
എമ്പുരാനില്‍ പകപോക്കല്‍? ഗോകുലം ഗോപാലന് പിന്നാലെ പൃഥ്വിരാജിനും നോട്ടിസ്

കോഴിക്കോട്/ചെന്നൈ: ആര്.എസ്.എസ്-ബി.ജെ.പി നേതൃത്വം 'എമ്പുരാ'ന് സിനിമക്കെതിരേ രംഗത്തുവന്നതിനു പിന്നാലെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ഗോകുലം ഗോപാലനെതിരായ ഇ.ഡി നടപടികള്‍ക്ക് പിന്നാലെ പൃഥ്വിരാജിനും കുരുക്ക്. പൃഥ്വി രാജിന് ആദ്യ വകുപ്പ് നോട്ടിസ് അയച്ചു. എല്ലാ രേഖകളുമായും നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. മൂന്ന് സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
കഴിഞ്ഞ ദിവസമാണ് ഗോകുലം ഗോപാലനെതിരായ നടപടിയുണ്ടായത്. അദ്ദേഹത്തെ ചോദ്യം ചെയ്ത ഇ.ഡി. ഗോകുലം സ്ഥാപനങ്ങളില്‍ കേരളത്തിലടക്കം അഞ്ചിടത്ത് ഇ.ഡി പരിശോധന നടത്തിയിരുന്നു.
കോഴിക്കോട്ടും ചെന്നെയിലുമാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്തത്. 1,000 കോടി രൂപയുടെ ഫെമ ലംഘനമെന്ന മറയിലാണ് നടപടി. ഇന്നലെ രാവിലെ ചെന്നൈ കോടമ്പാക്കത്തെ ശ്രീ ഗോകുലം ചിറ്റ് ആന്‍ഡ് ഫൈനാന്‍സ്, നീലന്‍കരൈയിലെ വസതി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പത്തംഗം സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. രാവിലെ 11.30 ഓടെയാണ് കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഇ.ഡി സംഘം കോഴിക്കോട് അരയിടത്ത് പാലത്തെ കോര്‍പറേറ്റ് ഓഫിസിലെത്തിയത്. പരിശോധന 2.30 വരെ നീണ്ടു. ഓഫിസിലുണ്ടായിരുന്ന ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു.
അതേസമയം ഇന്നലെ രാവിലെ ഗോകുലം ഗോപാലന് ഡയരക്ടര്‍മാരുടെ യോഗം വിളിച്ചിരുന്നു. അതിനിടെയാണ് ഇ.ഡി പരിശോധന. കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസിലും ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലും സംഘം പരിശോധന നടത്തി. തുടര്‍ന്നായിരുന്നു ചോദ്യം ചെയ്തത്. വടകരയിലെ വസതിയിലും പരിശോധന നടന്നതായാണ് വിവരം.
സംസ്ഥാന പൊലിസിന്റെ സഹായം തേടാതെ സെന്‍ട്രല്‍ റിസര്‍വ് പൊലിസിന്റെ അകമ്പടിയോടെയാണ് ഇ.ഡി പരിശോധനക്കെത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപമായി വന്നിട്ടുണ്ടെന്നും ഉറവിടം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നുമാണ് ഇ.ഡി നല്കുന്ന വിവരം. വിദേശനാണയ വിനിമയ ചട്ടം (ഫെമ), കള്ളപ്പണം വെളുപ്പിക്കല്‍ നിയമം എന്നിവ പ്രകാരമാണ് അന്വേഷണം നടത്തിയത്. എന്നാല്‍ വിവരങ്ങള്‍ ഇ.ഡി പുറത്തുവിട്ടിട്ടില്ല.
സിനിമയ്ക്കെതിരെ സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയുയര്‍ന്നിരുന്നു. സിനിമയ്ക്കെതിരെ നടന്ന വിദ്വേഷ പ്രചാരണം പാര്‍ലമെന്റിലടക്കം പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെയാണ് പരിശോധനയുമായി ഇ.ഡി രംഗത്തെത്തിയത്.
After Enforcement Directorate (ED) actions against 'Empuraan' producer Gokulam Gopalan, actor Prithviraj receives a notice in connection with payments related to three films. He has been asked to appear in person with all relevant documents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നവജാത ശിശുക്കള്‍ക്കും ഇനി മുതല്‍ ആധാര്‍; 5,10 വയസുകളില്‍ പുതുക്കണം, അല്ലാത്തവ അസാധു
Kerala
• 21 hours ago
കാലിക്കറ്റ് സർവകലാശാലയിൽ നിരവധി അവസരങ്ങൾ; ഇപ്പോൾ അപേക്ഷിക്കാം
JobNews
• a day ago
ഇടുക്കിയില്‍ വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ സുഹൃത്തുക്കളോടൊപ്പമെത്തിയ യുവാവ് കൊക്കയില്‍ വീണു
Kerala
• a day ago
ഗസ്സക്കെതിരെയുള്ള ഇസ്റാഈലിന്റെ ആക്രമണം തുടരുന്നു; മരണം 53,000 കവിഞ്ഞു
International
• a day ago
സ്വാശ്രയ മെഡിക്കൽ കോളജുകൾ ബി.പി.എൽ വിദ്യാർഥികളിൽനിന്ന് അധിക ഫീസ് ഈടാക്കരുത്; ഉത്തരവുമായി സുപ്രീംകോടതി
Kerala
• a day ago
എ.ഐ പിടിമുറുക്കുന്നു; ആദ്യ അടി ഐ.ടി മേഖലയ്ക്ക്
Kerala
• a day ago
ബിബിസി ടിവി ചാനലുകളുടെ സംപ്രേക്ഷണം നിര്‍ത്തുന്നു; പ്രഖ്യാപനവുമായി ടിം ഡേവി
Kerala
• a day ago
എറണാകുളം കളമശേരിയില്‍ സ്ത്രീ മിന്നലേറ്റു മരിച്ചു
Kerala
• a day ago
സ്ത്രീ ശാക്തീകരണത്തിന്റെ കേരള മോഡൽ; കുടുംബശ്രീക്ക് ഇന്ന് 27 വയസ്
Kerala
• a day ago
നവജാത ശിശുക്കൾക്ക് ആധാർ, പുതുക്കിയില്ലെങ്കിൽ അസാധു; നിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള സംസ്ഥാന ഐ.ടി മിഷൻ
Kerala
• a day ago
തൃശൂരിൽ വഖ്ഫ് സ്വത്തുക്കൾ തട്ടിയെടുത്ത സംഭവം: പള്ളിയുടെ വസ്തുവകകൾ തിരിച്ചുനൽകാമെന്ന ഉറപ്പും ലംഘിച്ചു, തട്ടിപ്പ് വൻ ആസൂത്രണത്തോടെ, വെട്ടിലായി നേതൃത്വം
Kerala
• a day ago
റാവൽപിണ്ടി നുർഖാൻ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചു; സ്ഥിരീകണവുമായി പാകിസ്താൻ
International
• a day ago
Israel War on Gaza Live| വെടിനിർത്തൽ ധാരണ ആകാനിരിക്കെ ഇസ്റാഈൽ ഫലസ്തീനികളെ കൊന്നു തീർക്കുന്നു, ഗസ്സയിൽ കഴിഞ്ഞുപോയത് രക്തരൂഷിതമായ 24 മണിക്കൂർ
latest
• a day ago
പ്രവാസികള്‍ക്ക് തിരിച്ചടി; എച്ച്ഐവി പരിശോധനയില്‍ വ്യക്തതയില്ലെങ്കില്‍ വിസ അനുവദിക്കില്ലെന്ന് കുവൈത്ത്
Kuwait
• a day ago
പാക് ഭീരത തുറന്നുകാട്ടാനും ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും പ്രതിനിധി സംഘങ്ങള്‍; നയിക്കാന്‍ തരൂര്‍, ജോണ്‍ ബ്രിട്ടാസും ഉവൈസിയും അംഗങ്ങള്‍
National
• a day ago
കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കാറിടിപ്പിച്ചു: നെടുമ്പാശ്ശേരി കൊലപാതക കേസിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ
Kerala
• a day ago.png?w=200&q=75)
പാകിസ്ഥാനെ പിന്തുണച്ചതിന് ഇന്ത്യയിൽ തുർക്കി ബഹിഷ്കരണം ശക്തം; കയറ്റുമതി വ്യാപാരം തകർച്ചയിൽ
National
• a day ago
ദുബൈ അല്ലാ, യുഎഇയിലെ ഏറ്റവും സുരക്ഷിതമായ രണ്ടു നഗരങ്ങള്‍ ഇവ
uae
• a day ago.png?w=200&q=75)
വിരമിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അധ്യാപികയിൽ നിന്ന് കൈക്കൂലി; പ്രധാനാധ്യാപകൻ വിജിലൻസ് പിടിയിൽ
Kerala
• a day ago
കൊല്ലത്ത് 2 പേർക്ക് വെട്ടേറ്റു; 5 പേർ പൊലിസ് കസ്റ്റഡിയിൽ
Kerala
• a day ago
മുതലപ്പൊഴി സമരം: മത്സ്യത്തൊഴിലാളികളും പൊലീസും തമ്മിൽ വീണ്ടും സംഘർഷം; ഡ്രഡ്ജർ നാളെ മുതൽ പ്രവർത്തനം തുടങ്ങും
Kerala
• a day ago