HOME
DETAILS

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

  
March 19, 2025 | 5:49 PM

Shibilas Murder Was Pre-Planned Husband Yasir Remanded

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ്.  പ്രതി യാസിറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. രാത്രി 8.30ഓടെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും ബന്ധത്തിൽ  ഉണ്ടായ വിള്ളലുകൾ വലിയോരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാടക വീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് മാറിയ ഷിബിലയുടെ വസ്ത്രങ്ങളും രേഖകളും യാസിറിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോളാണ് ബന്ധം കൂടുതൽ വഷളായത്. മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ചു. ഇതോടെ, ഷിബില പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ, സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനായി യാസിർ ഷിബിലയുടെ വീട്ടിലെത്തുകയും വൈകീട്ട് നോമ്പുതുറ സമയത്ത് വീണ്ടും വരാമെന്നു പറഞ്ഞ് പിരിയുകയും ചെയ്തു. എന്നാൽ, വൈകീട്ട് തിരിച്ചെത്തിയപ്പോൾ കത്തിയുമായി എത്തിയ ഇയാൾ ഷിബിലയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് കുത്തേറ്റ്  രക്തത്തിൽ നിലത്തു വീണു കിടക്കുന്ന ഷിബിലയേയാണ്.

ഷിബിലയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും ആക്രമണത്തിൽ പരിക്കേറ്റു. അയൽവാസികൾക്കു നേരെയും യാസിർ കത്തിവീശിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമായി. കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായത്. കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് രണ്ട് കത്തികളും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഷിബിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ത്വാഹാ മസ്ജിദിൽ ഖബറടക്കി.

Shibila, a resident of Engapuzha, was brutally hacked to death by her husband Yasir in a well-planned attack. The Tamarssery court remanded Yasir after police confirmed the murder was premeditated. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  11 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  11 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  11 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  11 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  11 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  11 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  11 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  11 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  11 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  11 days ago