HOME
DETAILS

"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്

  
March 05, 2025 | 5:33 PM

Europe spends more on Russian oil than Ukraine aid Trump slams double standards

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്ത്. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കുന്നതിലും കൂടുതൽ തുക റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ചെലവഴിക്കുന്നുവെന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചത്.

യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ, 'യുക്രെയ്‌നിനെ സഹായിക്കാൻ ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണക്കും വാതകത്തിനും നൽകുന്നു' എന്നായിരുന്നു ട്രംപിന്റെ വിമർശനം. യുക്രെയ്‌നിനുള്ള യുഎസ് സാമ്പത്തിക സഹായത്തെയും യൂറോപ്യൻ യൂണിയൻ നൽകിയ സഹായത്തെയും താരതമ്യം ചെയ്തായിരുന്നു ട്രംപിന്റെ പ്രസ്താവന. 'സുരക്ഷയില്ലാതെ, ഒരു മാർഗവുമില്ലാതെ, യുഎസ് നൂറുകണക്കിന് ബില്യൺ ഡോളർ യുക്രെയ്ൻ പ്രതിരോധത്തിനായി നൽകി. ഈ ധനസഹായം അടുത്ത അഞ്ച് വർഷം കൂടി തുടരണമോ?' എന്ന ചോദ്യവും ട്രംപ് അംഗങ്ങളോട് ഉന്നയിച്ചു.

യുദ്ധത്തിൽ ആഴ്ചതോറും 2,000-ലധികം ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നും, അവരിൽ റഷ്യൻ യുവാക്കളും യുക്രെയ്‌നിയൻ യുവാക്കളുമാണെന്നും, എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യൂറോപ്പിന്റെ ഇരട്ടത്താപ്പ്?

യുക്രെയ്‌നിനെ സഹായിക്കാൻ അമേരിക്ക 350 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെങ്കിൽ, യൂറോപ്പിന്റെ സംഭാവന 100 ബില്യൺ ഡോളർ മാത്രമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യൂറോപ്പിന്റെ റഷ്യൻ എണ്ണ വാങ്ങൽ നയത്തെ ട്രംപ് ചോദ്യം ചെയ്യുന്ന ആദ്യ നേതാവ് മാത്രമല്ല.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുമ്പ് ഇതേ വിഷയത്തിൽ സമാന രീതിയിലുള്ള വിമർശനം ഉന്നയിച്ചിരുന്നു. 'ഇന്ത്യയേക്കാൾ ആറിരട്ടി അധികം റഷ്യയിൽ നിന്നുള്ള എണ്ണ യൂറോപ്പ് ഇറക്കുമതി ചെയ്യുന്നു. അതേസമയം, ഇന്ത്യയെ ഇത് ഒഴിവാക്കാൻ ഉപദേശിക്കുന്നത് അസ്വീകാര്യമാണ്' എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

യൂറോപ്പ് സ്വന്തമായി ഊർജ്ജ ആവശ്യം പരിഹരിക്കാൻ ശ്രമിക്കാതെ, ഇന്ത്യയെ പലവിധ നിബന്ധനങ്ങൾക്ക് വിധേയമാക്കുന്നുവെന്നും, 'ഇന്ത്യയ്ക്ക് സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നും' ജയശങ്കർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇനി അധികം സമയം'; നീറ്റ് യുജി 2026 പരീക്ഷാ സമയത്തില്‍ മാറ്റം, 15 മിനിറ്റ് കൂടുതല്‍ ലഭിക്കും

National
  •  2 days ago
No Image

'ഇവിടേയും കളിയാവേശങ്ങള്‍ നിറഞ്ഞിരുന്നു...' വംശഹത്യാ ശേഷിപ്പുകള്‍ക്കിടയില്‍ ക്രച്ചസുകളിലൂന്നി നിന്ന് ലോകകപ്പ് ആരവങ്ങള്‍ ഓര്‍ത്തെടുക്കുന്നു ഫലസ്തീന്‍...

International
  •  2 days ago
No Image

കോഴിക്കോടും ഷിഗെല്ല; പയ്യോളിയില്‍ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പ്: മീനാക്ഷി നടരാജന്റെ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം 

National
  •  2 days ago
No Image

വീട്ടുപറമ്പിൽ മലമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞു; 4 ദിവസത്തിനിടെ പിടികൂടിയത് 20 കുഞ്ഞുങ്ങളെ, മുറ്റവും മതിലും പൊളിച്ച് വനംവകുപ്പ്

Kerala
  •  2 days ago
No Image

ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

വീട്ടിൽ നിന്ന് ഒഴിപ്പിക്കാൻ നിയമപോരാട്ടം; വിധിപ്പകർപ്പുമായി മടങ്ങവേ പിതാവിനെ മകൻ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരിക്കും പരുക്ക്

National
  •  2 days ago
No Image

പെട്രോള്‍ പമ്പുകളില്‍ 'ബള്‍ക്ക് പര്‍ച്ചേസിന്' നിയന്ത്രണം; വ്യവസായ സ്ഥാപനങ്ങള്‍ ഇന്ധനം വാങ്ങുന്നത് തടഞ്ഞ് കേന്ദ്രം, സെയില്‍ പോയിന്റുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ നിര്‍ദ്ദേശം

National
  •  2 days ago
No Image

പരുക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി അർജന്റീന ലോകകപ്പ് സ്ക്വാഡിൽ

International
  •  2 days ago
No Image

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവം: വഖഫ് ബോർഡിന് കേന്ദ്ര സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  2 days ago