HOME
DETAILS

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

  
March 19 2025 | 17:03 PM

Shibilas Murder Was Pre-Planned Husband Yasir Remanded

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ്.  പ്രതി യാസിറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. രാത്രി 8.30ഓടെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും ബന്ധത്തിൽ  ഉണ്ടായ വിള്ളലുകൾ വലിയോരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാടക വീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് മാറിയ ഷിബിലയുടെ വസ്ത്രങ്ങളും രേഖകളും യാസിറിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോളാണ് ബന്ധം കൂടുതൽ വഷളായത്. മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ചു. ഇതോടെ, ഷിബില പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ, സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനായി യാസിർ ഷിബിലയുടെ വീട്ടിലെത്തുകയും വൈകീട്ട് നോമ്പുതുറ സമയത്ത് വീണ്ടും വരാമെന്നു പറഞ്ഞ് പിരിയുകയും ചെയ്തു. എന്നാൽ, വൈകീട്ട് തിരിച്ചെത്തിയപ്പോൾ കത്തിയുമായി എത്തിയ ഇയാൾ ഷിബിലയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് കുത്തേറ്റ്  രക്തത്തിൽ നിലത്തു വീണു കിടക്കുന്ന ഷിബിലയേയാണ്.

ഷിബിലയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും ആക്രമണത്തിൽ പരിക്കേറ്റു. അയൽവാസികൾക്കു നേരെയും യാസിർ കത്തിവീശിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമായി. കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായത്. കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് രണ്ട് കത്തികളും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഷിബിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ത്വാഹാ മസ്ജിദിൽ ഖബറടക്കി.

Shibila, a resident of Engapuzha, was brutally hacked to death by her husband Yasir in a well-planned attack. The Tamarssery court remanded Yasir after police confirmed the murder was premeditated. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  13 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  13 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  14 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  14 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  14 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  14 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  14 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  15 hours ago
No Image

വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം

uae
  •  15 hours ago
No Image

വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്‌രി തങ്ങള്‍

organization
  •  15 hours ago