HOME
DETAILS

കുവൈത്തിലെ ഇഫ്താർ പീരങ്കി: ഒരു ശതാബ്ദിക്ക് കുറുകെ തുടരുന്ന വിശ്വാസത്തിന്റെ ശബ്ദം

  
Web Desk
March 04, 2025 | 12:39 PM

Kuwaits Iftar Cannon A Century-Long Tradition of Faith and Community

കുവൈത്ത് സിറ്റി: റമദാനിൻ വിശ്വാസികളെ നോമ്പുതുറ സമയം അറിയിക്കുന്ന പാരമ്പര്യ രീതിയായ പീരങ്കി വെടിയൊച്ച ഇത്തവണയും കുവൈത്തിൽ മാറ്റമില്ലാതെ പ്രതിധ്വനിച്ചു. ഈ പാരമ്പര്യം ഇപ്പോഴും മുടങ്ങാതെ നിലനിർത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത്.

റമദാനിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഇഫ്താർ പീരങ്കി. എല്ലാ കണ്ണുകളും നോമ്പിന്‍റെ മണിക്കൂറുകളുടെ അവസാനവും മഗ്‌രിബ് പ്രാർത്ഥനക്കുമായി കാത്തിരിക്കുമ്പോൾ പീരങ്കി വെടിയൊച്ചയുടെ മുഴക്കം വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. സൂര്യാസ്തമയത്തിൽ കുവൈത്തിന്‍റെ ആകാശത്ത് ഇഫ്താർ പീരങ്കിയുടെ മുഴക്കം കേൾക്കുമ്പോൾ, അത് നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് നോമ്പ് തുറക്കാനുള്ള സമയമായെന്ന് അറിയിക്കുന്ന ഒരു സൂചന മാത്രമല്ല, വിപുലമായ ഒരു ചരിത്രത്തിന്‍റെ പ്രതിധ്വനി കൂടിയാണ്.

ALSO READ: റമദാനിൽ ഇഫ്താർ പീരങ്കികൾ വെടിയുതിർക്കുക 10 ഇടങ്ങളിൽ നിന്ന്; സ്ഥലങ്ങൾ പ്രഖ്യാപിച്ച് ഷാർജ പൊലിസ്

കുവൈത്തിലെ ഇഫ്താർ പീരങ്കിയുടെ പാരമ്പര്യം 1907ൽ, രാജ്യത്തിന്റെ ഏഴാമത്തെ ഭരണാധികാരിയായ ശൈഖ് മുബാറക് അൽ സബാഹിന്റെ കാലഘട്ടത്തിൽ ആരംഭിച്ചതാണ്. റേഡിയോയും ആധുനിക സാങ്കേതിക വിദ്യകളും വ്യാപിക്കുന്നതിന് മുൻപ്, വിശ്വാസികളെ ഇഫ്താർ സമയത്തെക്കുറിച്ച് അറിയിക്കുന്ന പ്രധാന മാർഗം ഇതായിരുന്നു. രാജ്യത്തെ സുപ്രധാന ചരിത്ര ലാൻഡ്‌മാർക്കുകളിലൊന്നായ സീഫ് കൊട്ടാരത്തിൽ നിന്നായിരുന്നു പീരങ്കി വെടിയുതിർത്തിരുന്നത്. നോമ്പിന്റെ അവസാനം അറിയിക്കുന്ന ഈ റമദാൻ ഷെല്ലിനായി കുവൈത്തിലെ വിശ്വാസികൾ ആകാംക്ഷയോടെ കാത്തിരുക്കുകയും അതിന്റെ മുഴക്കം കേട്ട് ഇഫ്താറിനായി മേശക്ക് ചുറ്റും ഒത്തുകൂടുകയും ചെയ്തിരുന്നു. കാലം മാറിയെങ്കിലും, ഈ പാരമ്പര്യം കുവൈത്ത് അതേ ആവേശത്തോടെ തുടരുകയാണ്.

Discover the rich history of Kuwait’s Iftar cannon, a tradition that has been marking the end of fasting for over a century. Learn how this historic practice continues to resonate with faith and heritage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  21 hours ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  21 hours ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  21 hours ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  21 hours ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  21 hours ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  21 hours ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  a day ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  a day ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  a day ago