ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷയും ഇ-സിഗരററ്റും നിരോധിക്കുന്നു; നടപടി ഇന്ത്യയുടെ നീക്കം ചൂണ്ടിക്കാട്ടി
മനാമ: ബഹ്‌റൈനിൽ ഇലക്ട്രിക് ഷീഷ, ഇ-സിഗരററ്റ് എന്നിവ നിരോധിക്കുന്നു. ഇത് സംബന്ധിച്ചു അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. ശ്വാസകോശത്തിന് ഹാനികരമാകുന്ന രാസവസ്തുക്കളാണ് ഇ-ഷീഷയില്‍ ഉള്ളതെന്ന് വിവിധ മെഡിക്കല്‍ പഠനങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ ആണ് നീക്കം. നിയമനടപടികള്‍ക്ക് പുറമേ ആരോഗ്യ വകുപ്പുകളും സ്‌കൂളുകളും ഇ-സിഗരറ്റ് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം ശക്തമാക്കണമെന്നുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ കരട് തയാറാക്കിയിട്ടുണ്ട്.
ഇ-സിഗരറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ കുട്ടികളിലും കൗമാരക്കാരിലും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് എംപി ജലാല്‍ കസം അല്‍ മഹ്ഫൂദ് അറിയിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഇ-സിഗരറ്റുകള്‍ക്കും ഷീഷകള്‍ക്കും വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇത് യുവാക്കള്‍ക്കിടയില്‍ ഇത്തരം ഉല്‍പന്നങ്ങളുടെ സ്വാധീനം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത സിഗരറ്റുകളെ അപേക്ഷിച്ച് ഇ-സിഗരറ്റുകള്‍ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, കാനഡ, സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങള്‍ക്ക് ഇ-സിഗരറ്റ് ഉപയോഗം തടയാന്‍ കഴിഞ്ഞത് ഒരു പോസിറ്റീവ് അനുഭവം ആണെന്ന് നിരോധനത്തേ അനുകൂലിക്കുന്നവർ പറഞ്ഞു.
Bahrain set to ban electric shisha and e-cigarettes.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."