HOME
DETAILS

മെയിൻപുരി കൂട്ടക്കൊല; 44 വർഷത്തിനുശേഷം മൂന്ന് പ്രതികൾക്ക് വധശിക്ഷ

  
March 18, 2025 | 2:22 PM

Mainpuri massacre Three convicts sentenced to death after 44 years

മെയിൻപുരി: 44 വർഷത്തെ നീതിക്കായുള്ള കാത്തിരിപ്പിനുശേഷം, ഉത്തർപ്രദേശിലെ മെയിൻപുരി സ്പെഷ്യൽ കോടതി ദിഹുലി ഗ്രാമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരെ വെടിവച്ചുകൊന്ന കൂട്ടക്കൊല കേസിൽ മൂന്ന് പ്രതികൾക്ക് വധശിക്ഷ വിധിച്ചു. പ്രതികളിൽ ഒരാൾ ഒളിവിലാണ് ഇപ്പോഴും, പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.

1981 നവംബർ 18-ന് ഫിറോസാബാദിലെ ജസ്രാന പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ദിഹുലി ഗ്രാമത്തിലെ എസ്‌സി കോളനിയിലേക്ക് ആയുധധാരികളായ ഒരു സംഘം അക്രമികൾ അതിക്രമിച്ച് കയറി വെടിവയ്പ്പ് നടത്തുകയായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന വെടിവയ്പ്പിൽ 23 പേർ സംഭവസ്ഥലത്തുവച്ചേ മരിച്ചപ്പോൾ, പരിക്കേറ്റ മറ്റൊരാൾ പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു.

കൂട്ടക്കൊലയെ തുടർന്ന്, നവംബർ 19-ന് ലയക് സിംഗ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 20-ലധികം പേർക്കെതിരെ കേസ് എടുത്തു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പൊലീസ്, കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും കേസ് തുടർച്ചയായി വിവിധ കോടതികളിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ മാർച്ച് 11-ന്, സ്പെഷ്യൽ കോടതി ജഡ്ജി ഇന്ദിര സിംഗ് മൂന്ന് പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇന്ന് (മാർച്ച് 18) അന്തിമ വിധി പ്രസ്താവിച്ച കോടതി, പ്രതികളായ ക്യാപ്റ്റൻ സിങ്ങിനും രാംസേവകിനും രാംപാൽ സിങ്ങിനും വധശിക്ഷ വിധിച്ചു. പ്രതികളിൽ രാംപാൽ ഇപ്പോഴും ഒളിവിലാണ്.

A special robbery court in Mainpuri, Uttar Pradesh, sentenced three convicts to death for the 1981 Dihuli village massacre, where 24 people, including women and children, were shot dead. One convict remains absconding, while two others appeared in court today.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീകൃഷ്ണന് മുന്നില്‍ മന്തി വെച്ച് വിഷു ആശംസ; ചേർത്തലയിൽ മന്തിക്കട ഉടമ അറസ്റ്റിൽ

Kerala
  •  2 days ago
No Image

'റൺ ഫോർ ദി നേഷൻ' ഓട്ടമത്സരവും അറ്റക്കുറ്റപ്പണിയും; അബുദബിയിൽ തിങ്കളാഴ്ച വരെ പ്രധാന റോഡുകൾ ഭാഗികമായി അടച്ചിടും

uae
  •  2 days ago
No Image

'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു'; ട്രംപിന്റെ 'സൗജന്യ എണ്ണ' വാഗ്ദാനത്തെ പരിഹസിച്ച് ഇറാൻ

International
  •  2 days ago
No Image

'സൈറൺ കേട്ടിട്ടും മാറാത്തതെന്ത്?'; 5 പേരെ ഥാർ ഇടിച്ച് തെറിപ്പിച്ച് ബിജെപി എംഎൽഎയുടെ മകൻ, പിന്നാലെ ഭീഷണി

National
  •  2 days ago
No Image

കോതമംഗലത്ത് പാടശേഖരത്തിൽ മൃതദേഹം കണ്ടെത്തി; രണ്ടാഴ്ചത്തെ പഴക്കം, പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

Kerala
  •  2 days ago
No Image

'യുദ്ധം ഉടന്‍ അവസാനിക്കും, ഇറാനുമായി ഉടന്‍ ചര്‍ച്ച' അവകാശവാദവുമായി വീണ്ടും ട്രംപ്

International
  •  2 days ago
No Image

ടി20 ലോകകപ്പിൽ വാതുവെയ്പ്പ്? കാനഡയ്‌ക്കെതിരെ ഐസിസി അന്വേഷണം; നായകന്റെ ആ 'വിവാദ ഓവർ' കുടുക്കായേക്കും

Cricket
  •  2 days ago
No Image

ടി.സി.എസ് നാസിക് കേസ്: പ്രധാന പ്രതിയുടെ തകര്‍ന്ന പ്രണയബന്ധം നിരപരാധികളുടെ ജീവിതം തകര്‍ത്തെന്ന് അറസ്റ്റിലായ ജീവനക്കാരന്റെ ഭാര്യ,ഹിന്ദുത്വ സംഘങ്ങള്‍ക്ക് പങ്കെന്നും ആരോപണം

National
  •  2 days ago
No Image

അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവത്തിനൊരുങ്ങി യുഎഇ; 2026-ൽ നടപ്പാക്കുന്നത് മൾട്ടി ബില്യൺ ദിർഹം വികസന പദ്ധതികൾ

uae
  •  2 days ago
No Image

ഹോർമുസ് ഉപരോധം: യൂറോപ്യൻ വിമാനക്കമ്പനികൾ ഇന്ധനപ്രതിസന്ധിയിലേക്ക്, സർവിസുകൾ റദ്ദാക്കപ്പെടും, ടിക്കറ്റ് നിരക്ക് ‌ഉയരും

International
  •  2 days ago