HOME
DETAILS

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും

  
March 09, 2025 | 4:36 AM

Tamarassery Shahbaz Murder Case Father Moves High Court Against Allowing Accused to Write Exams

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും . കോഴിക്കോട് ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും.

അതേസമയം, ഷഹബാസ് വധക്കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ നിരവധി ​അഭിപ്രായങ്ങൾ ശക്തമാകുന്നു. എസ്‌എസ്‌എൽസി പരീക്ഷകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന സൂചനയുള്ള ഊമക്കത്ത് സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പരിശോധന ശക്തമാക്കി. വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്തിൽ കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷകൾ മാത്രമേ നടത്താനാകൂ എന്നും പ്രതികളെ അപായപ്പെടുത്തുമെന്നുമാണ് ഭീഷണിയുള്ളത്. കത്ത് ലഭിച്ച ഉടൻതന്നെ സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിനെ വിവരമറിയിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണവും കർശനമായി. വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് രഹസ്യമായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ പരീക്ഷാകേന്ദ്രം ആദ്യമായി കോരങ്ങാട്ടിൽ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് എൻ‌.ജി‌.ഒ ക്വാർട്ടേഴ്സ് ജി‌.എച്ച്‌.എസ്‌.എസിലേക്കും പിന്നീട് ഒബ്സർവേഷൻ ഹോമിലേക്കും മാറ്റിയിരുന്നു. കത്ത് അയച്ചത് ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മേൽവിലാസമില്ലാത്ത കത്തിൽ പോസ്റ്റ് ഓഫീസ് സീലും അവ്യക്തമാണ്. സീൽ പരിശോധിച്ച് കത്ത് എവിടെ നിന്നാണ് അയച്ചതെന്ന് കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഷഹബാസിന്റെ കൊലപാതകത്തിൽ  നേരിട്ട് പങ്കാളികളായ ആറ് വിദ്യാർത്ഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. താമരശ്ശേരി ഡിവൈഎസ്പി സുഷീർ ഇൻസ്പെക്ടർ എ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ആക്രമണത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയവരെ കൂടി കേസിൽ പ്രതി ചേർക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തിങ്കളാഴ്ച കഴിഞ്ഞാൽ മാർച്ച് 17 വരെ എസ്എസ്എൽസി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ആയിരിക്കും കേസിൽ കുറ്റാരോപിതരായ മറ്റു വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്കുമരുന്ന് മാഫിയക്കെതിരെ ഡിജിറ്റൽ യുദ്ധം പ്രഖ്യാപിച്ച് ദുബൈ പൊലിസ്; 110 വെബ്‌സൈറ്റുകൾ പൂട്ടി, നിരവധി പേർ അറസ്റ്റിൽ

uae
  •  2 days ago
No Image

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇന്ധനവില കൂടും; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

National
  •  2 days ago
No Image

ഒപെക്ക് വിടാനുള്ള യുഎഇയുടെ തീരുമാനം രാഷ്ട്രീയമല്ല, നയാധിഷ്ഠിതം; വിശദീകരണവുമായി ഊർജ്ജ വകുപ്പ് മന്ത്രി

uae
  •  2 days ago
No Image

പന്തീരങ്കാവ് ടോൾ പ്ലാസയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Kerala
  •  2 days ago
No Image

'ഗൾഫ് യുദ്ധവും ഉഷ്ണതരംഗവും ഒന്നും സർക്കാരിന് മുൻകൂട്ടി കാണാനാകില്ല'; വൈദ്യുതി നിയന്ത്രണത്തെ ന്യായീകരിച്ച് മന്ത്രി കൃഷ്ണൻകുട്ടി

Kerala
  •  2 days ago
No Image

ദുബൈ സഫാരി പാർക്കിൽ വമ്പൻ ഓഫറുകൾ; കുട്ടികൾക്ക് പ്രവേശനം സൗജന്യം, ഒപ്പം 'ബൈ 2 ഗെറ്റ് 2' ഡീലും

uae
  •  2 days ago
No Image

ചെങ്ങന്നൂരിൽ ഫുട്ബോൾ കളിക്കിടെ യുവാവ് ഇടിമിന്നലേറ്റു മരിച്ചു; അപകടം അടുത്ത മാസം വിദേശത്തേക്ക് തിരിച്ചുപോകാനിരിക്കെ

Kerala
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  2 days ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  2 days ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  2 days ago