HOME
DETAILS

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

  
March 18, 2025 | 2:22 PM

Mainpuri massacre Three convicts sentenced to death after 44 years

മെയിൻപുരി: 44 വർഷത്തെ നീതിക്കായുള്ള കാത്തിരിപ്പിനുശേഷം, ഉത്തർപ്രദേശിലെ മെയിൻപുരി സ്പെഷ്യൽ കോടതി ദിഹുലി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരെ വെടിവച്ചുകൊന്ന കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾ ഒളിവിലാണ് ഇപ്പോഴും, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

1981 നവംബർ 18-ന് ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഹുലി ഗ്രാമത്തിലെ എസ്‌സി കോളനിയിലേക്ക് ആയുധധാരികളായ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 23 പേർ സംഭവസ്ഥലത്തുവച്ചേ മരിച്ചപ്പോൾ, പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കൂട്ടക്കൊലയെ തുടർന്ന്, നവംബർ 19-ന് ലയക് സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേർക്കെതിരെ കേസ് എടുത്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കേസ് തുടർച്ചയായി വിവിധ കോടതികളിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 11-ന്, സ്പെഷ്യൽ കോടതി ജഡ്ജി ഇന്ദിര സിംഗ് മൂന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ന് (മാർച്ച് 18) അന്തിമ വിധി പ്രസ്താവിച്ച കോടതി, പ്രതികളായ ക്യാപ്റ്റൻ സിങ്ങിനും രാംസേവകിനും രാംപാൽ സിങ്ങിനും വധശിക്ഷ വിധിച്ചു. പ്രതികളിൽ രാംപാൽ ഇപ്പോഴും ഒളിവിലാണ്.

A special robbery court in Mainpuri, Uttar Pradesh, sentenced three convicts to death for the 1981 Dihuli village massacre, where 24 people, including women and children, were shot dead. One convict remains absconding, while two others appeared in court today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Kerala
  •  3 days ago
No Image

യൂറോപ്പ് വിട്ടത് വലിയൊരു കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത; കളി നിയമങ്ങൾ മാറ്റിമറിച്ച് മെസിയുടെ 'മാസ്റ്റർ പ്ലാൻ'

Football
  •  3 days ago
No Image

മമ്പാട് ചാലിയാർ പുഴയിൽ യുവാവിനെ കാണാതായി; ഒഴുക്കിൽപ്പെട്ടത് മരത്തടി പിടിക്കാൻ ശ്രമിക്കുന്നതിനിടെ

Kerala
  •  3 days ago
No Image

'അവൻ കോളനിവൽക്കരിക്കപ്പെട്ട കാമറൂൺകാരൻ'; കിലിയൻ എംബാപ്പെയ്ക്കെതിരെ വംശീയ അധിക്ഷേപവുമായി പരാഗ്വേ സെനറ്റർ

Football
  •  3 days ago
No Image

വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാകുന്നു! ഇ25 പെട്രോൾ നീക്കത്തിന് വേഗത കുറച്ച് കേന്ദ്ര സർക്കാർ; പദ്ധതി തൽക്കാലത്തേക്ക് നീട്ടിവെച്ചു

National
  •  3 days ago
No Image

ഫിഫ ലോകകപ്പിന്റെ 96 വർഷത്തെ ചരിത്രം തിരുത്തി ബെൽജിയൻ ഇതിഹാസം; സൂപ്പർ സബ്ബായി മാറുന്ന പടക്കുതിര

Football
  •  3 days ago
No Image

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, എയിംസിനായി 10 സ്ഥലങ്ങൾ: കേന്ദ്രവുമായി ചർച്ച നടത്തി കേരളം, അനുകൂല പ്രതികരണമെന്ന് മന്ത്രി കെ. മുരളീധരൻ

Kerala
  •  3 days ago
No Image

വയനാട് കള്ളാടി മണ്ണിടിച്ചിൽ: 'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പമുണ്ടാകും'- രാഹുൽ ഗാന്ധി 

Kerala
  •  3 days ago
No Image

പേപ്പറിൽ അർജന്റീന ശക്തർ, പക്ഷെ കളി മാറും; പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ കുറച്ചുകണ്ടാൽ മെസിപ്പടയ്ക്ക് പണി പാളുമോ?

Football
  •  3 days ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട: 5.8 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തൃശൂർ സ്വദേശിനി പിടിയിൽ

Kerala
  •  3 days ago