HOME
DETAILS

'സ്മരണീയം 2025' നാളെ;  ഇ.ടി മുഹമ്മദ് ബഷീർ എം.പി, അബ്ദുസ്സമദ് സമദാനി എം.പി, സ്വാമി ആത്മദാസ് യമി, മുനീർ ഹുദവി വിളയിൽ, ഡോ. കെ.ടി അഷ്റഫ്  പങ്കെടുക്കും 

  
February 15 2025 | 12:02 PM

Smaraneeyam 2025 Event Tomorrow with Eminent Guests

ദുബൈ: വയനാട്ടിലെ വിദ്യാഭ്യാസ-സാംസ്കാരിക-ജീവകാരുണ്യ മേഖലകളിലെ സമുന്നത വ്യക്തിത്വവും വയനാട് മുസ്ലിം ഓർഫനേജ് (ഡബ്ല്യൂ.എം.ഒ) ജനറൽ സെക്രട്ടറിയുമായിരുന്ന എം.എ മുഹമ്മദ് ജമാലിൻ്റെ ഒന്നാം ചരമ വാർഷിക സ്മരണാർത്ഥം ഡബ്ല്യൂ.എം.ഒ ദുബായ് ചാപ്റ്റർ സംഘടിപ്പിക്കുന്ന 'സ്മരണീയം 2025' പരിപാടി നാളെ (16/2/2025 ഞായർ) വൈകുന്നേരം 6 മണിക്ക് ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ വിപുലമായി സംഘടിപ്പിക്കുമെന്ന് പ്രസിഡൻ്റ് കെ.പി മുഹമ്മദ്, ജനറൽ സെക്രട്ടറി മജീദ് മടക്കിമല, ട്രഷറർ അഡ്വ.മുഹമ്മദലി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പാർലമെൻ്റേറിയനും മുസ്ലിം ലീഗ് നേതാവുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രസിദ്ധ വാഗ്മിയും പാർലമെൻ്റേറിയനുമായ എം.പി അബ്ദുസ്സമദ് സമദാനി,വിഖ്യാത ആധ്യാത്മിക പണ്ഡിതനും പ്രഭാഷകനുമായ സ്വാമി ആത്മദാസ് യമി,  മുനീർ ഹുദവി വിളയിൽ ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് & സയൻസ് ജനറൽ കൺവീനർ ഡോ. കെ.ടി അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും. സ്വാമി ആത്മദാസ് യമി വിശിഷ്ടാതിഥിയും സമദാനി മുഖ്യാതിഥിയുമാകുന്ന പരിപാടിയുടെ ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീർ നിർവഹിക്കും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ-സാംസ്കാരിക-വ്യവസായ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. 

വയനാടിൻ്റെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ ശ്രദ്ധേയ സംഭാവനകളർപ്പിച്ച സമുജ്ജ്വല വ്യക്തിത്വമായിരുന്ന എം.എ മുഹമ്മദ് ജമാൽ സാഹിബിൻ്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസ പുരസ്കാരം ചടങ്ങിൽ പ്രഖ്യാപിക്കും. അദ്ദേഹത്തിൻ്റെ പേരിലുള്ള ഡബ്ല്യൂ.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളജ് വിദ്യാഭ്യാസ സമുച്ചയത്തിൻ്റെ പ്രഖ്യാപനവും ചടങ്ങിലുണ്ടാകും. 
വാർത്താസമ്മേളനത്തിൽ ഷൈജൽ കൽപ്പറ്റ ,സയ്യിദ് PTK ,അസീസ് സുൽത്താൻ ,നബീൽ നർഗോലി ,നൗഷാദ് VP,ഹനീഫ ചെങ്ങോട്ടേരി ,രഹ്നാസ് യാസീൻ ,അസ്ബുദീൻ  ,KPA സലാം ,സാദിഖ്  ബാലുശ്ശേരി, അൻവർ ഷാദ് ,ഹനീഫ്  കല്ലാട്ടിൽ, ബഷീർ  ബ്ലൂ മാർട്ട് എന്നിവരും പങ്കെടുത്തു.

Smaraneeyam 2025 is set to take place tomorrow, featuring notable personalities. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് സ്വദേശിയായ യുവാവ് തായ്‌ലൻഡിൽ നിന്ന് ദമ്മാമിലെത്തിയത് മൂന്ന് കിലോ ഹാഷിഷുമായി; കയ്യോടെ പൊക്കി സഊദി നർകോട്ടിക്സ് കൺട്രോൾ വിഭാഗം

Saudi-arabia
  •  20 hours ago
No Image

തുംകൂർ റസിഡൻഷ്യൽ സ്കൂൾ പരിസരത്ത് പുലി ഇറങ്ങിയതായി റിപ്പോർട്ട്

National
  •  20 hours ago
No Image

ദുബൈയിലെ സാലിക് ടോൾ ഗേറ്റുകൾ: നിയമലംഘനങ്ങളും ശിക്ഷകളും ഒഴിവാക്കാനുള്ള മാർഗങ്ങൾ അറിയാം

uae
  •  20 hours ago
No Image

'പുഷ്പവതിയുടെ വിമർശനത്തിനാണ് കയ്യടി വേണ്ടത്'; അടൂർ ഗോപാലകൃഷ്ണനെതിരെ കെ രാധാകൃഷ്ണൻ എംപി

Kerala
  •  20 hours ago
No Image

മെസി കേരളത്തിലേക്ക് വരില്ലട്ടോ.. സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹിമാൻ

Football
  •  21 hours ago
No Image

ദുബൈ ട്രാഫിക് സിഗ്നൽ സംവിധാനത്തിന്റെ പുതിയ മുഖം; ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ എഐ എങ്ങനെ പ്രവർത്തക്കുന്നുവെന്ന് അറിയാം

uae
  •  21 hours ago
No Image

പാലിയേക്കരയിലെ തകർന്ന റോഡും ടോൾ പിരിവും: ദേശീയ പാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി

Kerala
  •  21 hours ago
No Image

ദു​രൂഹതകൾ ഒഴിയാതെ; ചേർത്തലയിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ: സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

Kerala
  •  21 hours ago
No Image

ഭാര്യയെ മലയാളി തടവിലാക്കിയെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി; യുവതിയുടെ മൊഴിക്ക് പരി​ഗണന നൽകി ഹൈക്കോടതി

Kerala
  •  21 hours ago
No Image

മന്ത്രവാദ ആരോപണത്തെ തുടർന്ന് 35-കാരനെ ക്രൂരമായി കൊലപ്പെടുത്തി; സ്വകാര്യ ഭാഗങ്ങൾ മുറിച്ച് മൃതദേഹം ഡാമിൽ തള്ളി

National
  •  21 hours ago