കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം
കുവൈത്ത് സിറ്റി: റമദാനിൻ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും കുവൈത്തിൽ മാറ്റമില്ലാതെ പ്രതിധ്വനിച്ചു. ഈ പാരമ്പര്യം ഇപ്പോഴും മുടങ്ങാതെ നിലനിർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.
റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്‍റെ മണിക്കൂറുകളുടെ അവസാനവും മഗ്‌രിബ് പ്രാർത്ഥനക്കുമായി കാത്തിരിക്കുമ്പോൾ പീരങ്കി വെടിയൊച്ചയുടെ മുഴക്കം വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്‍റെ ആകാശത്ത് ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, വിപുലമായ ഒരു ചരിത്രത്തിന്‍റെ പ്രതിധ്വനി കൂടിയാണ്.
കുവൈത്തിലെ ഇഫ്താർ പീരങ്കിയുടെ പാരമ്പര്യം 1907ൽ, രാജ്യത്തിന്റെ ഏഴാമത്തെ ഭരണാധികാരിയായ ശൈഖ് മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ ആരംഭിച്ചതാണ്. റേഡിയോയും ആധുനിക സാങ്കേതിക വിദ്യകളും വ്യാപിക്കുന്നതിന് മുൻപ്, വിശ്വാസികളെ ഇഫ്താർ സമയത്തെക്കുറിച്ച് അറിയിക്കുന്ന പ്രധാന മാർഗം ഇതായിരുന്നു. രാജ്യത്തെ സുപ്രധാന ചരിത്ര ലാൻഡ്‌മാർക്കുകളിലൊന്നായ സീഫ് കൊട്ടാരത്തിൽ നിന്നായിരുന്നു പീരങ്കി വെടിയുതിർത്തിരുന്നത്. നോമ്പിന്റെ അവസാനം അറിയിക്കുന്ന ഈ റമദാൻ ഷെല്ലിനായി കുവൈത്തിലെ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുക്കുകയും അതിന്റെ മുഴക്കം കേട്ട് ഇഫ്താറിനായി മേശക്ക് ചുറ്റും ഒത്തുകൂടുകയും ചെയ്തിരുന്നു. കാലം മാറിയെങ്കിലും, ഈ പാരമ്പര്യം കുവൈത്ത് അതേ ആവേശത്തോടെ തുടരുകയാണ്.
Discover the rich history of Kuwait’s Iftar cannon, a tradition that has been marking the end of fasting for over a century. Learn how this historic practice continues to resonate with faith and heritage.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."