HOME
DETAILS

യമനില്‍ ആക്രമണം തുടർന്ന് യു.എസ്; മരണം 53 ആയി 

  
Web Desk
March 17 2025 | 03:03 AM

US keeps up attacks on Yemens Houthis

ഏദന്‍: ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ യു.എസ് യമനിൽ നടത്തിയ ആക്രമണങ്ങളിൽ മരണം 53 ആയി. കുട്ടികളും സ്ത്രീകളുമുൾപെടെയാണ് അമേരിക്കയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് യമനില്‍ കനത്ത ആക്രമണം നടത്തിയത്. 

ചെങ്കടലിൽ ആക്രമണം പുനരാരംഭിക്കുമെന്ന നിലപാടിൽ നിന്ന് ഹൂതികൾ പിന്മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു.എസ് ആവർത്തിക്കുന്നു. യമനോട് ചേര്‍ന്നുള്ള ബാബ് അല്‍ മന്ദീപ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്. ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ 100 ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചത്. ഇതോടെ ഈ മേഖല വഴി കപ്പലുകള്‍ പോകാത്ത അവസ്ഥയായി. യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ പലപ്പോഴായി ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ തടഞ്ഞാല്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഈയിടെ ഹൂതികള്‍ പറഞ്ഞിരുന്നു.

ഹൂതികളുടെ ആക്രമണ ശേഷി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ആഗോള ഷിപ്പിങ് സര്‍വിസിനെ ആക്രമിക്കുന്നത് ഒഴിവാക്കും വരെ ആക്രമണം നടത്തുമെന്ന് യു.എസ് നാവിക സേന പറഞ്ഞു. യമനില്‍ യു.എസ് കരയാക്രമണം നടത്തില്ലെന്നും റൂബിയോ പറഞ്ഞു.

നിരവധി ഹൂതി നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മികായേല്‍ വാള്‍ട്‌സ് അവകാശപ്പെട്ടു. ഇറാനാണ് ഹൂതികള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ഇറാനും ഇത് മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

101 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും യമനില്‍ നിരപരാധികളെ കൊല്ലുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.

യു.എസ് വ്യോമാക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്ന് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കള്‍ പറഞ്ഞു. യമനു നേരെ യു.എസ് നടത്തുന്ന കുറ്റകൃത്ര്യത്തിന് കണക്കുചോദിക്കാതെ പോകില്ലെന്ന് ക്രൂരമായ കൂട്ടക്കൊലയാണ് യു.എസ് നടത്തുന്നതെന്നും ഹൂതികള്‍ പറഞ്ഞു. അമേരിക്കയുടെ വണിജ്യ, നാവിക കപ്പലുകളെ ലോകത്ത് എവിടെയും തടയാന്‍ ഒരു ഭീകരപ്രസ്ഥാനങ്ങളെയും അനുവദിക്കില്ലെന്നും കടല്‍യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേത്രത്തിലെ കുടമാറ്റത്തില്‍ ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ ചിത്രം; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്, പിന്നാലെ വിശദീകരണം തേടി ദേവസ്വം ബോര്‍ഡ്

Kerala
  •  2 days ago
No Image

UAE Gold Rate: യുഎഇയില്‍ റെക്കോഡ് ഉയരത്തില്‍ സ്വര്‍ണവില, കേരളത്തിലെയും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെയും വിലയുമായി താരതമ്യം

latest
  •  2 days ago
No Image

'മാഡത്തിന്റെ ശീതീകരണ പ്രക്രിയക്ക് പൂര്‍ണ പിന്തുണ' ക്ലാസ് റൂം തണുപ്പിക്കാന്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന്റെ ശീതീകരിച്ച ഓഫിസ് റൂമില്‍ ചാണകാഭിഷേകം നടത്തി വിദ്യാര്‍ഥികള്‍ 

National
  •  2 days ago
No Image

ഒന്നു പതുങ്ങി, കുതിച്ചു ചാടി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് സ്വര്‍ണവില 

Business
  •  2 days ago
No Image

മുട്ടിലിഴഞ്ഞു, ചോരയിലെഴുതി, അവസാനം പ്രതീകാത്മകമായി കഴുമരത്തിലേറിയും സി.പി.ഒ ഉദ്യോഗാര്‍ഥികള്‍

Kerala
  •  2 days ago
No Image

അഫ്ഗാനിസ്താനിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം; ഡല്‍ഹിയിലും പ്രകമ്പനം

International
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; ഇന്നത്തെ സ്വര്‍ണം, വെള്ളി, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

latest
  •  2 days ago
No Image

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക് 

Kerala
  •  2 days ago
No Image

സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനവും ഫുഡ് കൂപ്പണുമില്ല; സമീപിക്കുമ്പോൾ ഉദ്യോഗസ്ഥർ ഒഴിഞ്ഞുമാറുന്നുവെന്നും ദുരന്തബാധിതർ | Mundakkai

National
  •  2 days ago
No Image

ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങില്‍ അഞ്ചുവര്‍ഷത്തിനിടെ പൊലിഞ്ഞത് 73 ജീവന്‍

Kerala
  •  2 days ago