HOME
DETAILS

യമനില്‍ ആക്രമണം തുടർന്ന് യു.എസ്; മരണം 53 ആയി 

  
Web Desk
March 17 2025 | 03:03 AM

US keeps up attacks on Yemens Houthis

ഏദന്‍: ഹൂതികളെ ലക്ഷ്യമിട്ടെന്ന പേരിൽ യു.എസ് യമനിൽ നടത്തിയ ആക്രമണങ്ങളിൽ മരണം 53 ആയി. കുട്ടികളും സ്ത്രീകളുമുൾപെടെയാണ് അമേരിക്കയുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് യമനില്‍ കനത്ത ആക്രമണം നടത്തിയത്. 

ചെങ്കടലിൽ ആക്രമണം പുനരാരംഭിക്കുമെന്ന നിലപാടിൽ നിന്ന് ഹൂതികൾ പിന്മാറാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് യു.എസ് ആവർത്തിക്കുന്നു. യമനോട് ചേര്‍ന്നുള്ള ബാബ് അല്‍ മന്ദീപ് കടലിടുക്ക് വഴി കടന്നു പോകുന്ന കപ്പലുകളെയാണ് ഹൂതികള്‍ ആക്രമിച്ചത്. ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമിക്കാന്‍ തുടങ്ങിയതോടെയാണ് ഇസ്‌റാഈലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ 100 ലേറെ കപ്പലുകള്‍ ഹൂതികള്‍ ആക്രമിച്ചത്. ഇതോടെ ഈ മേഖല വഴി കപ്പലുകള്‍ പോകാത്ത അവസ്ഥയായി. യു.എസ് പടക്കപ്പലുകള്‍ക്ക് നേരെ പലപ്പോഴായി ഡ്രോണ്‍ ആക്രമണവും നടത്തിയിരുന്നു. ഗസ്സയിലേക്ക് അവശ്യ വസ്തുക്കള്‍ തടഞ്ഞാല്‍ ഇസ്‌റാഈല്‍ കപ്പലുകള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാകുമെന്ന് ഈയിടെ ഹൂതികള്‍ പറഞ്ഞിരുന്നു.

ഹൂതികളുടെ ആക്രമണ ശേഷി ഇല്ലാതാക്കുംവരെ ആക്രമണം തുടരുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ആഗോള ഷിപ്പിങ് സര്‍വിസിനെ ആക്രമിക്കുന്നത് ഒഴിവാക്കും വരെ ആക്രമണം നടത്തുമെന്ന് യു.എസ് നാവിക സേന പറഞ്ഞു. യമനില്‍ യു.എസ് കരയാക്രമണം നടത്തില്ലെന്നും റൂബിയോ പറഞ്ഞു.

നിരവധി ഹൂതി നേതാക്കളെ കൊലപ്പെടുത്തിയതായി അമേരിക്ക ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മികായേല്‍ വാള്‍ട്‌സ് അവകാശപ്പെട്ടു. ഇറാനാണ് ഹൂതികള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും ഇറാനും ഇത് മുന്നറിയിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

101 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും യമനില്‍ നിരപരാധികളെ കൊല്ലുന്നത് യു.എസ് അവസാനിപ്പിക്കണമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി പറഞ്ഞു.

യു.എസ് വ്യോമാക്രമണത്തെ നേരിടാന്‍ പൂര്‍ണ സജ്ജരാണെന്ന് ഹൂതി പൊളിറ്റിക്കല്‍ ബ്യൂറോ നേതാക്കള്‍ പറഞ്ഞു. യമനു നേരെ യു.എസ് നടത്തുന്ന കുറ്റകൃത്ര്യത്തിന് കണക്കുചോദിക്കാതെ പോകില്ലെന്ന് ക്രൂരമായ കൂട്ടക്കൊലയാണ് യു.എസ് നടത്തുന്നതെന്നും ഹൂതികള്‍ പറഞ്ഞു. അമേരിക്കയുടെ വണിജ്യ, നാവിക കപ്പലുകളെ ലോകത്ത് എവിടെയും തടയാന്‍ ഒരു ഭീകരപ്രസ്ഥാനങ്ങളെയും അനുവദിക്കില്ലെന്നും കടല്‍യാത്രാ സ്വാതന്ത്ര്യം പുനസ്ഥാപിക്കുമെന്നും ട്രംപ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ

Kerala
  •  a day ago
No Image

ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്‌സൺമാർക്ക് 

Kerala
  •  a day ago
No Image

പിപി തങ്കച്ചന്റെ സംസ്‌കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി 

Kerala
  •  a day ago
No Image

രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പറേറ്റ് ശൈലിയിൽ ഉടക്കി ബിജെപി; രാജിക്കൊരുങ്ങി മണ്ഡലം പ്രസിഡന്റുമാര്‍

Kerala
  •  a day ago
No Image

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന

Kerala
  •  a day ago
No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  a day ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  a day ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  a day ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  a day ago