HOME
DETAILS

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

  
March 19, 2025 | 5:49 PM

Shibilas Murder Was Pre-Planned Husband Yasir Remanded

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ്.  പ്രതി യാസിറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. രാത്രി 8.30ഓടെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും ബന്ധത്തിൽ  ഉണ്ടായ വിള്ളലുകൾ വലിയോരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാടക വീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് മാറിയ ഷിബിലയുടെ വസ്ത്രങ്ങളും രേഖകളും യാസിറിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോളാണ് ബന്ധം കൂടുതൽ വഷളായത്. മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ചു. ഇതോടെ, ഷിബില പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ, സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനായി യാസിർ ഷിബിലയുടെ വീട്ടിലെത്തുകയും വൈകീട്ട് നോമ്പുതുറ സമയത്ത് വീണ്ടും വരാമെന്നു പറഞ്ഞ് പിരിയുകയും ചെയ്തു. എന്നാൽ, വൈകീട്ട് തിരിച്ചെത്തിയപ്പോൾ കത്തിയുമായി എത്തിയ ഇയാൾ ഷിബിലയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് കുത്തേറ്റ്  രക്തത്തിൽ നിലത്തു വീണു കിടക്കുന്ന ഷിബിലയേയാണ്.

ഷിബിലയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും ആക്രമണത്തിൽ പരിക്കേറ്റു. അയൽവാസികൾക്കു നേരെയും യാസിർ കത്തിവീശിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമായി. കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായത്. കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് രണ്ട് കത്തികളും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഷിബിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ത്വാഹാ മസ്ജിദിൽ ഖബറടക്കി.

Shibila, a resident of Engapuzha, was brutally hacked to death by her husband Yasir in a well-planned attack. The Tamarssery court remanded Yasir after police confirmed the murder was premeditated. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോക്സോ കേസ് അട്ടിമറിക്കാൻ നീക്കം? മകളെ ഉപദ്രവിച്ച 17-കാരനെ പിടികൂടിയ പിതാവിനെതിരെ കേസ്; കടവന്ത്ര സ്റ്റേഷൻ ഉപരോധിച്ച് കോൺഗ്രസ്

Kerala
  •  3 days ago
No Image

ദുബൈ ഷോപ്പിം​ഗ് ഫെസ്റ്റിവൽ ആവേശം കത്തിപ്പടരുന്നു; പർച്ചേസുകൾ നീട്ടിവെച്ച് ദുബൈ നിവാസികൾ ലാഭിച്ചത് 1,600 ദിർഹം വരെ!

uae
  •  3 days ago
No Image

കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം: നിർമ്മാണ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കി കേന്ദ്രം; ഉത്തരവാദിത്തം കേരള സർക്കാരിനല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

20 മത്സരങ്ങൾ, 2 വർഷങ്ങൾ നീണ്ട ഇന്ത്യൻ കാത്തിരിപ്പിന് അറുതി; ഒടുവിൽ വിജയം നേടി രാഹുൽ

Cricket
  •  3 days ago
No Image

തമിഴകം വെട്രി കഴകം ആദ്യ പൊതുയോഗം പുതുച്ചേരിയിൽ; 5000 പേർക്ക് മാത്രം പ്രവേശനം, കർശന നിബന്ധനകൾ

National
  •  3 days ago
No Image

റൗളാ ശരീഫ് സന്ദർശകർക്ക് പുതിയ ഷെഡ്യൂളും കർശന നിയമങ്ങളും; നുസുക് ബുക്കിംഗ് നിർബന്ധം 

Saudi-arabia
  •  3 days ago
No Image

മരിച്ചവരുടെ പേരിൽ വായ്‌പാത്തട്ടിപ്പ്; 100 കോടിയുടെ തട്ടിപ്പിൽ യുപിയിൽ 8 പേർ അറസ്റ്റിൽ

crime
  •  3 days ago
No Image

ഇതിഹാസതാരം അബൂദബിയിൽ; വരവേൽക്കാൻ ഒരുങ്ങി യുഎഇ തലസ്ഥാനവും അൽ നഹ്യാൻ സ്റ്റേഡിയവും

uae
  •  3 days ago
No Image

അതിജീവിതയെ അധിക്ഷേപിച്ച കേസ്: വീണ്ടും തിരിച്ചടി, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല

Kerala
  •  3 days ago
No Image

ദുബൈ ബ്ലൂചിപ്പ് തട്ടിപ്പ്: 400 മില്യൺ ദിർഹമിന്റെ കേസ്; ഉടമയുടെ 10 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

uae
  •  3 days ago