HOME
DETAILS

"യുക്രെയ്‌ൻ സഹായത്തേക്കാൾ റഷ്യൻ എണ്ണയ്ക്കാണ് കൂടൂൽ പണം ചെലവഴിക്കുന്നത്"; യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ വിമർശിച്ച് ട്രംപ്

  
March 05, 2025 | 5:33 PM

Europe spends more on Russian oil than Ukraine aid Trump slams double standards

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രം​ഗത്ത്. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്നതിന് ചെലവാക്കുന്നതിലും കൂടുതൽ തുക റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ചെലവഴിക്കുന്നുവെന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചത്.

യുഎസ് കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ, 'യുക്രെയ്‌നിനെ സഹായിക്കാൻ ചെലവഴിച്ചതിനേക്കാൾ കൂടുതൽ പണം യൂറോപ്പ് റഷ്യയിൽ നിന്നുള്ള എണ്ണക്കും വാതകത്തിനും നൽകുന്നു' എന്നായിരുന്നു ട്രംപിന്റെ വിമർശനം. യുക്രെയ്‌നിനുള്ള യുഎസ് സാമ്പത്തിക സഹായത്തെയും യൂറോപ്യൻ യൂണിയൻ നൽകിയ സഹായത്തെയും താരതമ്യം ചെയ്തായിരുന്നു ട്രംപിന്റെ പ്രസ്താവന. 'സുരക്ഷയില്ലാതെ, ഒരു മാർഗവുമില്ലാതെ, യുഎസ് നൂറുകണക്കിന് ബില്യൺ ഡോളർ യുക്രെയ്ൻ പ്രതിരോധത്തിനായി നൽകി. ഈ ധനസഹായം അടുത്ത അഞ്ച് വർഷം കൂടി തുടരണമോ?' എന്ന ചോദ്യവും ട്രംപ് അംഗങ്ങളോട് ഉന്നയിച്ചു.

യുദ്ധത്തിൽ ആഴ്ചതോറും 2,000-ലധികം ആളുകൾ കൊല്ലപ്പെടുന്നുണ്ടെന്നും, അവരിൽ റഷ്യൻ യുവാക്കളും യുക്രെയ്‌നിയൻ യുവാക്കളുമാണെന്നും, എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

യൂറോപ്പിന്റെ ഇരട്ടത്താപ്പ്?

യുക്രെയ്‌നിനെ സഹായിക്കാൻ അമേരിക്ക 350 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെങ്കിൽ, യൂറോപ്പിന്റെ സംഭാവന 100 ബില്യൺ ഡോളർ മാത്രമാണെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. യൂറോപ്പിന്റെ റഷ്യൻ എണ്ണ വാങ്ങൽ നയത്തെ ട്രംപ് ചോദ്യം ചെയ്യുന്ന ആദ്യ നേതാവ് മാത്രമല്ല.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുമ്പ് ഇതേ വിഷയത്തിൽ സമാന രീതിയിലുള്ള വിമർശനം ഉന്നയിച്ചിരുന്നു. 'ഇന്ത്യയേക്കാൾ ആറിരട്ടി അധികം റഷ്യയിൽ നിന്നുള്ള എണ്ണ യൂറോപ്പ് ഇറക്കുമതി ചെയ്യുന്നു. അതേസമയം, ഇന്ത്യയെ ഇത് ഒഴിവാക്കാൻ ഉപദേശിക്കുന്നത് അസ്വീകാര്യമാണ്' എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

യൂറോപ്പ് സ്വന്തമായി ഊർജ്ജ ആവശ്യം പരിഹരിക്കാൻ ശ്രമിക്കാതെ, ഇന്ത്യയെ പലവിധ നിബന്ധനങ്ങൾക്ക് വിധേയമാക്കുന്നുവെന്നും, 'ഇന്ത്യയ്ക്ക് സ്വന്തം താൽപര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള അവകാശമുണ്ടെന്നും' ജയശങ്കർ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷനെ നയിക്കാന്‍ പി. ഇന്ദിര; തീരുമാനം ഐക്യകണ്‌ഠേനയെന്ന് കെ സുധാകരന്‍

Kerala
  •  7 days ago
No Image

ദുബൈയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജനുവരി രണ്ടിന് വീട്ടിലിരുന്ന് ജോലി ചെയ്യാം, സർക്കാർ ജീവനക്കാർക്ക് ഇരട്ടി സന്തോഷം

uae
  •  7 days ago
No Image

ഇസ്‌റാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ മുഴുവന്‍ കരാറിനെയും അപകടത്തിലാക്കുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി; ഇടപെടണമെന്ന് അമേരിക്കയോട് മധ്യസ്ഥ രാജ്യങ്ങള്‍ 

International
  •  7 days ago
No Image

എസ്.ഐ.ആര്‍ സമയപരിധി നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ട് സുപ്രിംകോടതി

Kerala
  •  7 days ago
No Image

താഴ്‌വരകളിൽ ഇറങ്ങിയാൽ പണി കിട്ടും: മഴക്കാലത്തെ ട്രാഫിക് നിയമങ്ങൾ പങ്കുവെച്ച് യുഎഇ അധികൃതർ; പിഴ വിവരങ്ങൾ ഇങ്ങനെ

uae
  •  7 days ago
No Image

പരാതികള്‍ പലതും നല്‍കിയിട്ടും ആരും ഗൗനിച്ചില്ല; മദ്യശാല അടിച്ചു തകര്‍ത്ത് സ്ത്രീകള്‍ - വിഡിയോ വൈറല്‍

National
  •  7 days ago
No Image

യുഎഇയിൽ കനത്ത മഴ; ദുബൈ പൊലിസിന്റെ അടിയന്തര സുരക്ഷാ സന്ദേശം നിങ്ങളുടെ ഫോണിലെത്തിയോ?

uae
  •  7 days ago
No Image

'വിബി ജി റാംജി' ബില്‍ ലോക്‌സഭയില്‍ പാസ്സാക്കി; ശക്തമായി പ്രതിഷേധിച്ച് പ്രതിപക്ഷം, ബില്ല് വലിച്ചുകീറി എറിഞ്ഞു

National
  •  7 days ago
No Image

റാസൽഖൈമയിൽ കാറ്റിൽ കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു

uae
  •  7 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗ കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി

Kerala
  •  7 days ago