HOME
DETAILS

ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് 14 വര്‍ഷം തടവുശിക്ഷ

  
Shaheer
January 17 2025 | 08:01 AM

Former Pakistan Prime Minister Imran Khan sentenced to 14 years in prison in land corruption case

ലാഹോര്‍: അല്‍ ഖാദിര്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി അഴിമതി കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാം ഖാനെ 14 വര്‍ഷത്തെ തടവു ശിക്ഷ വിധിച്ച് പാകിസ്ഥാനിലെ പ്രാദേശിക കോടതി. ഇതേ കേസില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യ ബുഷ്‌റ ബീബിയെ കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് മുതല്‍ ഖാന്‍ ജയിലില്‍ കഴിയുന്ന റാവല്‍പിണ്ടി നഗരത്തിലെ ഒരു അഴിമതി വിരുദ്ധ കോടതിയാണ് ഇമ്രാന്‍ ഖാന്‍ അഭിമുഖീകരിച്ച ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടിന്റെ കാര്യത്തില്‍ വിധി പുറപ്പെടുവിച്ചത്.

വ്യത്യസ്ത കാരണങ്ങളാല്‍ മൂന്ന് തവണ മാറ്റിവെച്ച വിധി അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി നസീര്‍ ജാവേദ് റാണയാണ് പ്രഖ്യാപിച്ചത്. അദില ജയിലില്‍ സ്ഥാപിച്ച താല്‍ക്കാലിക കോടതിയിലാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്.

ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ (NAB) 2023 ഡിസംബറിലാണ് ഇമ്രാന്‍ ഖാന്‍ (72), ഭാര്യ ബുഷ്‌റ ബീബി (50) എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തത്. പ്രതികള്‍ രാജ്യത്തിന് 190 ദശലക്ഷം പൗണ്ടിന്റെ നഷ്ടം വരുത്തിയെന്ന് ആരോപിച്ചായിരുന്നു കേസെടുത്തത്.

14 വര്‍ഷം ഇമ്രാന്‍ ഖാനെ ജയിലിലാക്കിയ അല്‍ ഖാദിര്‍ ട്രസ്റ്റ് കേസ് എന്താണ്?

ഒരു വസ്തു കച്ചവടക്കാരനുമായി ഒത്തുതീര്‍പ്പിന്റെ ഭാഗമായി യുകെയിലെ നാഷണല്‍ ക്രൈം ഏജന്‍സി പാക്കിസ്ഥാനിലേക്ക് തിരിച്ചയച്ച 50 ബില്യണ്‍ പിആര്‍ തുക ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് കേസ്.

ഇമ്രാന്‍ ഖാന്‍ അധികാരത്തിലിരുന്നപ്പോള്‍ വെളുപ്പിച്ച കള്ളപ്പണത്തിന് പകരമായി ഒരു റിയല്‍ എസ്റ്റേറ്റ് വ്യവസായിയില്‍ നിന്ന് ഭൂമി സമ്മാനമായി സ്വീകരിച്ചുവെന്നതാണ് ദമ്പതികള്‍ക്കെതിരെയുള്ള ആരോപണം.

വ്യവസായിയായ മാലിക് റിയാസിനെ മറ്റൊരു കേസില്‍ പിഴയടയ്ക്കാന്‍ ഖാന്‍ അനുവദിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു. വെളുപ്പിച്ച 190 മില്യണ്‍ ബ്രിട്ടീഷ് പൗണ്ടd 2022 ല്‍ ബ്രിട്ടീഷ് അധികാരികള്‍ പാകിസ്ഥാന്റെ ദേശീയ ഖജനാവിലേക്ക് തിരികെ നിക്ഷേപിച്ചു.

ഇമ്രാന്‍ ഖാനേയും ഭാര്യയേയും യൂണിവേഴ്‌സിറ്റി സ്ഥാപിക്കാന്‍ സഹായിച്ച വ്യവസായിയുടെ വ്യക്തിപരമായ നേട്ടത്തിനായി ഫണ്ട് റീഡയറക്ട് ചെയ്‌തെന്നാണ് ആരോപണം.

ഝലമിലെ അല്‍ ഖാദിര്‍ സര്‍വകലാശാലയ്ക്കായി 458 കനാല്‍ ഭൂമി ഏറ്റെടുത്തതുള്‍പ്പെടെ ഈ ഒത്തുതീര്‍പ്പില്‍ നിന്ന് പ്രയോജനം നേടിയതായി അല്‍ ഖാദിര്‍ ട്രസ്റ്റിന്റെ ട്രസ്റ്റി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്റെ ഭാര്യക്കു മേല്‍ ആരോപിക്കപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  21 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  37 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago