HOME
DETAILS

കഴിഞ്ഞ വർഷം വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് ഒൻപത് ജീവനുകൾ; അതിൽ എട്ടു പേർ പോയത് കാട്ടാനക്കലിയിൽ 

  
Web Desk
February 13, 2025 | 3:58 AM

Wayanad Records Nine Human Deaths Due to Wildlife Attacks in One Year Eight Caused by Elephant Strikes

കൽപ്പറ്റ: ഒരു വർഷത്തിനിടെ വയനാട്ടിൽ വന്യജീവികൾ കവർന്നെടുത്തത് ഒൻപത് ജീവനുകൾ. അതിൽ എട്ടുപേർ കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരാണ്. 

2024 ഫെബ്രുവരി 10നായിരുന്നു മാനന്തവാടിയിൽ അജീഷ് കാട്ടനക്കലിക്ക് ഇരയാവുന്നത്. ബേലൂർ മഖ്‌നയെന്ന മോഴയാനയാണ് അജീഷിന്റെ ജീവനെടുത്തത്. അജീഷിന്റെ മരണം ഞെട്ടലോടെയാണ് നാട് കേട്ടത്. പിന്നാലെ പ്രതിഷേധം അണപൊട്ടിയൊഴുകി. ഇതിന് പിന്നാലെ ഫെബ്രുവരി 16ന് കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പോൾ മറ്റൊരാനയുടെ ആ്രകമണത്തിൽ കൊല്ലപ്പെട്ടു. മാർച്ച് 28ന് വടുവൻചാലിന് സമീപം സുരേഷിന്റെ ഭാര്യ മിനിയും ജൂലൈ 16ന് കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവും കാട്ടാനക്കലിയിൽ കൊല്ലപ്പെട്ടു. 

നവംബർ മൂന്നിന് കാട്ടാനയുടെ മുന്നിൽ അകപ്പെട്ട വനംവകുപ്പ് വാച്ചർ ശശാങ്കൻ പുഴയിൽ വീണുമരിച്ചു. ജനുവരി എട്ടിന് പാതിരി റിസർവ് വനത്തിൽ കർണാടക സ്വദേശി വിഷ്ണുവിനെ കാട്ടാന കുത്തിക്കൊന്നു. 24ന് കടുവയും മറ്റൊരു ജീവനെടുത്തു. പഞ്ചാരക്കൊല്ലിയിലെ രാധയെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം കാപ്പാട് ഉന്നതിയിലെ മാനുവും ഇന്നലെ അട്ടമലയിലെ ബാലകൃഷ്ണനും ജീവൻ നഷ്ടപ്പെട്ടു.

അതിനിടെ കാട്ടാന ഉൾപ്പെടെ വന്യജീവികളുടെ ആക്രമണത്തിൽ സർക്കാരിനെതിരേ പ്രതിഷേധം ശക്തമായതോടെ വയനാട്ടിലെ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. കാടിനോടു ചേർന്ന പ്രദേശങ്ങളിൽ അടിക്കാട് വെട്ടാനും മറ്റു നടപടികൾക്കുമായി ഈ തുക ഉപയോഗിക്കാം.

ജനുവരി 24ന് കടുവയുടെ ആക്രമണത്തിൽ വയനാട് പഞ്ചാരക്കൊല്ലി സ്വദേശിയായ യുവതി കൊല്ലപ്പെട്ടതിനു പിന്നാലെ 26നു ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലെടുത്ത തീരുമാനത്തിലാണ് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്ത വയനാട് കലക്ടറാണ് 50 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്.

ദിവസേനയെന്നോണം ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ നടക്കുകയാണ് ജില്ലയിൽ. 


അതേസമയം, അവശ്യ സർവിസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഒഴിവാക്കിയിട്ടുണ്ട്.  ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും ബസുടമകളും അറിയിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  7 days ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  7 days ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  7 days ago
No Image

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

National
  •  7 days ago
No Image

'കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഡീപ്പ്ഫേക്ക് ചതിക്കുഴികൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  7 days ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

പ്രതിസന്ധി ഘട്ടത്തിൽ തുണയാരാണെന്ന് യുഎഇ തിരിച്ചറിഞ്ഞു; ഇറാൻ ആക്രമണങ്ങൾക്കിടയിൽ നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  7 days ago
No Image

ഹരീഷ് റാണയുടെ സംസ്‌കാര ചടങ്ങുകള്‍ ഡല്‍ഹിയില്‍ പൂര്‍ത്തിയായി; കോര്‍ണിയയും ഹൃദയ വാല്‍വുകളും ദാനം ചെയ്തു

National
  •  7 days ago
No Image

ദുബൈയിലെ സ്വർണ്ണവില കുതിച്ചുയരുന്നു; രണ്ടാഴ്ചത്തെ തുടർച്ചയായ ഇടിവിന് വിരാമം

uae
  •  7 days ago
No Image

പാര്‍ട്ടി പണമടച്ചു; എം.കെ മുനീറിന്റെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി 

Kerala
  •  7 days ago

No Image

'എൽ.ഡി.എഫ്. വീണ്ടും വന്നാൽ ആപത്ത്, ജി. സുധാകരന്റെ സന്ദേശം കേരളം ഏറ്റെടുക്കും'; പാലക്കാട്ടെ യു.ഡി.എഫ്. കൺവെൻഷനുകളിൽ ആവേശം വിതറി ഷാഫി പറമ്പിൽ 

Kerala
  •  7 days ago
No Image

അക്ബര്‍ റോഡിലെ ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ നോട്ടിസ്; നീക്കം രാഷ്ട്രീയ പ്രേരിതം, നിയമപരമായി നേരിടുമെന്ന് നേതൃത്വം

National
  •  7 days ago
No Image

ഇറാനുമായി ചര്‍ച്ച തുടരുന്നുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്; തെഹ്‌റാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍, 12 മരണം

International
  •  7 days ago
No Image

വാണിജ്യ സിലിണ്ടര്‍ വിതരണത്തില്‍ നിയന്ത്രണം: ഹോട്ടലുകള്‍ക്ക് 40 ശതമാനം മാത്രം; മുന്‍ഗണനാ പട്ടിക പുറത്തിറക്കി

Kerala
  •  7 days ago