
സംസ്ഥാനത്തിന്റെ സാമ്പത്തിക സർവേ റിപ്പോർട്ടില്‍ ധനക്കമ്മി കൂടി, വരുമാനം കുറഞ്ഞു

തിരുവനന്തപുരം: കേരളം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചുവെന്ന് ധനമന്ത്രി വാദിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനം കുറഞ്ഞുവെന്നും ധനക്കമ്മി കൂടിയെന്നും വ്യക്തമാക്കി സാമ്പത്തിക സർവേ റിപ്പോർട്ട്. 2022- 23ൽ ജി.എസ്.ഡി.പിയുടെ 2.5 ശതമാനം ആയിരുന്ന ധനക്കമ്മി 2023-24ൽ 2.9 ശതമാനമായി വർധിച്ചുവെന്നും ഇത് 2024-25ൽ 3.4 ശതമാനമായി വർധിക്കുമെന്നും കഴിഞ്ഞദിവസം നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റവന്യൂക്കമ്മിയിലും വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022-23ൽ ജി.എസ്.ഡി.പിയുടെ 0.9 ശതമാനമായിരുന്ന റവന്യൂക്കമ്മി 2023-24ൽ 1.6 ശതമാനമായാണ് വർധിച്ചത്. ഇത് 2024-25ൽ 2.12 ശതമാനമായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്.
ധനക്കമ്മിയും മൊത്തം സംസ്ഥാന ആഭ്യന്തരോൽപാദനവും തമ്മിലുള്ള അനുപാതം 2022-23 ൽ 2.50 ശതമാനമായിരുന്നത് 2023-24ൽ 2.99 ശതമാനമായി വർധിച്ചു. ഇത് 2024-25 ൽ 3.40 ശതമാനമായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിൽ 6.2 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. 2022-23 നെ അപേക്ഷിച്ച് റവന്യൂ വരവ് 8,238.50 കോടി രൂപയാണ് കുറഞ്ഞത്. കേന്ദ്രത്തിൽ നിന്നുള്ള 15,309.60 കോടി രൂപയുടെ ഗ്രാന്റ് ഇൻ എയ്ഡ് കുത്തനെ ഇടിഞ്ഞതാണ് ഇതിന് പ്രധാന കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
2023-24 അവസാനത്തോടെ സംസ്ഥാനത്തിന് കുടിശ്ശികയുള്ള പൊതുകടം 2,67,989.99 കോടി രൂപയാണ്. പൊതുകടവും മൊത്തം ആഭ്യന്തര വരുമാന വളർച്ചാനിരക്കും തമ്മിലുള്ള അനുപാതം 23.25 ശതമാനത്തിൽ നിന്ന് 23.385 ശതമാനമായി വർധിച്ചു. ആഭ്യന്തര കടം 2,27,137 കോടി രൂപയിൽ നിന്ന് 2,57,157.92 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടത്തിൽ 13.22 ശതമാനം വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. 2023-24 വർഷത്തെ മൊത്തം നീക്കിയിരുപ്പ് കടവും അറ്റ നീക്കിയിരുപ്പ് കടവും യഥാക്രമം 29742.34 കോടി രൂപയും 2793.33 കോടി രൂപയുമാണ്. പ്രതിബന്ധങ്ങളെ മറികടക്കാൻ കേരളം ക്രിയാത്മകമായ സാമ്പത്തിക നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തനത് റവന്യൂ വരുമാനത്തിൽ വർധനവ് രേഖപ്പെടുത്തി. 2023-24 ൽ സംസ്ഥാനത്തിന്റെ തനത് റവന്യൂ വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 4 ശതമാനം വർധിച്ചിട്ടുണ്ട്. തനത് നികുതി വരുമാനം 3.3 ശതമാനവും നികുതിയേതര വരുമാനം 8.1 ശതമാനവും വർധിച്ചു. മൂലധന അടങ്കലും മൂലധന ചെലവും യഥാക്രമം 2.9 ശതമാനവും 0.6 ശതമാനവും കുറഞ്ഞു. മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജി.എസ്.ഡി.പി) 2023- 24ൽ 6.5 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ജി.എസ്.ഡി.പി സ്ഥിരവിലയിൽ 5.5 ശതമാനം വർധിച്ച് 1,76,072 രൂപയായി. ദേശീയ ശരാശരി 1,24,600 രൂപയാണ്.
കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ മേഖലകളിലും ജി.എസ്.ഡി.പി വളർച്ചയാണ് രേഖപ്പെടുത്തിയത്. പ്രാഥമിക മേഖലയിലെ വളർച്ചാനിരക്ക് 2022-23 ലെ 3.2 ശതമാനത്തിൽ നിന്ന് 2023-24 ൽ 4.7 ശതമാനമായി വർധിച്ചു. ദ്വിതീയ മേഖലകളിലെ വളർച്ചാനിരക്ക് 2022-23ലെ 3.2 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി വർധിച്ചു. തൃതീയ മേഖലയിലെ വളർച്ചാനിരക്ക് 2022-23ലെ 7.0 ശതമാനത്തിൽ നിന്ന് 2023-24 ൽ 8.9 ശതമാനമായും വർധിച്ചു. ആസൂത്രിത പ്രവർത്തനങ്ങളിൽ 1,560.53 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായി.
സർക്കാർ ഉടമസ്ഥതയിലുള്ള നികുതി വരുമാനം 2,360.85 കോടി രൂപ വർധിച്ചു. നികുതിയേതര വരുമാനം 1,228 കോടി രൂപയും വർധിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ഗ്രാന്റ് ഇൻ എയ്ഡിൽ 15,309.60 കോടി രൂപയുടെ (56 ശതമാനം) കുറവ് ഉണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.കാർഷിക, അനുബന്ധ മേഖലയിൽ 4.7 ശതമാനം വളർച്ച കൈവരിച്ചു. പയറുവർഗങ്ങൾ, റാഗി, ചെറുധാന്യങ്ങൾ, മധുരക്കിഴങ്ങ് തുടങ്ങിയ ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിച്ചിട്ടുണ്ട്. മൊത്തം ജലസേചിത ഭൂവിസ്തൃതി 2022 -23 ൽ 4.18 ലക്ഷം ഹെക്ടറായിരുന്നത് 4.19 ഹെക്ടറായി വർധിച്ചു. നെൽക്കൃഷി വിസ്തൃതി 1.53 ലക്ഷം ഹെക്ടറായിരുന്നത് 2023-24 ൽ 1.60 ലക്ഷം ഹെക്ടറായി വർധിച്ചു. നാളികേര കൃഷി വിസ്തൃതി 1.56 ഹെക്ടറിൽ നിന്ന് 1.63 ലക്ഷം ഹെക്ടറായും വർധിച്ചു. ദ്വിതീയ മേഖലയിലെ മൊത്തം സംസ്ഥാന മൂല്യവർധനവ് (ജി.എസ്.വി.എ) 4.1 ശതമാനമായി വർധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി
latest
• 2 days ago
യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ
International
• 2 days ago
കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
National
• 2 days ago
ഇവി ചാർജിംഗ്, മാർച്ച് 31 വരെ ലൈസൻസ് ലഭിക്കും: ഓപ്പറേറ്റർമാർക്ക് നിർദേശങ്ങളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
uae
• 2 days ago
അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു
Kerala
• 2 days ago
നൃത്താധ്യാപികയായ പത്തൊന്‍പതുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 2 days ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 2 days ago
ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്
Cricket
• 2 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍
Kerala
• 2 days ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 2 days ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 2 days ago
'പരീക്ഷയ്ക്ക് സ്കൂളിലേക്ക് പോയ 13കാരി തിരിച്ചെത്തിയില്ല'; താമരശേരിയിൽ എട്ടാം ക്ലാസുകാരിയെ കാണാനില്ലെന്ന് പരാതി
Kerala
• 2 days ago
വിമാനയാത്രയ്ക്കിടെ പവർ ബാങ്ക് ഉപയോഗത്തിന് നിയന്ത്രണം; പുതിയ നിബന്ധനകൾ വരുത്തി സിംഗപ്പൂർ എയർലൈൻസ്
International
• 2 days ago
ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാവാൻ ഒരുങ്ങി രഹാനെ; സ്വപ്നനേട്ടം കയ്യകലെ
Cricket
• 2 days ago
സൗദിയില്‍ സ്വദേശികളല്ലാത്തവര്‍ക്കും ഫാര്‍മസികള്‍ സ്വന്തമാക്കാന്‍ അനുമതി
Saudi-arabia
• 2 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് വന്‍വീഴ്ച; പരിശോധനയ്ക്ക് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന് മോഷ്ടിച്ചു
Kerala
• 2 days ago
വധശിക്ഷക്ക് വിധിക്കപ്പെട്ട് എട്ടുവര്‍ഷം ജയിലില്‍; ഒടുവില്‍ മാപ്പ് നല്കി ഇരയുടെ കുടുംബം
uae
• 2 days ago
വ്ളോഗര്‍ ജൂനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലിസ്
Kerala
• 2 days ago
ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് പല്ലുതേച്ചത്ത് എലിവിഷം ഉപയോഗിച്ച്; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 2 days ago
പോളിടെക്നിക് ലഹരിവേട്ട; പിടിയിലായത് കെഎസ്യുക്കാരെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി
Kerala
• 2 days ago
സുപ്രീം കോടതിയുടെ ഈ വിധി സിമന്റ് വില വർധനവിന് വഴിയൊരുക്കും
National
• 2 days ago