തേങ്ങയിടാനും എ.ഐ; കാർഷിക രംഗത്തെ എ.ഐ സാധ്യതകൾക്ക് മികവ് കൂട്ടാൻ കോഴിക്കോട് നിന്നും നാല് യുവാക്കൾ
കേരളത്തിലെ തെങ്ങ് കർഷകർ വർഷങ്ങളായി അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് തെങ്ങ് കയറാൻ പരിശീലനം ലഭിച്ച തൊഴിലാളികളുടെ കുറവ്. കോക്കനട്ട് ഡെവലപ്മെന്റ് ബോർഡിന്റെ (CDB) ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ 12 വർഷത്തിൽ 32,925 തൊഴിലാളികൾ പരിശീലനം നേടിയെങ്കിലും, ഇപ്പോൾ സജീവമായി ജോലി ചെയ്യുന്നത് 673 പേർ മാത്രമാണ്. എന്നാൽ, ഇനി ഈ പ്രശ്നങ്ങൾക്ക് അറുതി വരുത്തുകയാണ് കോഴിക്കോട്ടെ നാല് യുവാക്കൾ വികസിപ്പിച്ചെടുത്ത എഐ അടിസ്ഥാനമാക്കിയുള്ള തെങ്ങ് കൊയ്ത്ത് യന്ത്രം 'കോക്കോ-ബോട്ട്'.
വിപണിയിലെ മറ്റ് തെങ്ങ് കയറ്റ യന്ത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, കോക്കോ-ബോട്ട് ഒരു കോംപാക്റ്റ്, ഭാരം കുറഞ്ഞ ഉൽപ്പന്നമാണ്. ഡാറ്റാസെറ്റുകളിൽ പരിശീലനം നേടിയ എഐ അടിസ്ഥാനമാക്കിയാണ് യന്ത്രം പ്രവർത്തിക്കുന്നത്. വിളവിന് പാകമായ തെങ്ങുകൾ, തേങ്ങകൾ തിരിച്ചറിഞ്ഞ് വിളവെടുക്കുകയും ചെയ്യും. മറ്റ് യന്ത്രങ്ങളിൽ രണ്ടോ അതിലധികമോ ആളുകൾ ആവശ്യമുള്ളിടത്ത്, കോക്കോ-ബോട്ട് ഒരു വ്യക്തിയെക്കൊണ്ട് പ്രവർത്തിപ്പിക്കാനാകും. 10 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം, കൂടാതെ വ്യത്യസ്ത ആകൃതിയിലുള്ള തെങ്ങുകളിലേക്ക് കോക്കോ-ബോട്ടിന് എളുപ്പത്തിൽ കയറിച്ചെല്ലാനും സാധിക്കും.
കോക്കോ-ബോട്ടിന്റെ ആശയം ഉടലെടുത്തത് ഒരു ബാത്ത്റൂം ചിന്തയിൽ നിന്നാണെന്ന് അഷിൻ പി കൃഷ്ണ (founder and CEO of Altersage Innovations Pvt Ltd) പറഞ്ഞു. "2020-ൽ ബാത്ത്റൂമിൽ കുളിക്കുമ്പോഴാണ് ഈ ആശയം എനിക്ക് തോന്നിയത്, അഷിൻ വ്യക്തമാക്കി. അഷിനും ടീമും നടത്തിയ ഒരു വർഷ ഗവേഷണങ്ങൾക്ക് ശേഷം 2021 ൽ ആദ്യത്തെ പ്രോട്ടോടൈപ്പ് തയ്യാറാക്കി. 2023 ൽ കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഈ ആശയം അവതരിപ്പിക്കുകയും പ്രതീക്ഷകൾ തെറ്റിക്കാതെ മികച്ചൊരു ഫണ്ടും ലഭിക്കുകയായിരുന്നു.
Ashin P Krishna, founder and CEO of Altersage Innovations Pvt Ltd.
കോക്കോ-ബോട്ടിന്റെ വിജയത്തോടെ, ഇതിനകം തന്നെ പ്രമുഖ കമ്പനികളുടെ ശ്രദ്ധ ലഭിച്ചിട്ടുണ്ട്. പാരച്യൂട്ട് ബ്രാൻഡ്, വെളിച്ചെണ്ണ നിർമ്മിക്കുന്ന മാരിക്കോ ലിമിറ്റഡ് പോലുള്ള കമ്പനികൾ ഇതിനോടകം താൽപ്പര്യം കാണിച്ചിട്ടുണ്ട്. കേരള കാർഷിക സർവ്വകലാശാലയുടെ റഫ്താർ അഗ്രി-ബിസിനസ് ഇൻക്യുബേറ്ററിൽ നിന്നും ഫണ്ട് ലഭിച്ച ഈ സ്റ്റാർട്ടപ്പ്, ഇപ്പോൾ കൊച്ചിയിലെ മേക്കർ വില്ലേജിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. ആദ്യം IIM കോഴിക്കോട്ടിൽ ഇൻക്യുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പ്, കാർഷിക മേഖലയിലെ എഐ അടിസ്ഥാനമാക്കിയ പുതിയ വിപ്ലവങ്ങൾക്ക് വഴിയൊരുക്കും.
സ്വപ്നങ്ങൾക്ക് കനമേറുന്നു; 2050 ലെ ഒരു കോടിക്ക് ഇന്നത്തെ മൂല്യം കാണുമോ? Read more
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."