HOME
DETAILS

തോൽവിക്കു പിന്നാലെ പഞ്ചാബിലെ എ.എ.പി എം.എൽ.എമാരെ കാണാൻ കെജ്‌രിവാൾ; അടിയന്തര യോഗം

  
Web Desk
February 11, 2025 | 7:40 AM

Arvind Kejriwal to Meet Punjab MLAs After Delhi Election Defeat Emergency Meeting Scheduled

ചണ്ഡീഗഢ്: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പഞ്ചാബിലെ എം.എൽ.എമാരെ കാണാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. അതിനായി  ഇന്ന് അടിയന്തിര യോഗം ചേരുമെന്നാണ് റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കപൂർതല ഹൗസിൽ നടക്കുന്ന യോഗത്തിൽ നടക്കുന്ന യോഗത്തിൽ പഞ്ചാബ് എ.എ.പിയിലെ 91 എം.എൽ.എമാരും പങ്കെടുക്കും. 

ഇവരെ കൂടാതെ യോഗത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളായ മനീഷ് സിസോദിയയുമുണ്ടാകുമെന്നാണ് സൂചന. 

പഞ്ചാബിലെ 30 എ.എ.പി എം.എൽ.എമാർ രാജിഭീഷണി മുഴക്കിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് കെജ്‌രിവാളിന്റെ ഈ നീക്കം. പാർട്ടിയുടെ പഞ്ചാബ് ഘടകത്തിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആം ആദ്മിയുടെ പഞ്ചാബ് ഘടകത്തിലെ ചില അംഗങ്ങൾ നേതൃത്വത്തിൽ അതൃപ്തരാണെന്നായിരുന്നു റിപ്പോർട്ടിലെ സൂചന. 

പഞ്ചാബിലെ 30 എ.എ.പി എം.എൽ.എമാർ തങ്ങളുടെ വരുതിയിലാണെന്നു പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വ അവകാശവാദം ഉയർത്തിയിരുന്നു. ഡൽഹി നഷ്ടപ്പെട്ടതിനാൽ കെജ്‌രിവാളിന്റെ അടുത്ത ലക്ഷ്യം പഞ്ചാബ് ആണെന്ന് ബി.ജെ.പി നേതാവ് സുഭാഷ് ശർമ പറഞ്ഞിരുന്നു. കെജ്‌രിവാൾ പഞ്ചാബ് നിയമസഭയിലേക്ക് മത്സരിക്കുമെന്നും, വിജയിച്ചാൽ ഭഗവന്ത് മാൻ മുഖ്യമന്ത്രി സ്ഥാനം കെജ്‌രിവാളിന് ഒഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്നും സുഭാഷ് ശർമ്മ ആരോപിച്ചു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്.

അതേസമയം,  പഞ്ചാബിൽ നടക്കുന്നത് സാധാരണ മീറ്റിങ് ആണെന്നന്നാണ് എ.എ.പി നേതാക്കൾ പറയുന്നത്.  സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്ന് ഇവർ അവകാശപ്പെടുന്നു. കെജ്‌രിവാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തെറ്റാണെന്നും ആപ് വൃത്തങ്ങൾ അറിയിക്കുന്നു. 

നിലവിൽ പഞ്ചാബ് മാത്രമാണ് ആം ആദ്മി പാർട്ടി ഭരിക്കുന്ന സംസ്ഥാനം. ഡൽഹി തെരഞ്ഞെടുപ്പിലേര്‌റ കനത്ത പരാജം മുൻനിർത്തി 2027ലെ നിയമ സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ പഞ്ചാബിൽ പാർട്ടി ഇപ്പോഴേ ഒരുങ്ങേണ്ടതുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  19 hours ago
No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  19 hours ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  19 hours ago
No Image

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

Kerala
  •  19 hours ago
No Image

തമിഴ്‌നാട്ടിലെ എല്ലാ പുതിയ സര്‍ക്കാര്‍ ബസുകളും എ.സി; പൊതുഗതാഗത രംഗത്ത് വന്‍ മാറ്റവുമായി മുഖ്യമന്ത്രി വിജയ്

National
  •  19 hours ago
No Image

തൂഫാന്റെ പേരില്‍ യോഗം വിളിക്കേണ്ടത് പൊലിസ് ഉദ്യോഗസ്ഥര്‍,  ആ യോഗം ഓപറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെക്കേണ്ട: രമേശ് ചെന്നിത്തല

Kerala
  •  19 hours ago
No Image

ദുബൈ-ഷാർജ റൂട്ടിൽ വാഹനാപകടം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്, ബദൽ റോഡുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന

uae
  •  20 hours ago
No Image

ചരിത്രം കുറിച്ച് ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സർവീസിന് തുടക്കം, ഇതുവരെ വിറ്റുപോയത് പതിനായിരത്തിലധികം ടിക്കറ്റുകൾ

uae
  •  20 hours ago
No Image

അതിശക്തമായ മഴ തുടരും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  20 hours ago
No Image

റാസൽഖൈമയിൽ പരീക്ഷയ്ക്ക് പോകുന്ന വഴി കാർ ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

uae
  •  20 hours ago