സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ വളപ്പിൽ സുരക്ഷാ ഡ്യൂട്ടിക്കിടെ വനിതാ സിവിൽ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു. മേനംകുളം വനിതാ ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ ഇവർ ആശാ പ്രവർത്തകരുടെ സമരപ്പന്തലിനു സമീപം ജോലിയിലായിരുന്നു. ശനിയാഴ്ച രാത്രി നടന്ന ഈ സംഭവത്തെ തുടർന്ന് ഉദ്യോഗസ്ഥയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
നാല് മാസത്തിലേറെയായി ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്നതിനാൽ, 10 വനിതാ പൊലിസ് ഉദ്യോഗസ്ഥരെ വീതം രാത്രി സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇതിൽ എട്ടുപേർ സമരപ്പന്തലിനോട് ചേർന്നും, രണ്ടുപേർ സെക്രട്ടേറിയറ്റ് വളപ്പിന്റെ മറ്റു ഭാഗങ്ങളിലുമാണ് ഡ്യൂട്ടി ചെയ്യുന്നത്. വളപ്പിൽ ജോലി ചെയ്തിരുന്ന ഒരു ഉദ്യോഗസ്ഥയ്ക്കാണ് പാമ്പുകടിയേറ്റത്. ഞായറാഴ്ച വൈകുന്നേരം വനംവകുപ്പിന്റെ സർപ്പ വിദഗ്ധ ടീം നടത്തിയ പരിശോധനയിൽ, സമരപ്പന്തലിനു സമീപം ചപ്പുചവറുകൾക്കിടയിൽനിന്ന് ഒരു പാമ്പിനെ പിടികൂടി. എന്നാൽ, ഇത് തന്നെയാണോ ഉദ്യോഗസ്ഥയെ കടിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
നേരത്തെ, ജലവിഭവ വകുപ്പിന്റെ ഓഫിസിലെ ഫയലുകൾക്കിടയിൽ നിന്നും പാമ്പുകളെ കണ്ടെത്തിയിരുന്നു. സെക്രട്ടേറിയറ്റ് പരിസരത്തെ കാട് വെട്ടിത്തെളിക്കണമെന്ന് ജീവനക്കാർ ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും, ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
A female police officer from the Menamkulam Women's Battalion was bitten by a snake while on security duty near the hunger strike camp of ASHA workers at the Secretariat in Thiruvananthapuram. She was admitted to Medical College Hospital and is reported to be in stable condition [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."