HOME
DETAILS

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

  
March 18, 2025 | 2:22 PM

Mainpuri massacre Three convicts sentenced to death after 44 years

മെയിൻപുരി: 44 വർഷത്തെ നീതിക്കായുള്ള കാത്തിരിപ്പിനുശേഷം, ഉത്തർപ്രദേശിലെ മെയിൻപുരി സ്പെഷ്യൽ കോടതി ദിഹുലി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരെ വെടിവച്ചുകൊന്ന കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾ ഒളിവിലാണ് ഇപ്പോഴും, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

1981 നവംബർ 18-ന് ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഹുലി ഗ്രാമത്തിലെ എസ്‌സി കോളനിയിലേക്ക് ആയുധധാരികളായ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 23 പേർ സംഭവസ്ഥലത്തുവച്ചേ മരിച്ചപ്പോൾ, പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കൂട്ടക്കൊലയെ തുടർന്ന്, നവംബർ 19-ന് ലയക് സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേർക്കെതിരെ കേസ് എടുത്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കേസ് തുടർച്ചയായി വിവിധ കോടതികളിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 11-ന്, സ്പെഷ്യൽ കോടതി ജഡ്ജി ഇന്ദിര സിംഗ് മൂന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ന് (മാർച്ച് 18) അന്തിമ വിധി പ്രസ്താവിച്ച കോടതി, പ്രതികളായ ക്യാപ്റ്റൻ സിങ്ങിനും രാംസേവകിനും രാംപാൽ സിങ്ങിനും വധശിക്ഷ വിധിച്ചു. പ്രതികളിൽ രാംപാൽ ഇപ്പോഴും ഒളിവിലാണ്.

A special robbery court in Mainpuri, Uttar Pradesh, sentenced three convicts to death for the 1981 Dihuli village massacre, where 24 people, including women and children, were shot dead. One convict remains absconding, while two others appeared in court today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം; 12 പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് തുടർച്ചയായി ആറു മാസത്തിലധികം പുറംരാജ്യങ്ങളിൽ താമസിക്കാനാകില്ല; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  6 days ago
No Image

ഇന്ത്യക്കൊപ്പം ഒന്നിലധികം ലോക കിരീടങ്ങൾ നേടിയ അവനെ ടെസ്റ്റിൽ എടുക്കണം: ഉത്തപ്പ

Cricket
  •  6 days ago
No Image

2025ലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: അശ്വിൻ

Cricket
  •  6 days ago
No Image

മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി

Kerala
  •  6 days ago
No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  6 days ago
No Image

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  6 days ago
No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  6 days ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  6 days ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  6 days ago