HOME
DETAILS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

  
Web Desk
March 11, 2025 | 4:15 PM

Wayanad rehabilitation Disaster victims will not sign consent forms only 8 people handed over today

വയനാട്: പത്ത് സെൻറ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിടേണ്ടെന്ന നിലപാടിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജിനോട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ വിരോധം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും, വെറും 8 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

ദുരന്തബാധിതരുടെ ആവശ്യം: പത്ത് സെൻറ് ഭൂമിയോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ

സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജിനനുസരിച്ച്, ഏഴ് സെൻറ് ഭൂമിയും വീടും ടൗൺഷിപ്പിൽ നൽകാനാണ് തീരുമാനം. താൽപര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ ദുരന്തബാധിതർ സ്വീകരിക്കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയോ വീടുമായോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ വേണമെന്നതാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ, അവർ സമ്മതപത്രം ഒപ്പിടില്ലെന്ന് കളക്ടറുടെ യോഗത്തിൽ ഉറപ്പിച്ചു.

സമ്മതപത്രം ഒപ്പിടുന്നവർ പോലും അതിൽ അവരുടെ ആവശ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും ജനശബ്ദം ഭാരവാഹികൾ വ്യക്തമാക്കി. ഇന്നലെ കളക്ടർ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 125 ദുരന്തബാധിതരുടെ യോഗം വിളിച്ചെങ്കിലും 13 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. അതിൽ, ഒരാൾ മാത്രം 15 ലക്ഷം രൂപ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.സമ്മതപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആയിരിക്കും.

In Wayanad, landslide-affected victims refuse to sign consent forms, demanding 10 cents of land or ₹40 lakh compensation. Out of 89 victims who attended the collector’s meeting, only 8 submitted the forms. The final beneficiary list will be published on April 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ അശ്ലീല പ്രചരണങ്ങളിൽ നിയന്ത്രണം വേണം; കേന്ദ്രത്തിന് നിർദേശവുമായി സുപ്രിംകോടതി

National
  •  4 days ago
No Image

ദേശീയപാതയോരത്ത് കുടിവെള്ള പൈപ്പുകൾക്ക് മുകളിൽ ശുചിമുറി മാലിന്യം തള്ളി; പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ പൊലിസ്

Kerala
  •  4 days ago
No Image

സമൂഹ വിവാഹത്തിൽ ചിപ്‌സിനായുള്ള തിക്കിലും തിരക്കിലും പെട്ട് അതിഥികൾക്ക് പരുക്ക്; വീഡിയോ വൈറൽ

National
  •  4 days ago
No Image

മനപ്പൂർവം തിരക്ക് സൃഷ്ടിച്ച് കവർച്ച; ബസ് സ്റ്റാൻഡിൽ വച്ച് മോഷണ സംഘത്തെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

ഗുരുവായൂർ ഏകാദശി മഹോത്സവം; ഡിസംബർ ഒന്നിന് പ്രാദേശിക അവധി പ്രഖ്യാപിച്ച് തൃശൂർ കളക്ടർ

Kerala
  •  4 days ago
No Image

ദേശീയ ദിനത്തോട് അനുബന്ധിച്ച് ബ്ലാക്ക് പോയിന്റുകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ പൊലിസ്

uae
  •  4 days ago
No Image

വീട്ടുജോലിക്കാരിയുടെ സ്വർണ്ണക്കവർച്ച; ഉടമയുടെ 'രഹസ്യബുദ്ധി'യിൽ മോഷ്ടാവ് കുടുങ്ങി

Kerala
  •  4 days ago
No Image

ആലപ്പുഴയിൽ കോളേജിൽ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഫുട്ബോളിൽ ആ താരം മറഡോണയെ പോലെയാണ്: പ്രസ്താവനയുമായി അർജന്റൈൻ സൂപ്പർതാരം

Cricket
  •  4 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ പരാതി; അന്വേഷണച്ചുമതല റൂറൽ എസ്.പി കെ.എസ്. സുദർശന്

Kerala
  •  4 days ago