HOME
DETAILS

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസ്: കോടതിയില്‍ രഹസ്യമൊഴി നൽകി കലാ രാജു

  
Web Desk
January 22, 2025 | 2:17 PM

Koothattukulam kidnapping case Kala Raju gave confidential statement in court

കൂത്താട്ടുകുളം: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകലിന് ഇരയായ  സിപിഎം കൗൺസിലർ കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി. ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന്  കലാ രാജു പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നും കല കോടതിയിൽ വെളിപ്പെടുത്തി. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സിപിഎമ്മിൽ തുടരാൻ ആഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി. 

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തിനിടെയാണ് കൂത്താട്ടുകുളം കൗൺസിലിറായ കല രാജുവിനെ സിപിഎം തട്ടിക്കൊണ്ടുപോയെന്ന് പരാതി ഉയർന്നത്. തൻ്റെ കാല് കാറിൽ കുടുങ്ങിയപ്പോൾ വെട്ടിമാറ്റി തരാമെന്ന് മകനേക്കാൾ പ്രായം കുറവുള്ള സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തിയെന്നും കല രാജു പറഞ്ഞിരുന്നു. തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കലാ രാജു ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നത്.

തട്ടിക്കൊണ്ടുപോയത് സിപിഎം പ്രവർത്തകരാണ്. തന്നോട് വളരെ മോശം ഭാഷയിലാണ് സംസാരിച്ചതെന്നും വലിച്ചിഴച്ച് കാറിൽ കയറ്റി ദേഹോപദ്രവം ചെയ്തുവെന്നും കലാ രാജു പറഞ്ഞിരുന്നു. തൻ്റെ വസ്ത്രം വലിച്ചഴിച്ചു. തട്ടിക്കൊണ്ടു പോയതിനുശേഷം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് തന്നെ എത്തിക്കുകയായിരുന്നു. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ എത്തിച്ചില്ല, നെഞ്ചുവേദന അനുഭവപ്പെട്ടപ്പോൾ ഗ്യാസിന്റെ ഗുളിക തന്നുവെന്നും കലാ രാജു പറഞ്ഞിരുന്നു. ഇവരെ കൂത്താട്ടുകുളം ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് സിപിഎം കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. സിപിഎം കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി, നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയ‍ർമാൻ, പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവരടക്കം 45 പേരെ പ്രതിയാക്കി കലാ രാജുവിൻ്റെ മകൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.ഈ കേസിന്റെ തുടർച്ചയുടെ ഭാഗമായാണ് കലാ രാജു കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകിയത്  

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രസീൽ രണ്ടടിച്ചാൽ ജർമനിയുടെ ആ 'ഏഴ് ഗോൾ' അഹങ്കാരം നാളെ തീരും? കാനറികളെ കാത്തിരിക്കുന്നത് ലോക റെക്കോർഡ്

Football
  •  5 days ago
No Image

ഒരു കല്ലറയില്‍ രണ്ട് മൃതദേഹം?; സംഭവം കണ്ണൂര്‍ ഇരിട്ടിയിലെ സെമിത്തേരിയില്‍, ദുരൂഹത

Kerala
  •  5 days ago
No Image

നടപ്പാതയിലൂടെ നടക്കുക പൗരന്റെ മൗലികാവകാശം; പ്രത്യേക നിയമം വേണമെന്ന് സുപ്രിംകോടതി

National
  •  5 days ago
No Image

ധൈര്യമുണ്ടെങ്കിൽ ബോക്സിങ് റിങ്ങിലിറങ്ങിലേക്ക് വാ, പരസ്യം വെച്ചുള്ള കളി വേണ്ട; ഹർഭജന് നേരെ ഓപ്പൺ ചലഞ്ചുമായി ശ്രീശാന്ത്

Cricket
  •  5 days ago
No Image

ബ്രഹ്മപുത്രയിൽ ചൈന ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് നിർമിക്കുന്നു; ഇന്ത്യക്ക് ജലബോംബാകുമോ? ┃in-depth

International
  •  5 days ago
No Image

ബജറ്റിൽ ഭാവികേരളത്തിനുള്ള ബ്ലൂപ്രിന്റില്ല; എല്‍ഡിഎഫ് പദ്ധതികള്‍ക്ക് പേരുമാറ്റം മാത്രം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  5 days ago
No Image

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ് ബാബു അന്തരിച്ചു

Kerala
  •  5 days ago
No Image

24 വർഷത്തെ ലോക റെക്കോർഡ് തകർത്ത് സ്വിസ് വിസ്മയം; ഫിഫ ലോകകപ്പിൽ ചരിത്രമെഴുതി ജൊഹാൻ മൻസമ്പി

Football
  •  5 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് ഞായറാഴ്ച്ച മുതല്‍ മഴ ശക്തമാകും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  5 days ago