HOME
DETAILS

മഴയോട് മഴ, ചൂടോട് ചൂട്, ശൈത്യം അകലുന്നു; കേരളത്തിൽ അതിവേഗ കാലാവസ്ഥാ വ്യതിയാനം 

  
Web Desk
March 23, 2025 | 4:41 AM

Rain with rain heat with heat winter is getting away Rapid climate change in Kerala

മഴക്കാലത്തും ശൈത്യകാലത്തും അതിതീവ്രമഴ, വേനലിലും ശൈത്യത്തിലും ചുട്ട് പൊള്ളിക്കുന്ന ചൂട്, ശൈത്യകാലമായ ഫെബ്രുവരിയിൽ രാജ്യത്ത് ഉയർന്ന ചൂട് പലദിവസങ്ങളിൽ ചൂട് കാലത്ത് ആൾട്രാവയലറ്റിന്റെയും കാർബണിന്റെയും ബഹിർഗമനം കൂടിയെന്ന് കാലാവസ്ഥാ വകുപ്പ്, വേനൽ മഴയ്‌ക്കൊപ്പം ശക്തമായ ഇടിയും മിന്നലും കാറ്റും, ന്യൂനമർദവും ചുഴലിക്കാറ്റും പതിവ്. ഇതാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രത്‌നചുരുക്കം. ഈ വർഷം കാലവർഷത്തിലും തുലാവർഷത്തിലും ശൈത്യകാലത്തിലും വേനൽമഴയിലും ലഭിച്ചത് പതിവായി ലഭിക്കേണ്ട മഴയേക്കാൾ കൂടുതലാണ്.                                                     

 
 
 
 
2025-03-2310:03:90.suprabhaatham-news.png
 

അതേസമയം വേനൽക്കാലത്തും ശൈത്യകാലത്തും അനുഭവപ്പെട്ടത് ഉയർന്ന താപനില. ശൈത്യകാലമായ ഫെബ്രുവരിയിൽ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെട്ടത് കണ്ണൂർ വിമാത്താവളത്തിലും പുനലൂരിലും (ശരാശരി 38-40 ഡിഗ്രി സെൽഷ്യസ്). ഈ വേനലിൽ അൾട്രാവയലറ്റ് സാന്നിധ്യം കൂടുതൽ ഉണ്ടായതും ഈ വർഷമാണ്. 

ചുരുക്കത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത് അതിവേഗമാണെന്ന് വിദഗ്ധർ പറയുന്നു. തണുപ്പ് കാലത്ത് രാത്രിയിൽ മാത്രം തണുപ്പും പകൽ ഉയർന്ന താപനിലയും മറ്റൊരു കാലാവസ്ഥാ വ്യതിയാനം. തണുപ്പ് അകലുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ജലത്തിലും അന്തരീക്ഷ മലിനീകരണത്തിലും വരുന്ന വ്യതിയാനമാണ് മറ്റൊരു പ്രത്യേകതയെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ അഭിപ്രായം. 
കുടിവെള്ളത്തിന്റെ ഗുണനിലവാര കുറവാണ് വരും നാളുകളിൽ നേരിടുന്ന മറ്റൊരു ഭീഷണി. കണ്ട് പരിചയിച്ചിട്ടില്ലാത്ത ആലിപ്പഴ മഴ പോലുള്ള പ്രതിഭാസങ്ങളും ഇടക്കിടെ ഉണ്ടാവുന്നു. ഇന്നലെ ഇടുക്കി പൈനാവിൽ ആലിപ്പഴ മഴ പെയ്തു. വേനൽ ചൂട് ലഭിക്കേണ്ട സമയത്ത് ഇന്നലെ കോട്ടയത്ത് ലഭിച്ചത് കനത്തമഴയാണ്. കോട്ടയത്ത് അര മണിക്കൂറിൽ 55 മില്ലിമീറ്റർ ലഭിച്ചപ്പോൾ കുമരകത്ത് കാറ്റ് മണിക്കൂറിൽ 47 കിലോമീറ്ററായിരുന്നു. 

കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് പദ്ധതിയിലൂടെ 2023 - 2030 വർഷത്തേക്ക് കാലാവസ്ഥാ മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനും പുതുക്കിയ കർമപദ്ധതിക്കായി സർക്കാർ പദ്ധതി തയാറാക്കിയിരുന്നു. ആ റിപ്പോർട്ടിൽ കാലാവസ്ഥാ വ്യതിയാനം നേരിടുന്ന ദുർബല മേഖലകളായി വയനാട്, കോഴിക്കോട്, കാസർകോട്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളെയും ഇടത്തരം ദുർബല മേഖലയായി തിരുവനന്തപുരം, കോട്ടയം ജില്ലകളെയും കുറഞ്ഞ ദുർബലമേഖലയായി തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളെയും തിരഞ്ഞെടുത്തിരുന്നു. എന്നാൽ ഈ പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളൊന്നും പ്രാബല്യത്തിലായില്ലെന്നതാണ് വസ്തുത. ഇന്നലെ മണ്ണാർക്കാട്, പാല, ഇരിട്ടി പൈനാവ് എന്നിവിടങ്ങളിൽ ആലിപ്പഴ മഴ പെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  4 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  4 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  4 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  4 days ago