HOME
DETAILS

പതിറ്റാണ്ടിലെ ഏറ്റവും അശാന്ത കാലത്തിലൂടെ തുര്‍ക്കി; ഉര്‍ദുഗാനൊപ്പം വളരുമോ ഇക്രെം ഇമാമോഗ്ലുവും

  
Web Desk
March 23, 2025 | 5:11 PM

Everything You Need to Know About Imprisoned Istanbul Mayor Ekrem Imamoglu Key Facts  Updates

ഇസ്തംബൂള്‍: മാര്‍ച്ച് പത്തൊമ്പതിന്‌  അറസ്റ്റിലായ ഇസ്തംബൂള്‍ മേയര്‍ ഇക്രെം ഇമാമോഗ്ലുവിനെയും കൂട്ടാളികളെയും അഴിമതി കുറ്റത്തിന് ജയിലിലടയ്ക്കാന്‍ ഞായറാഴ്ച കോടതി ഉത്തരവിട്ടു.

ആരാണ് ഇക്രം ഇമാമോഗ്ലു?

2019ലാണ് ഇസ്തംബൂളിന്റെ മേയറായി ഇക്രെം ഇമാമോഗ്ലു തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം വീണ്ടും ഇസ്തംബൂള്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏകദേശം 16 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരവും ബിസിനസ് കേന്ദ്രവുമായ ഇസ്തംബൂള്‍ കൈപ്പിടിയില്‍ ഒതുക്കിയതോടെയാണ് 53 കാരനായ ഇക്രെം ഉര്‍ദുഗാന്റെ ഒന്നാം നമ്പര്‍ എതിരാളിയായി മാറിയത്.

2025-03-2322:03:10.suprabhaatham-news.png
 
 

ഉര്‍ദുഗാന്റെ ഏറ്റവും വലിയ എതിരാളി

തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയിലെ കരുത്തനായ ഇക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റോടെ രാജ്യവ്യാപകമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും അശാന്തമായ സമയത്തിലൂടെയാണ് തുര്‍ക്കി നിലവില്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

നിലവില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനെ പരാജയപ്പെടുത്താന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രീയക്കാരനായി വ്യാപകമായി കണക്കാക്കപ്പെട്ടിരുന്ന വ്യക്തിയാണ് 53 കാരനായ ഇമാമോഗ്ലു. അഴിമതി അന്വേഷണത്തിന്റെ പേരില്‍ മാര്‍ച്ച് പത്തൊമ്പതിനാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എതിരാളിയാകുമെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്ന ഇക്രെത്തിന്റെ അറസ്റ്റില്‍ രാജ്യത്തെ ഒരു വിഭാഗം ആളുകള്‍ ഞെട്ടിയിട്ടുണ്ട്. ഇമാമോഗ്ലു 'നമ്മുടെ ജനാധിപത്യത്തിലെ ഈ കറുത്ത കറ മായ്ച്ചുകളയാന്‍' പോരാടാന്‍ ഞാന്‍ പ്രതിജ്ഞയെടുക്കുന്നു എന്നാണ് അറസ്റ്റിനു ശേഷം ഇമാമോഗ്ലു പ്രതികരിച്ചത്. അതേസമയം തങ്ങളുടെ കരുത്തനായ നേതാവിന്റെ അറസ്റ്റിനെ 'അട്ടിമറി ശ്രമം' എന്നാണ് സിഎച്ച്പി വിശേഷിപ്പിച്ചത്. ഇമാമോഗ്ലുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് തുര്‍ക്കിയിലെ 81 പ്രവിശ്യകളില്‍ 55 എണ്ണത്തിലും ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.

'ലോക രാഷ്ട്രീയ ചരിത്രത്തിലും തുര്‍ക്കിയുടെ രാഷ്ട്രീയ ചരിത്രത്തിലും അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഒരു ജനകീയ പ്രസ്ഥാനമാണിത്,' സിഎച്ച്പി നേതാവ് ഓസ്ഗുര്‍ ഓസല്‍ പറഞ്ഞു.

'ഇക്രെം ഇമാമോഗ്ലു നിലവില്‍ ജയിലിലാണ്. അതേസമയം അദ്ദേഹം തുര്‍ക്കി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള യാത്രയിലുമാണ്. തുര്‍ക്കിയുടെ രാഷ്ട്രീയ പാതയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന, പ്രധാന പ്രതിപക്ഷ പാര്‍ട്ടിക്കെതിരായ ഒരു അട്ടിമറിയല്ലാതെ മറ്റൊന്നുമല്ല ഇത്,' ഇസ്തംബൂളിലെ സബാന്‍സി സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ബെര്‍ക്ക് എസെന്‍ പറഞ്ഞു.

അറസ്റ്റിലാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇസ്തംബുള്‍ സര്‍വകലാശാല ഇക്രെത്തിന്റെ ബിരുദം റദ്ദാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്നതിനാല്‍ ഇത് വളരെ പ്രധാനപ്പെട്ട ഒരു നീക്കമായാണ് കണക്കാക്കപ്പെടുന്നത്.

എന്താണ് ഇക്രെത്തിന്റെ മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം?

അങ്കാറ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുമായി (പികെകെ) അടുത്ത ബന്ധമുണ്ടെന്ന് അധികൃതര്‍ ആരോപിക്കുന്ന ഒരു കുര്‍ദിഷ് അനുകൂല ഗ്രൂപ്പും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തമ്മിലുള്ള തിരഞ്ഞെടുപ്പ് ബാന്ധവത്തെ തുടര്‍ന്ന് 'അഴിമതി', 'തീവ്രവാദ സംഘടനയെ പിന്തുണയ്ക്കല്‍' എന്നീ കുറ്റങ്ങള്‍ ചുമത്തി ബുധനാഴ്ച പുലര്‍ച്ചെയാണ് മേയറെ അറസ്റ്റ് ചെയ്തത്.

'ഒരു ക്രിമിനല്‍ സംഘടന സ്ഥാപിക്കുകയും നയിക്കുകയും ചെയ്തതിനും കൈക്കൂലി വാങ്ങിയതിനും അഴിമതി നടത്തിയതിനും ടെന്‍ഡറുകളില്‍ കൃത്രിമം കാണിച്ചതിനും ഇക്രെം ഇമാമോഗ്ലുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നു' എന്ന് ഞായറാഴ്ച എഎഫ്പിക്ക് ലഭിച്ച പ്രീട്രയല്‍ തടങ്കല്‍ ഉത്തരവില്‍ പറയുന്നു.

പാര്‍ലമെന്റില്‍ സിഎച്ചപിക്ക് 134 സീറ്റുകള്‍ ഉണ്ട്. ഉര്‍ദുഗാന്റെ എകെപിക്കാകട്ടെ 272 സീറ്റുകളാണ് ഉള്ളത്. 2024 മാര്‍ച്ചില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 81 പ്രവിശ്യാ തലസ്ഥാനങ്ങളില്‍ 35 എണ്ണവും സിഎച്ച്പി നേടിയിരുന്നു. എകെപിയേക്കാള്‍ പതിനൊന്ന് സീറ്റുകളാണ് സിഎച്ച്പി കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ നേടിയത്. അങ്കാറ, ഇസ്തംബൂള്‍, ഇസ്മിര്‍, അന്റാലിയ, പ്രധാന വ്യാവസായിക നഗരമായ ബര്‍സ തുടങ്ങിയ മിക്ക പ്രധാന നഗരങ്ങളിലും സിഎച്ച്പി വിജയിച്ചിരുന്നു.

Discover key facts about Istanbul Mayor Ekrem Imamoglu, his imprisonment, and the political implications. Stay updated on his legal battles and the impact on Turkish politics.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദിയുടെ റാലിക്ക് മുന്നോടിയായി ബംഗാളില്‍ ടിഎംസി-ബിജെപി സംഘര്‍ഷം; മന്ത്രിയുടെ വീടിന് നേരെ ആക്രമണം 

National
  •  9 days ago
No Image

കിരീടം നിലനിർത്താൻ മെസ്സിയും ചരിത്രം കുറിക്കാൻ റൊണാൾഡോയും; ലോകകപ്പിന് മുമ്പ് മിന്നും ഫോമിൽ ഇതിഹാസങ്ങൾ

Football
  •  9 days ago
No Image

ഗുജറാത്തില്‍ 2.05 ലക്ഷം കുട്ടികള്‍ക്ക് പോഷകാഹരക്കുറവ്; 1.69 ലക്ഷം പേര്‍ക്ക് ഭാരക്കുറവ്; സര്‍ക്കാര്‍ റിപ്പോര്‍ട്ട് 

National
  •  9 days ago
No Image

വീട്ടമ്മയുടെ മാല കവർന്ന് ആറ്റിൽ ചാടി പ്രതി; പിന്നാലെ ചാടി പൊലിസും, സിനിമയെ വെല്ലുന്ന സാഹസികത

crime
  •  9 days ago
No Image

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

Kerala
  •  9 days ago
No Image

ഇന്ധന പ്രതിസന്ധിക്ക് ആശ്വാസം; 93,000 ടൺ എൽപിജിയുമായി 'ശിവാലികും' 'നന്ദ ദേവിയും' മറ്റന്നാൾ എത്തും, 22 കപ്പലുകൾ കൂടി വരാനുണ്ട്

National
  •  9 days ago
No Image

മയിലിനെ കല്ലെറിഞ്ഞു കൊലപ്പെടുത്തി; തിരുവനന്തപുരത്ത് നേപ്പാൾ സ്വദേശി പിടിയിൽ

Kerala
  •  9 days ago
No Image

ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; നാലു പ്രതികള്‍ പിടിയില്‍ 

Kerala
  •  9 days ago
No Image

കരൂരിൽ ട്രെയിനും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം; 25 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

National
  •  9 days ago
No Image

പിഎസ്എല്ലിൽ നിന്നും ഐപിഎല്ലിലേക്കുള്ള കൂടുമാറ്റം; മുസറബാനിക്കെതിരെ നടപടിക്കൊരുങ്ങി പിസിബി

Cricket
  •  9 days ago