HOME
DETAILS

താമരശ്ശേരി ഷഹബാസ് വധക്കേസ്: പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ പിതാവ് ഹൈക്കോടതിയെ സമീപിക്കും

  
March 09, 2025 | 4:36 AM

Tamarassery Shahbaz Murder Case Father Moves High Court Against Allowing Accused to Write Exams

കൊച്ചി: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയെ സമീപിക്കും . കോഴിക്കോട് ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. കുറ്റകൃത്യത്തിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് ഒന്നുമുതൽ അഞ്ചുവരെ പ്രതികളെ എസ്‌എസ്‌എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതെന്നാണ് വാദം. ഹൈക്കോടതി തിങ്കളാഴ്ച ഹർജി പരിഗണിക്കും.

അതേസമയം, ഷഹബാസ് വധക്കേസിലെ പ്രതികൾ പരീക്ഷ എഴുതുന്നതിനെതിരെ നിരവധി ​അഭിപ്രായങ്ങൾ ശക്തമാകുന്നു. എസ്‌എസ്‌എൽസി പരീക്ഷകൾ പൂർത്തിയാകുന്നതിന് മുമ്പ് പ്രതികളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന സൂചനയുള്ള ഊമക്കത്ത് സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ പരിശോധന ശക്തമാക്കി. വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്തിൽ കോരങ്ങാട്ടെ വിദ്യാലയത്തിൽ പോലീസ് സുരക്ഷയോടെ ഏതാനും പരീക്ഷകൾ മാത്രമേ നടത്താനാകൂ എന്നും പ്രതികളെ അപായപ്പെടുത്തുമെന്നുമാണ് ഭീഷണിയുള്ളത്. കത്ത് ലഭിച്ച ഉടൻതന്നെ സ്കൂൾ അധികൃതർ താമരശ്ശേരി പോലീസിനെ വിവരമറിയിച്ചു.

സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണവും കർശനമായി. വിദ്യാർത്ഥി സംഘർഷ സാധ്യത കണക്കിലെടുത്ത് രഹസ്യമായി അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളുടെ പരീക്ഷാകേന്ദ്രം ആദ്യമായി കോരങ്ങാട്ടിൽ നിശ്ചയിച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് എൻ‌.ജി‌.ഒ ക്വാർട്ടേഴ്സ് ജി‌.എച്ച്‌.എസ്‌.എസിലേക്കും പിന്നീട് ഒബ്സർവേഷൻ ഹോമിലേക്കും മാറ്റിയിരുന്നു. കത്ത് അയച്ചത് ആരാണ് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മേൽവിലാസമില്ലാത്ത കത്തിൽ പോസ്റ്റ് ഓഫീസ് സീലും അവ്യക്തമാണ്. സീൽ പരിശോധിച്ച് കത്ത് എവിടെ നിന്നാണ് അയച്ചതെന്ന് കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഷഹബാസിന്റെ കൊലപാതകത്തിൽ  നേരിട്ട് പങ്കാളികളായ ആറ് വിദ്യാർത്ഥികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. താമരശ്ശേരി ഡിവൈഎസ്പി സുഷീർ ഇൻസ്പെക്ടർ എ സായൂജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ആക്രമണത്തിനും ഗൂഢാലോചനയിലും പ്രേരണ നൽകിയവരെ കൂടി കേസിൽ പ്രതി ചേർക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. തിങ്കളാഴ്ച കഴിഞ്ഞാൽ മാർച്ച് 17 വരെ എസ്എസ്എൽസി പരീക്ഷ ഇല്ലാത്തതിനാൽ ഈ ദിവസങ്ങളിൽ ആയിരിക്കും കേസിൽ കുറ്റാരോപിതരായ മറ്റു വിദ്യാർത്ഥികളെ പൊലിസ് കസ്റ്റഡിയിലെടുക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രഹസ്യ വിവരത്തെ തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണം; പരിശോധനയിൽ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് പിടിച്ചെടുത്തത് 32 കിലോ ചന്ദനം; നിലമ്പൂരിൽ രണ്ടു പേർ അറസ്റ്റിൽ

Kerala
  •  2 days ago
No Image

സാങ്കേതിക തകരാർ: 160 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രിച്ചിയിൽ തിരിച്ചിറക്കി

uae
  •  2 days ago
No Image

വാക്കേറ്റത്തിന് പിന്നാലെ അതിക്രമം: നിലമ്പൂരിൽ വീടിന് മുന്നിലിട്ട കാർ കത്തിച്ചു; പ്രതികൾക്കായി വലവിരിച്ച് പൊലിസ്

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് ടാങ്കറുമായി കൂട്ടിയിടിച്ച് മറിഞ്ഞു; രോഗി മരിച്ചു; ബന്ധുക്കൾക്ക് പരുക്ക്

Kerala
  •  2 days ago
No Image

അഴിമതിക്കെതിരെ കർശന നടപടിയുമായി സഊദി: 112 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

latest
  •  2 days ago
No Image

സുകൃത വഴിക്ക് ശക്തി പകരാൻ തഹിയ്യയുടെ ഭാ​ഗമായി കർണാടക സ്പീക്കർ യു.ടി ഖാദർ 

Kerala
  •  2 days ago
No Image

കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ഇരട്ട വോട്ട്: യുഡിഎഫ് പരാതി നൽകി, അയോഗ്യയാക്കാൻ ആവശ്യം

Kerala
  •  2 days ago
No Image

കണ്ണൂരിൽ കെഎസ്ആർടിസി ബസിനടിയിൽപെട്ട് ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

ആയുധക്കച്ചവടം: യുദ്ധക്കെടുതി ലാഭമാക്കി ഭീമന്മാർ; റെക്കോർഡ് വിൽപ്പനയുമായി ലോകോത്തര പ്രതിരോധ കമ്പനികൾ

International
  •  2 days ago
No Image

ദുബൈയിലെ നാല് പാർക്കുകൾക്ക് പുതിയ പേര്; 20 പാർക്കുകളുടെ പ്രവർത്തന സമയത്തിലും മാറ്റം

uae
  •  2 days ago