HOME
DETAILS

ആഘോഷങ്ങൾ വേണ്ട, സകൂൾ പരിസരത്ത് സുരക്ഷ കർശനമാക്കി പൊലിസ്

  
March 26, 2025 | 5:06 AM

Exams end today No Celebrations Allowed Police Tighten Security Around Schools

 

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് അവസാനിക്കും. പരീക്ഷ കഴിയുന്ന ദിവസം ആഘോഷങ്ങൾ അനുവദനീയമല്ലെന്നും സ്കൂൾ പരിസരത്ത് കർശനമായ പൊലീസ് സുരക്ഷ ഉണ്ടായിരിക്കുമെന്നും അറിയിച്ചു. മൂല്യനിർണയ ക്യാമ്പ് ഏപ്രിൽ 3-ന് ആരംഭിക്കും, ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം നടക്കും. പരീക്ഷ അവസാനിക്കുന്ന ദിവസം സ്കൂളുകളിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം, പരീക്ഷ അവസാനിക്കുന്ന ദിവസമോ സ്കൂൾ അവസാനിക്കുന്ന ദിവസമോ ആഘോഷ പരിപാടികൾ നടത്താൻ പാടില്ല. ആഘോഷങ്ങൾ അതിരുവിട്ട് അക്രമാസക്തമാകുന്നുവെന്ന പരാതികൾ പരിഗണിച്ചാണ് ഈ നിർദേശം. പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ കൂട്ടംകൂടുകയോ ആഘോഷങ്ങൾ നടത്തുകയോ ചെയ്യുന്നില്ലെന്ന് അധ്യാപകർ ഉറപ്പാക്കണം. ആവശ്യമെങ്കിൽ, സ്കൂൾ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതിയുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂൾ പരിസരങ്ങളും പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. താമരശ്ശേരിയിൽ ട്യൂഷൻ സെന്ററിന്റെ വിടവാങ്ങൽ പരിപാടിയിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത കർശനമാകമാക്കിയത്. വിദ്യാർത്ഥികളുടെ സംഘർഷങ്ങളും വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദുരുപയോഗവും സംബന്ധിച്ച ആശങ്കകൾ കർശന നടപടികൾക്ക് കാരണമായി. കഴിഞ്ഞ വർഷം, വിദ്യാർത്ഥികൾക്കിടയിലെ അക്രമാസക്തമായ സംഘർഷങ്ങൾ കാരണം സ്കൂൾ സ്വത്തുക്കൾക്ക് കേടുപാടുകൾ വരികയും, പോലീസ് ഇടപെടൽ ആവശ്യമായും വന്നു. 

 

 

SSLC and Plus Two exams conclude today, March 25, 2025. Celebrations are banned on the last day, with strict police monitoring around schools. Evaluation camps begin on April 3, and results are expected in the third week of May. Measures are in place to prevent student conflicts, prompted by past incidents, including a fatal clash in Thamarassery and rising concerns over violence and drug misuse among students.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തർപ്രദേശിൽ പ്രണയബന്ധത്തിന് തടസ്സമെന്നാരോപിച്ച് ഒന്നരവയസുകാരനെ അമ്മയുടെ കാമുകൻ നിലത്തടിച്ച് കൊലപ്പെടുത്തി

National
  •  9 days ago
No Image

പാലക്കാട് വിമാനത്താവളം: സാധ്യതാ പഠനത്തിന് കേന്ദ്രം ഉത്തരവിട്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി

Kerala
  •  9 days ago
No Image

മലപ്പുറത്ത് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു

Kerala
  •  9 days ago
No Image

'ആരോഗ്യവും ഓർമയും പോയി, ഒരു വർഷമായി മകൾ കിടപ്പിൽ'; ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അഷ്കറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി മുൻഭാര്യയുടെ കുടുംബം 

Kerala
  •  9 days ago
No Image

ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത; ഖത്തര്‍ തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദേശം

qatar
  •  9 days ago
No Image

പി.എസ്.ജി വീണ്ടും തൂക്കി; ഇനി ആര്‍.സി.ബിയുടെ ഊഴം? ഇരട്ടക്കിരീട സ്വപ്നവുമായി ബെംഗളൂരു ഇന്ന് ഗുജറാത്തിനെതിരെ!

Cricket
  •  9 days ago
No Image

പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് വിരാമം; ഖത്തര്‍ വീണ്ടും തിരക്കിലേക്ക്

qatar
  •  9 days ago
No Image

താമരശ്ശേരി ചുരത്തിൽ മരം വീണ് ​ഗതാ​ഗതം സ്തംഭിച്ചു; മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുന്നു

Kerala
  •  9 days ago
No Image

ക്രിക്കറ്റ് ലോകം ഞെട്ടലില്‍! തീപ്പാറും റെക്കോഡ് വേട്ടയിൽ റബാദയും ഭുവിയും നേര്‍ക്കുനേര്‍; ഫൈനൽ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി

Cricket
  •  9 days ago
No Image

രാജകുമാരിയായി ആൾമാറാട്ടം നടത്തി 12 മില്യണിന്റെ ഊദ് കവർന്നു; തട്ടിപ്പ് സംഘത്തെ 12 മണിക്കൂറിനുള്ളിൽ പൊക്കി ദുബൈ പൊലിസ്

uae
  •  9 days ago

No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  9 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  9 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  9 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  9 days ago