HOME
DETAILS

ഷിബിലയുടെ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭർത്താവ് യാസിർ റിമാൻഡിൽ

  
March 19, 2025 | 5:49 PM

Shibilas Murder Was Pre-Planned Husband Yasir Remanded

കോഴിക്കോട്: ഈങ്ങാപ്പുഴ കക്കാട് സ്വദേശിനി ഷിബിലയെ കൃത്യമായി ആസൂത്രണം ചെയ്താണ് പ്രതി കൊലപ്പെടുത്തിയതെന്ന് പൊലിസ്.  പ്രതി യാസിറിനെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു. രാത്രി 8.30ഓടെയാണ് ഇയാളെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. പ്രണയ വിവാഹമായിരുന്നെങ്കിലും ബന്ധത്തിൽ  ഉണ്ടായ വിള്ളലുകൾ വലിയോരു ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.

വാടക വീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് മാറിയ ഷിബിലയുടെ വസ്ത്രങ്ങളും രേഖകളും യാസിറിന്റെ വീട്ടിലുണ്ടായിരുന്നു. ഇത് തിരികെ വാങ്ങാൻ ശ്രമിച്ചപ്പോളാണ് ബന്ധം കൂടുതൽ വഷളായത്. മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കത്തിച്ചു. ഇതോടെ, ഷിബില പൊലീസിൽ പരാതി നൽകി.

ഇന്നലെ ഉച്ചയോടെ, സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാനായി യാസിർ ഷിബിലയുടെ വീട്ടിലെത്തുകയും വൈകീട്ട് നോമ്പുതുറ സമയത്ത് വീണ്ടും വരാമെന്നു പറഞ്ഞ് പിരിയുകയും ചെയ്തു. എന്നാൽ, വൈകീട്ട് തിരിച്ചെത്തിയപ്പോൾ കത്തിയുമായി എത്തിയ ഇയാൾ ഷിബിലയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽവാസികൾ കാണുന്നത് കുത്തേറ്റ്  രക്തത്തിൽ നിലത്തു വീണു കിടക്കുന്ന ഷിബിലയേയാണ്.

ഷിബിലയുടെ അച്ഛൻ അബ്ദുറഹ്മാനും അമ്മ ഹസീനയും ആക്രമണത്തിൽ പരിക്കേറ്റു. അയൽവാസികൾക്കു നേരെയും യാസിർ കത്തിവീശിയതായി റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു.

പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷിബിലയുടെ ശരീരത്തിൽ പതിനൊന്ന് മുറിവുകളുണ്ടായിരുന്നുവെന്ന് വ്യക്തമായി. കഴുത്തിലെ ആഴത്തിലുള്ള രണ്ട് മുറിവുകളാണ് മരണകാരണമായത്. കൊലപാതക സമയത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് രണ്ട് കത്തികളും ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഷിബിലയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ത്വാഹാ മസ്ജിദിൽ ഖബറടക്കി.

Shibila, a resident of Engapuzha, was brutally hacked to death by her husband Yasir in a well-planned attack. The Tamarssery court remanded Yasir after police confirmed the murder was premeditated. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖ്നൗ-കൊൽക്കത്ത മത്സരത്തിനിടെ കടുത്ത വാദപ്രതിവാദം! രഘുവൻഷിക്ക് 'ഒബ്‌സ്ട്രക്റ്റിംഗ് ദ ഫീൽഡ്' വിധിച്ച അമ്പയറുടെ തീരുമാനം വൈറലാകുന്നു

Cricket
  •  a day ago
No Image

ഷാർജയിൽ അന്താരാഷ്ട്ര ഓൺലൈൻ തട്ടിപ്പ് സംഘം പിടിയിൽ; 30 ലക്ഷം ദിർഹം കവർന്ന നാലംഗ സംഘത്തെ കുടുക്കി പൊലിസ്

uae
  •  a day ago
No Image

ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a day ago
No Image

ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കോടതിയിൽ എത്തിയ രണ്ട് ഭാര്യമാർ തമ്മിൽ വൻ സംഘർഷം; ജാമ്യം ലഭിച്ച് ഭർത്താവ് പുറത്തിറങ്ങിയപ്പോൾ ഭാര്യമാർ രണ്ടും ജയിലിൽ

National
  •  a day ago
No Image

പാമ്പുകടിയേറ്റതിന് പിന്നാലെ പക്ഷാഘാതം; ചികിത്സയിലായിരുന്നയാൾ 12 വർഷത്തിന് ശേഷം മരിച്ചു

Kerala
  •  a day ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടെ അബുദബിയിൽ നിർണ്ണായക കൂടിക്കാഴ്ച; ശൈഖ് മുഹമ്മദുമായി ചർച്ച നടത്തി അജിത് ഡോവൽ

uae
  •  a day ago
No Image

ബെംഗളൂരു-മൈസൂരു ഹൈവേയിൽ വാഹനാപകടം: മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

National
  •  a day ago
No Image

ചെപ്പോക്കിലെ മഞ്ഞക്കടൽ നിശബ്ദം; സഞ്ജുവിന്റെ ചെന്നൈയെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്

Cricket
  •  a day ago
No Image

ഇന്ത്യയുടെ ആഘോഷങ്ങൾക്ക് പിന്നിലെ ചോരക്കറ; ലാഭത്തിനുവേണ്ടി തൊഴിലാളികളെ മരണത്തിലേക്ക് തള്ളിവിടുന്ന വിരുദുനഗറിന്റെ വെടിക്കെട്ട് സമ്പദ്‌വ്യവസ്ഥ; In-Depth Story

National
  •  a day ago
No Image

കൊച്ചിയിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ കവർച്ചാക്കേസ് പ്രതികൾ ചാടിപ്പോയി; തിരച്ചിൽ ഊർജ്ജിതം

Kerala
  •  a day ago