HOME
DETAILS

വയനാട് പുനരധിവാസം; ദുരന്തബാധിതർ സമ്മതപത്രം ഒപ്പ് ഇടില്ല, ഇന്ന് കൈമാറിയത് 8 പേർ മാത്രം

  
Web Desk
March 11, 2025 | 4:15 PM

Wayanad rehabilitation Disaster victims will not sign consent forms only 8 people handed over today

വയനാട്: പത്ത് സെൻറ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ, പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട സമ്മതപത്രം ഒപ്പിടേണ്ടെന്ന നിലപാടിലാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ പ്രഖ്യാപിച്ച പാക്കേജിനോട് ജനകീയ ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ വിരോധം പ്രകടിപ്പിച്ചിരിക്കുകയാണ്.

ഇന്ന് 89 ദുരന്തബാധിതരുമായി കളക്ടർ കൂടിക്കാഴ്ച നടത്തിയെങ്കിലും, വെറും 8 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു.

ദുരന്തബാധിതരുടെ ആവശ്യം: പത്ത് സെൻറ് ഭൂമിയോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ

സർക്കാർ വാഗ്ദാനം ചെയ്ത പുനരധിവാസ പാക്കേജിനനുസരിച്ച്, ഏഴ് സെൻറ് ഭൂമിയും വീടും ടൗൺഷിപ്പിൽ നൽകാനാണ് തീരുമാനം. താൽപര്യമില്ലാത്തവർക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഈ നിർദേശങ്ങൾ ദുരന്തബാധിതർ സ്വീകരിക്കില്ലെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. പുനരധിവാസത്തിന് പത്ത് സെൻറ് ഭൂമിയോ വീടുമായോ അല്ലെങ്കിൽ 40 ലക്ഷം രൂപയോ വേണമെന്നതാണ് അവരുടെ ആവശ്യം. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിൽ, അവർ സമ്മതപത്രം ഒപ്പിടില്ലെന്ന് കളക്ടറുടെ യോഗത്തിൽ ഉറപ്പിച്ചു.

സമ്മതപത്രം ഒപ്പിടുന്നവർ പോലും അതിൽ അവരുടെ ആവശ്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തുമെന്നും ജനശബ്ദം ഭാരവാഹികൾ വ്യക്തമാക്കി. ഇന്നലെ കളക്ടർ ആദ്യഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 125 ദുരന്തബാധിതരുടെ യോഗം വിളിച്ചെങ്കിലും 13 പേർ മാത്രമാണ് സമ്മതപത്രം കൈമാറിയത്. അതിൽ, ഒരാൾ മാത്രം 15 ലക്ഷം രൂപ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.സമ്മതപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആയിരിക്കും.

In Wayanad, landslide-affected victims refuse to sign consent forms, demanding 10 cents of land or ₹40 lakh compensation. Out of 89 victims who attended the collector’s meeting, only 8 submitted the forms. The final beneficiary list will be published on April 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  8 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  8 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  8 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  8 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  8 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  8 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  8 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  8 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  8 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  8 days ago