HOME
DETAILS

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

  
March 18, 2025 | 2:22 PM

Mainpuri massacre Three convicts sentenced to death after 44 years

മെയിൻപുരി: 44 വർഷത്തെ നീതിക്കായുള്ള കാത്തിരിപ്പിനുശേഷം, ഉത്തർപ്രദേശിലെ മെയിൻപുരി സ്പെഷ്യൽ കോടതി ദിഹുലി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരെ വെടിവച്ചുകൊന്ന കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾ ഒളിവിലാണ് ഇപ്പോഴും, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

1981 നവംബർ 18-ന് ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഹുലി ഗ്രാമത്തിലെ എസ്‌സി കോളനിയിലേക്ക് ആയുധധാരികളായ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 23 പേർ സംഭവസ്ഥലത്തുവച്ചേ മരിച്ചപ്പോൾ, പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കൂട്ടക്കൊലയെ തുടർന്ന്, നവംബർ 19-ന് ലയക് സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേർക്കെതിരെ കേസ് എടുത്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കേസ് തുടർച്ചയായി വിവിധ കോടതികളിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 11-ന്, സ്പെഷ്യൽ കോടതി ജഡ്ജി ഇന്ദിര സിംഗ് മൂന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ന് (മാർച്ച് 18) അന്തിമ വിധി പ്രസ്താവിച്ച കോടതി, പ്രതികളായ ക്യാപ്റ്റൻ സിങ്ങിനും രാംസേവകിനും രാംപാൽ സിങ്ങിനും വധശിക്ഷ വിധിച്ചു. പ്രതികളിൽ രാംപാൽ ഇപ്പോഴും ഒളിവിലാണ്.

A special robbery court in Mainpuri, Uttar Pradesh, sentenced three convicts to death for the 1981 Dihuli village massacre, where 24 people, including women and children, were shot dead. One convict remains absconding, while two others appeared in court today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  2 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  2 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  2 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  2 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago