HOME
DETAILS

യമനില്‍ ആക്രമണം തുടർന്ന് യു.എസ്; മരണം 53 ആയി 

  
Web Desk
March 17, 2025 | 3:45 AM

US keeps up attacks on Yemens Houthis

ഏദന്‍: ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ യു.എസ് യമനിൽ നടത്തിയ ആക്രമണങ്ങളിൽ മരണം 53 ആയി. കുട്ടികളും സ്ത്രീകളുമുൾപെടെയാണ് അമേരിക്കയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് യമനില്‍ കനത്ത ആക്രമണം നടത്തിയത്. 

ചെങ്കടലിൽ ആക്രമണം പുനരാരംഭിക്കുമെന്ന നിലപാടിൽ നിന്ന് ഹൂതികൾ പിന്മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു.എസ് ആവർത്തിക്കുന്നു. യമനോട് ചേര്‍ന്നുള്ള ബാബ് അല്‍ മന്ദീപ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്. ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ 100 ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചത്. ഇതോടെ ഈ മേഖല വഴി കപ്പലുകള്‍ പോകാത്ത അവസ്ഥയായി. യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ പലപ്പോഴായി ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ തടഞ്ഞാല്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഈയിടെ ഹൂതികള്‍ പറഞ്ഞിരുന്നു.

ഹൂതികളുടെ ആക്രമണ ശേഷി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ആഗോള ഷിപ്പിങ് സര്‍വിസിനെ ആക്രമിക്കുന്നത് ഒഴിവാക്കും വരെ ആക്രമണം നടത്തുമെന്ന് യു.എസ് നാവിക സേന പറഞ്ഞു. യമനില്‍ യു.എസ് കരയാക്രമണം നടത്തില്ലെന്നും റൂബിയോ പറഞ്ഞു.

നിരവധി ഹൂതി നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മികായേല്‍ വാള്‍ട്‌സ് അവകാശപ്പെട്ടു. ഇറാനാണ് ഹൂതികള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ഇറാനും ഇത് മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

101 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും യമനില്‍ നിരപരാധികളെ കൊല്ലുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.

യു.എസ് വ്യോമാക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്ന് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കള്‍ പറഞ്ഞു. യമനു നേരെ യു.എസ് നടത്തുന്ന കുറ്റകൃത്ര്യത്തിന് കണക്കുചോദിക്കാതെ പോകില്ലെന്ന് ക്രൂരമായ കൂട്ടക്കൊലയാണ് യു.എസ് നടത്തുന്നതെന്നും ഹൂതികള്‍ പറഞ്ഞു. അമേരിക്കയുടെ വണിജ്യ, നാവിക കപ്പലുകളെ ലോകത്ത് എവിടെയും തടയാന്‍ ഒരു ഭീകരപ്രസ്ഥാനങ്ങളെയും അനുവദിക്കില്ലെന്നും കടല്‍യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'20 വിദ്യാര്‍ഥികളുടെ മരണത്തിന് കാരണക്കാരനായ ഒരു ധര്‍മേന്ദ്ര പ്രധാനെ രക്ഷിക്കാന്‍ നിരവധി വിദ്യാര്‍ഥികളുടെ രക്തം ചിന്തുന്നു'  അഭിജീത് ദീപ്‌കെ; പ്രക്ഷോഭ പാതയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സി.ജെ.പി

National
  •  3 days ago
No Image

പാലായില്‍ ദിയ ബിനു പുറത്ത്; എല്‍.ഡി.എഫ് അവിശ്വാസം പാസായി, അനുകൂലിച്ച് കോണ്‍ഗ്രസ് അംഗങ്ങളും

Kerala
  •  3 days ago
No Image

മീന്‍ പൊരിച്ചതില്‍ ഉപ്പ് കുറഞ്ഞു; പാചകക്കാരനെ വെട്ടിപരുക്കേല്‍പ്പിച്ച് ഹോട്ടലുടമ

Kerala
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago

No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  3 days ago