HOME
DETAILS

11 പേര്‍ കൊല്ലപ്പെട്ട സ്വീഡനിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

  
Shaheer
February 08 2025 | 02:02 AM

UAE strongly condemns the attack in Sweden in which 11 people were killed

അബൂദബി: സ്വീഡനിലെ ഒറെബ്രോയിലെ ഒരു വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ശക്തമായി അപലപിച്ച് യുഎഇ.

ഇത്തരം ക്രൂര പ്രവൃത്തികളെ യുഎഇ ശക്തമായി അപലപിക്കുന്നതായും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും  എക്കാലത്തേക്കുമായി തള്ളിക്കളയുന്നതായും വിദേശകാര്യ മന്ത്രാലയം (MoFA) ഒരു പ്രസ്താവനയില്‍ അറിയിച്ചു.

സ്വീഡനിലെ സര്‍ക്കാരിനോടും ജനങ്ങളോടും, ഈ ഹീനമായ ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

എന്താണ് സ്വീഡനില്‍ സംഭവിച്ചത്?
ചൊവ്വാഴ്ചയാണ് സ്വീഡനെ നടുക്കിയ ആക്രമണമുണ്ടായത്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു വിദ്യാഭ്യാസ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സ്വീഡനിലെ ഏഴാമത്തെ ഏറ്റവും വലിയ നഗരമായ ഒറെബ്രൊയില്‍ വെറും ഒന്നരലക്ഷം മാത്രമാണ് ജനസംഖ്യ.

സ്റ്റോക്ക്‌ഹോമില്‍ നിന്ന് ഏകദേശം 200 കിലോമീറ്റര്‍ (125 മൈല്‍) പടിഞ്ഞാറുള്ള ഒറെബ്രോയിലാണ് വെടിവയ്പ്പ് നടന്നത്. ഔപചാരിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരോ ഉന്നത വിദ്യാഭ്യാസം തുടരുന്നതിന് ഗ്രേഡുകള്‍ നേടാത്തവരോ ആയ മുതിര്‍ന്നവര്‍ക്കായുള്ള റിസ്‌ബെര്‍ഗ്‌സ്‌ക സ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. കുട്ടികള്‍ക്കുള്ള സ്‌കൂളുകളും ഉള്ള ഒരു കാമ്പസിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രാജ്യം കണ്ട ഏറ്റവും മാരകമായ ആക്രമാണ് ഇതെന്നും, ഇതൊരു വേദനാജനകമായ ദിവസമാണെന്നും സ്വീഡിഷ് പ്രധാനമന്ത്രി ഊള്‍ഫ് ക്രിസ്റ്റര്‍സണ്‍ പറഞ്ഞു. 

കൊല്ലപ്പെട്ടവരില്‍ അക്രമിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രതി തനിച്ചാണ് ആക്രമണം നടത്തിയെന്നും അണിയറയില്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലിസ് അറിയിച്ചു. നിലവില്‍ തീവ്രവാദി ആക്രമാണെന്ന് പറയുക സാധ്യമല്ല എന്ന് പൊലിസ് വ്യക്തമാക്കിയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണത്തിലൂടെ വെളിപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  2 days ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  2 days ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  2 days ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  2 days ago
No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 days ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 days ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 days ago