്ക്, ഹരിയാന സ്വദേശി പിടിയിൽ
National
• 4 days ago
കുട്ടിയെ മടിയിലിരുത്തിയുള്ള ഡ്രൈവിങ്ങ് സ്മാർട് റഡാർ പിടികൂടി; ഡ്രൈവർക്കെതിരെ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 4 days ago
40ാം വയസ്സിൽ യൂറോപ്പ് കീഴടക്കാൻ റൊണാൾഡോ; വമ്പൻ പോരിനൊരുങ്ങി പറങ്കിപ്പട
Football
• 4 days ago
ഷിന്ദഗയില്‍ റമദാന് ആശംസകള്‍ നേര്‍ന്നവരെ സ്വീകരിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് തൊഴിലുടമ ഇരിപ്പിടം, കുട, കുടി വെള്ളം എന്നിവ നല്‍കണം; സര്‍ക്കുലര്‍ പുറത്തിറക്കി തൊഴില്‍ വകുപ്പ്
Kerala
• 4 days ago
ഓപ്പറേഷന് ക്ലീന്‍ സ്റ്റേറ്റ്; എട്ട് ദിവസത്തില്‍ പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്
Kerala
• 4 days ago
മയാമിക്ക് വേണ്ടിയല്ല, കരിയറിന്റെ അവസാനത്തിൽ മെസി ആ ക്ലബ്ബിലാണ് കളിക്കേണ്ടത്: മുൻ ബാഴ്സ താരം
Football
• 4 days ago
കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്
Kerala
• 4 days ago
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്ന് പറന്നുയരാന്‍ ഒരുങ്ങി യുഎഇയുടെ ഇത്തിഹാദ്-സാറ്റ്
uae
• 4 days ago
യുഎഇയിൽ മൂടൽമഞ്ഞ് തുടരുമെന്ന് പ്രവചനം; മാർച്ച് 16 മുതൽ 18 വരെ മഴ
uae
• 4 days ago
അനധികൃതമായി അതിര്‍ത്തികടന്നു; 80ലധികം പേരെ നാടുകടത്തി ഒമാന്‍
oman
• 4 days ago
അബൂദബിയിൽ പുതിയ സംവിധാനം; കോടതി ഫീസ്, നോട്ടറി സേവനങ്ങൾ തുടങ്ങിയവക്ക് ഇനി ഗഡുക്കളായി പണമടക്കാം
uae
• 4 days ago