
വിദേശികൾക്കും ഇനി ഒമാനി പൗരത്വം ലഭിക്കും; നടപടികൾ പരിഷ്കരിച്ച് സുൽത്താൻ; കൂടുതലറിയാം

മസ്കത്ത്: ഒമാനി പൗരത്വം നേടുന്നതിനുള്ള നടപടികൾ പരിഷ്കരിച്ച് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് ഉത്തരവിറക്കി. 2014ലെ ഒമാനി പൗരത്വ നിയമവും രാജ്യത്തിന്റെ അടിസ്ഥാന നിയമവും പുനഃപരിശോധിച്ചതിന് ശേഷം പൊതുതാത്പര്യവും കൂടി മുൻനിർത്തിയാണ് ഉത്തരവ് പ്രഖ്യാപിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിലാണ് പൗരത്വ വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ സമർപ്പിക്കേണ്ടത്. മന്ത്രാലയം അപേക്ഷകൾ പഠിക്കുകയും ചട്ടങ്ങളിൽ പ്രതിപാദിച്ച നടപടിക്രമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് തീരുമാനമെടുക്കുകയും ചെയ്യും. അതേസമയം, കാരണങ്ങൾ വ്യക്തമാക്കാതെ ഏതൊരു അപേക്ഷയും മന്ത്രാലയം തള്ളാം.
പൗരത്വ വിഷയങ്ങളം അതുമായി ബന്ധപ്പെട്ട തർക്കങ്ങളും പരിഗണിക്കാനുള്ള അധികാരം കോടതികൾക്കില്ല. ഒമാനി പൗരത്വത്തോടൊപ്പം മറ്റൊരു പൗരത്വം അനുവദനീയമല്ല; പിതാവ് പൗരത്വം ഉപേക്ഷിക്കുന്നത് കാരണം പ്രായപൂർത്തിയാകാത്തവർക്ക് ഒമാനി പൗരത്വം നഷ്‌ടപ്പെടുന്ന സ്‌ഥിതിയുണ്ടാകില്ല.
ആഭ്യന്തര മന്ത്രിയുടെ ശുപാർശ പ്രകാരം ഒമാനി പൗരത്വം നൽകാനും പിൻവലിക്കാനും എടുത്തുമാറ്റാനും പുനഃസ്‌ഥാപിക്കാനും സാധിക്കും. ഒമാനി പൗരത്വം ലഭിച്ചതോ പുനഃസ്‌ഥാപിക്കപ്പെട്ടതോ ആയ വ്യക്തികൾ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുള്ള പൗരാവകാശങ്ങൾക്ക് അർഹരായിരിക്കും. പൗരത്വം നൽകിയെന്നോ പുനഃസ്‌ഥാപിച്ചെന്നോയുള്ള രാജകീയ ഉത്തരവ് നിലവിൽ വരുന്ന തീയതി മുതലാണ് ഇതിന് അർഹതയുണ്ടാകുക.
അതേസമയം, നിയമത്തിലെ വ്യവസ്‌ഥകൾ അനുസരിച്ച് ഒന്നിലേറെ തവണ ഒമാനി പൗരത്വം നൽകില്ല.
നിയമപ്രകാരം ഒരാൾ യഥാർഥ ഒമാനിയാകുന്നതിന് ആവശ്യമായ വ്യവസ്‌ഥകൾ
ഒമാനി പിതാവിന് സുൽത്താനേറ്റിലോ വിദേശത്തോ ജനിച്ച വ്യക്തി, ഒരു ഒമാനി പിതാവിന് വിദേശത്തോ സുൽത്താനേറ്റിലോ ജനിച്ച ഒരു ചെറുമകന്റെ മുത്തച്‌ഛൻ ഒമാനി പൗരത്വം അപേക്ഷ പ്രകാരം നേടിയെടുത്തതാണെങ്കിൽ ചെറുമകന് 50 വയസ്സായാലാണ് സ്വാഭാവിക പൗരത്വം ലഭിക്കുക.
ഒമാനിയോ അല്ലാത്തതോ ആയ മാതാവിന് ജനിക്കുകയും പിതാവ് യഥാർഥ ഒമാനിയുമാകുകയും മകന് രാജ്യമില്ലാത്ത സാഹചര്യവുമാണെങ്കിൽ പൗരത്വം ലഭിക്കാൻ സാധ്യതയുണ്ട്. ആദരവും വിശ്വാസവും ലംഘിക്കുന്ന കുറ്റത്തിനോ അന്തിമ പിഴക്ക് നേരത്തേ ശിക്ഷിക്കപ്പെടരുത്. അതേസമയം, നിലവിൽ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം ഉപേക്ഷിക്കാനുള്ള ആഗ്രഹം രേഖാമൂലം പ്രഖ്യാപിക്കേണ്ടതുണ്ട്.
വിദേശിക്ക് ഒമാനി പൗരത്വത്തിന് അപേക്ഷിക്കാനുള്ള വ്യവസ്ഥകൾ
1. 15 വർഷത്തിൽ കൂടുതൽ കാലയളവ് സുൽത്താനേറ്റിൽ നിയമവിധേയവും തുടർച്ചയായതുമായ താമസം ഉണ്ടെങ്കിൽ അപേക്ഷിക്കാം. ഒരു വർഷം 90 ദിവസത്തിൽ കൂടാത്ത കാലയളവിൽ രാജ്യത്തിന് പുറത്താണെങ്കിലും തുടർച്ചയായ താമസം എന്ന വ്യവസ്ഥയെ ബാധിക്കില്ല.
2. അറബി വായിക്കുകയും എഴുതുകയും ചെയ്യുക.
3. നല്ല സ്വഭാവം നല്ല പെരുമാറ്റം.
4. വിശ്വാസവും ആദരവും ഇല്ലാതാക്കുന്ന കുറ്റത്തിന് മുൻപ് ശിക്ഷിക്കപ്പെട്ടവരാവരുത്.
5. നല്ല ആരോഗ്യവാനാും, ചട്ടങ്ങളിൽ പ്രതിപാദിച്ച പകർച്ചവ്യാധികളുമുണ്ടാകരുത്.
6. തന്റെയും ആശ്രിതരുടെയും ആവശ്യങ്ങൾ നിറവേറ്റാനാവശ്യമായ നിയമാനുസൃത വരുമാന സ്രോതസ്സ്.
7. രാജ്യത്ത് ജനിക്കുകയോ സാധാരണ താമസം ഇവിടെയോയുള്ള പ്രായപൂർത്തിയാകാത്തവർക്ക് പിതാവിന് അനുസരിച്ച് ഒമാനി പൗരത്വം ഉണ്ടാകും.
സ്വന്തമായോ മറ്റൊരാൾക്കോ വേണ്ടിയുള്ള പൗരത്വത്തിനായി അപേക്ഷിക്കാനോ, പൗരത്വം ത്യജിക്കാനോ, അധികൃതർക്ക് തെറ്റായ വിവരങ്ങൾ നൽകുകയോ തെറ്റായ രേഖകൾ സമർപ്പിക്കുകയോ ചെയ്താൽ പരമാവധി മൂന്ന് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. കൂടാതെ, 5000 മുതൽ 10,000 ഒമാനി റിയാൽ വരെ പിഴ ഈടാക്കും. അല്ലെങ്കിൽ ഈ രണ്ട് ശിക്ഷയിൽ ഏതെങ്കിലും ഒന്ന് ലഭിക്കും.
In a significant move, Oman has announced plans to grant citizenship to foreigners, simplifying the procedures to attract talented individuals and boost economic growth.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 6 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 7 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 7 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 8 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 8 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 9 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 10 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 12 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 13 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 12 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 12 hours ago