HOME
DETAILS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

  
Web Desk
March 11, 2025 | 4:15 PM

Wayanad rehabilitation Disaster victims will not sign consent forms only 8 people handed over today

വയനാട്: പത്ത് സെൻറ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിടേണ്ടെന്ന നിലപാടിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജിനോട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ വിരോധം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും, വെറും 8 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

ദുരന്തബാധിതരുടെ ആവശ്യം: പത്ത് സെൻറ് ഭൂമിയോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ

സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജിനനുസരിച്ച്, ഏഴ് സെൻറ് ഭൂമിയും വീടും ടൗൺഷിപ്പിൽ നൽകാനാണ് തീരുമാനം. താൽപര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ ദുരന്തബാധിതർ സ്വീകരിക്കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയോ വീടുമായോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ വേണമെന്നതാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ, അവർ സമ്മതപത്രം ഒപ്പിടില്ലെന്ന് കളക്ടറുടെ യോഗത്തിൽ ഉറപ്പിച്ചു.

സമ്മതപത്രം ഒപ്പിടുന്നവർ പോലും അതിൽ അവരുടെ ആവശ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും ജനശബ്ദം ഭാരവാഹികൾ വ്യക്തമാക്കി. ഇന്നലെ കളക്ടർ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 125 ദുരന്തബാധിതരുടെ യോഗം വിളിച്ചെങ്കിലും 13 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. അതിൽ, ഒരാൾ മാത്രം 15 ലക്ഷം രൂപ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.സമ്മതപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആയിരിക്കും.

In Wayanad, landslide-affected victims refuse to sign consent forms, demanding 10 cents of land or ₹40 lakh compensation. Out of 89 victims who attended the collector’s meeting, only 8 submitted the forms. The final beneficiary list will be published on April 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  4 days ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  4 days ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  4 days ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  4 days ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  4 days ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  4 days ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  4 days ago
No Image

ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപാനം; ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

സി.പി.എം പുറത്താക്കിയ വി.കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തി; ബെള്ളൂര്‍ സ്വദേശിയുടെ ബൈക്ക് കത്തിച്ചു

Kerala
  •  4 days ago